tag:blogger.com,1999:blog-47786253825180847002024-02-18T20:24:01.232-08:00ലോകാനുഗ്രഹിCKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.comBlogger19125tag:blogger.com,1999:blog-4778625382518084700.post-11832137135417625692011-12-16T22:45:00.000-08:002011-12-16T22:45:58.469-08:00മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണഘടന<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span class="style26"><b style="color: #274e13;">എം. ഖുത്വ്ബ് പ്രബോധനത്തിലെഴുതിയ ലേഖനം ഇവിടെ എടുത്ത് ചേർക്കുന്നു. </b><br /></span>
</div>
<div style="text-align: justify;">
അന്ത്യപ്രവാചകന് മുഹമ്മദ്(സ) മാനുഷ്യകത്തിന്റെ
മാര്‍ഗദര്‍ശിയും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍
ഉത്തമ മാതൃക കാഴ്ചവെച്ച നേതാവുമാണ്. അതുകൊണ്ടാണ് ബര്‍ണാഡ്ഷാ
പറഞ്ഞത്, `മുഹമ്മദിനെ പോലെ ഒരാള്‍ ലോകത്തിന്റെ ഭരണാധികാരിയായി
വരികയാണെങ്കില്‍ ലോകം ഇന്നനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും അദ്ദേഹം
പരിഹാരം കാണുകയും മാനവരാശിയെ സമാധാനത്തിലേക്കും ശാന്തിയിലേക്കും
നയിക്കുകയും ചെയ്യുമായിരുന്നു' എന്ന്.<br /><br />
പ്രവാചകന് മദീനയില്‍ രൂപപ്പെടുത്തിയ ഭരണഘടന പരിശോധിച്ചാല്‍
അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രജ്ഞത ബോധ്യപ്പെടും. നബിയുടെ ഹിജ്റയെ
തുടര്‍ന്ന് മദീന ഇസ്ലാമിക രാഷ്ട്രത്തിന്റെ ആസ്ഥാനമായി. മദീനയുടെ
ഭരണഘടന തുടക്കത്തില്‍ തന്നെ ലിഖിതരൂപത്തിലായിരുന്നു. ഭരണത്തിന്റെ പ്രധാന
വിഭാഗങ്ങളെല്ലാം അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയം,
നിയമനിര്‍മാണം, ഭരണ-നീതിന്യായ സംവിധാനം തുടങ്ങിയവയെല്ലാം അത്
കണക്കിലെടുത്തിട്ടുണ്ട്. പ്രവാചകന്റെ കാലത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച്
അതില്‍ നവീകരണങ്ങളും വരുത്തിയിട്ടുണ്ട് എന്നു വേണം അനുമാനിക്കാന്‍.<br /><br />
<b>ഇസ്ലാമിക രാഷ്ട്രത്തിന്റെ എതിരാളികള്‍ ആദ്യം മദീനയിലെ
ജൂതരോ ക്രൈസ്തവരോ മുശ്രിക്കുകളോ ആയിരുന്നില്ല. മക്കയിലെ
ഖുറൈശികളായിരുന്നു എന്നാണ് ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണഘടന
സൂചിപ്പിക്കുന്നത്. <span style="color: #cc0000;">ആധുനിക കാലഘട്ടത്തില്‍ രാജ്യനിവാസികളായ ബഹുസ്വര സമൂഹം
ഒരിക്കലും ഇസ്ലാമിന്റെ എതിര്‍പക്ഷത്തല്ല; അവരുമായി സത്യം, നന്മ, നീതി,
സമഭാവന എന്നിവയുടെ അടിസ്ഥാനത്തില്‍ സഹകരിച്ച്, ഒരൊറ്റ ജനത ആയി
നിലനിന്നുകൊണ്ട് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കേണ്ട ബാധ്യതയാണ്
ഇസ്ലാമിക സമൂഹത്തിന്റേത് </span>എന്ന് നബിചര്യയും ലോകത്താദ്യമായി എഴുതപ്പെട്ട
മദീനയുടെ ഭരണഘടനയും നമ്മെ പഠിപ്പിക്കുന്നു.</b><br /><br />
പ്രവാചകന് മദീനയിലെത്തുന്നത് ഒരു രാഷ്ട്രീയ
ശൂന്യതയിലേക്കാണ്. അന്നവര്‍ക്കൊരു അധികാരി ഉണ്ടായിരുന്നില്ല. മദീന,
പ്രവാചകന്റെ നേതൃത്വം വളരെ വേഗം സ്വീകരിച്ചു. അവര്‍ക്കൊരു
രാജാവുണ്ടായിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ. സൊറാഷ്ട്രര്‍ക്കോ
കണ്‍ഫ്യൂഷ്യസിനോ മൂസാ പ്രവാചകനോ യേശുവിനോ ഈ സൗകര്യമുണ്ടായിട്ടില്ല. ഈയൊരു
മഹത്തായ ദൈവികാനുഗ്രഹം കാരണമാണ് പ്രവാചകന് അനുകരണീയമായ ഉദാത്ത മാതൃക
കാഴ്ചവെക്കാനായത്. എല്ലാ അര്‍ഥത്തിലും അഖില മേഖലകളിലും തന്റെ
ജനത്തിന്റെ മാര്‍ഗദര്‍ശിയാവുക എന്നതാണ് പ്രവാചകന്റെ ഉദാത്ത മാതൃക.
അതിനുള്ള ഭൗതിക സാഹചര്യം ഒരുക്കിയത് മദീനയുടെ സവിശേഷ രാഷ്ട്രീയ
അവസ്ഥയാണ്. മനുഷ്യസമൂഹത്തെ സംബന്ധിച്ച് എന്തൊരനുഗ്രഹമായിരുന്നു അത്.
പ്രവാചകനോളം വിവേകമതിയും നിഷ്പക്ഷനുമായ ഒരു ഭരണാധികാരി ഉണ്ടായിരുന്നോ?<br /><br />
പ്രബോധനത്തിന്റെ ഒന്നാം ദിവസം മുതല്ക്കു തന്നെ
അദ്ദേഹത്തിന്റെ അധ്യാപനത്തിന്റെ ആധാരം തൗഹീദും ദൈവമാര്‍ഗത്തിലുള്ള
ധനവ്യയവും ആയിരുന്നു. മക്കയില്‍ വെച്ചുതന്നെ അഞ്ചു നേരത്തെ നമസ്കാരവും
സമ്പത്തില്‍ സാധുക്കള്‍ക്ക് കഴിവിനനുസരിച്ചുള്ള വിഹിതവും
നിര്‍ബന്ധമാക്കിയിരുന്നു. പക്ഷേ ഇതൊന്നും മതിയാവില്ല. സുസ്ഥാപിതമായ ഒരു
സംവിധാനം ഇനിയുമുണ്ടാവേണ്ടിയിരിക്കുന്നു. പ്രവാചകന് എന്ന നിലയില്‍
സമഗ്രവും സര്‍വതല സ്പര്‍ശിയുമായ നേതൃത്വമാണ് പ്രവാചകന്
നിര്‍വഹിക്കാനുണ്ടായിരുന്നത്. അതിന് പല കാരണങ്ങളുമുണ്ട്. ഒന്ന്, ഒരു
ധര്‍മസമൂഹത്തിന്റെ നിലനില്പിന് നിയമശാസനകള്‍ ആവശ്യമാണ്. ഇസ്ലാമിന്റെ
ആധാരങ്ങളില്‍ സമൂഹത്തെ നയിക്കാന്‍ അന്ന് മറ്റൊരാളില്ല. എന്തെന്നാല്‍
ഇസ്ലാം അതിന്റെ രൂപീകരണ ദശയിലാണ്. അതെങ്ങനെയാണ് വേണ്ടതെന്നറിയുന്ന ഒരേ
ഒരാള്‍ പ്രവാചകനാണ്. <b><span style="color: red;">രാഷ്ട്രത്തലവന്മാര്ക്കും സൈനിക നേതൃത്വത്തിനും
മറ്റാരെയും പോലെ അനുകരണീയമായ മാതൃകകള്‍ അനിവാര്യമാണ്. ഇസ്ലാമിനു
മുമ്പത്തെ ഭൗതിക സമൂഹത്തിന് അതായിരുന്നു ഇല്ലാതെ പോയതും. അധികാരികളെ
നിയന്ത്രിക്കാന്‍ മാര്‍ഗരേഖകളില്ലെന്നു വന്നാല്‍ അവര്‍
സ്വേഛാധികാരികളാകും.</span> അതാകട്ടെ അരാജകത്വത്തിനേക്കാള്‍ മോശമാകും.
കാരണങ്ങളെന്തുമാവട്ടെ പ്രവാചകന് തന്റെ മനസ്സിലുള്ള കാര്യം സഹചരന്മാരോടും
അമുസ്ലിം അയല്‍ക്കാരോടും ചര്‍ച്ച ചെയ്തു. സ്വയം ഒരു ഇസ്ലാമിക
രാഷ്ട്രമാകുന്നതിന്റെ തുടക്കമായി അവര്‍ മദീനയില്‍ അനസിന്റെ വീട്ടില്‍
ഒത്തുചേര്‍ന്നു. വ്യവസ്ഥാപിതമായ ശാസനകള്‍ നിയമമായി അവര്‍
എഴുതിയുണ്ടാക്കി.</b><br /><br />
<b>ക്രി. 622-ല്‍ മഹാനായ പ്രവാചകന്റെ നേതൃത്വത്തില്‍
തയാറാക്കപ്പെട്ട `മദീനാ ചാര്‍ട്ടര്‍' ലോകത്താദ്യമായി എഴുതപ്പെട്ട ഒരു
രാജ്യത്തിന്റെ ഭരണഘടനയാണ്. ഇസ്ലാമിക രാഷ്ട്രത്തിന്റെ ആദ്യത്തെ
ഭരണഘടനയെന്നതു പോലെ തന്നെ, മനുഷ്യചരിത്രത്തിലെ ആദ്യത്തെ സമഗ്ര ലിഖിത
ഭരണഘടന കൂടിയാണത്.</b><br /><br />
ബൈബിള്‍ സൂചിപ്പിക്കുന്ന, ശാമുവേലിന്റെ ഒന്നാം പുസ്തകത്തിലെ
മര്‍ദകരും സ്വേഛാധികാരികളുമായ ഭരണകര്‍ത്താക്കളുടെ പ്രത്യേകമായ
അവകാശങ്ങളെക്കുറിച്ചുള്ള ലിഖിതങ്ങള്‍ അപഹാസ്യതയില്‍ കവിഞ്ഞ ഒന്നുമല്ല.
കണ്‍ഫ്യൂഷ്യസിന്റെയോ (551-419 ബി.സി) അരിസ്റ്റോട്ടലിന്റെയോ (384-322 ബി.സി)
കൗടില്യന്റെയോ രചനകളും ഒരു പരമാധികാര രാഷ്ട്രത്തിന്റെ അംഗീകൃത
നിയമവ്യവസ്ഥകളായിരുന്നില്ല. രാജാക്കന്മാര്ക്കും രാജകുമാരന്മാര്‍ക്കുമുള്ള
നിര്‍ദേശങ്ങളോ കൈപ്പുസ്തകങ്ങളോ ആയിരുന്നു അവ. ബന്ധപ്പെട്ടവര്‍ക്കത്
തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു.
അരിസ്റ്റോട്ടലിന്റെ `ആഥന്‍സിന്റെ ഭരണഘടന'യാകട്ടെ ഒരു ചരിത്രരേഖ
മാത്രമാണ്. അതെഴുതുമ്പോള്‍ ആഥന്‍സ് ഒരു നഗര രാഷ്ട്രമായി
നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. <b><span style="color: #cc0000;">പാശ്ചാത്യ ലോകത്തിലെ നാഴികക്കല്ല്
എന്നു വിശേഷിപ്പിക്കാവുന്ന അമേരിക്കയുടെ ഭരണഘടന പോലും എഴുതപ്പെട്ടത് ക്രി.
1787-ലാണ്.</span></b></div>
<div style="text-align: justify;">
<br />
ഇസ്ലാമിക രാഷ്ട്രത്തിന്റെ ആദ്യത്തെ ഭരണഘടനയെന്നത്
മാത്രമല്ല, ലോകത്താദ്യമായി എഴുതപ്പെട്ട ഒരു രാജ്യത്തിന്റെ ഭരണഘടന
കൂടിയാണ് മഹാനായ പ്രവാചകന്റെ നേതൃത്വത്തില്‍ തയാറാക്കപ്പെട്ട `മദീനാ
ചാര്‍ട്ടര്‍.' <b style="color: #b45f06;">മദീനയിലെ ഇസ്ലാമിക ഭരണകൂടം ആധുനിക കാലഘട്ടത്തിലെ
ഗവണ്മെന്റുകളേക്കാള് ബഹുസ്വരവും സമൂഹത്തിന്റെ വിവിധ വിഭാഗം ജനങ്ങളുടെ
പ്രാതിനിധ്യം ഉറപ്പുവരുത്തിയതും ആയിരുന്നു.</b> ഇന്ന് നമ്മുടെ രാജ്യത്തും
സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന വിവിധ സാമൂഹിക രാഷ്ട്രീയ
വിഭാഗങ്ങളെ ഒരു ഐക്യമുന്നണി എന്ന നിലയില്‍ ഏകോപിപ്പിച്ചു ഭരിക്കുന്ന ഒരു
ഗവണ്മെന്റിന് സമാനമായ ഘടനയായിരുന്നു മദീനയിലെ ഇസ്ലാമിക രാഷ്ട്ര
ഘടനക്കുണ്ടായിരുന്നത്. <b style="color: red;">മദീനയിലെ എട്ട് ജൂതഗോത്രങ്ങളും മദീനയിലെ
അന്‍സ്വാറുകളും മക്കയിലെ മുഹാജിറുകളും ക്രൈസ്തവ വിഭാഗങ്ങളുമെല്ലാം
അടങ്ങിയ ഒരു ജനസമൂഹത്തെ ഒരു ഉമ്മത്ത് അഥവാ നേഷന്‍ (കമ്യൂണിറ്റി) എന്ന
അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രത്തെ പടുത്തുയര്‍ത്തിയ സമാനതകളില്ലാത്ത ചരിത്ര
സംഭവമാണ് `മദീന ചാര്‍ട്ടര്‍' അനാവരണം ചെയ്യുന്നത്.</b><br /><br />
<b style="color: #b45f06;">ഒന്നാം ഖണ്ഡിക ഒരു ഉമ്മത്തിന്റെ പ്രോദ്ഘാടനം
പ്രഖ്യാപിക്കുന്നു. ഇവര്‍ ഒരു ഉമ്മത്ത് (കമ്യൂണിറ്റി) ആയിരിക്കും.
ഉമ്മത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും-മുസ്ലിമിനും ജൂത-ക്രൈസ്തവനും
ബഹുദൈവാരാധകനും തുല്യാവകാശമുണ്ടായിരിക്കും; യുദ്ധ സന്ദര്‍ഭങ്ങളില്‍
വിശേഷിച്ചും. പരസ്പര സഹായത്തിന്റെയും തുല്യ നീതിയുടെയും അടിസ്ഥാനത്തില്‍
ജൂതര്‍ക്ക് ഈ രാഷ്ട്രീയ സംവിധാനത്തിലേക്ക് കടന്നുവരുന്നതിന്
പതിനാറാം ഖണ്ഡികയായി പ്രത്യേക നിയമം തന്നെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.</b>
നീതിനിര്‍വഹണത്തിന്റെ കാര്യത്തില്‍ പ്രമാണം തീര്‍ത്തും വിപ്ലവകരം
തന്നെയായിരുന്നു. നീതി നടന്നു എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്ര
ഭരണത്തിനാണ്, വ്യക്തികള്‍ക്കല്ല. അതിന് വേണ്ടത് ചെയ്യാന്‍ ഓരോ
വ്യക്തിക്കും ബാധ്യതയുണ്ട്. അത് തനിക്കോ തന്റെ കുടുംബത്തിനോ ഗോത്രത്തിനോ
ഹാനികരമായിരിക്കും എന്നു വന്നാല്‍ പോലും (ഖണ്ഡിക 13). കുറ്റവാളിക്ക്
ആരും അഭയം നല്കാന് പാടില്ല. തര്‍ക്കങ്ങളില്‍ പരമമായ തീര്‍പ്പ്
ദൈവത്തിനും അവന്റെ ഭൂമിയിലെ പരമോന്നത മധ്യസ്ഥനെന്ന നിലയില്‍ പ്രവാചകനും
ആയിരിക്കും (ഖണ്ഡിക 23). ഗോത്ര നിയമമനുസരിച്ച് പഴയ സാമൂഹിക
ഇന്‍ഷുറന്‍സ് (പൊതു സുരക്ഷാക്രമം) നിലനിര്‍ത്തുകയും, രക്തതെണ്ടം,
യുദ്ധത്തടവുകാരുടെ മോചനം, നഷ്ടപരിഹാരം മുതലായവ പൊതുഫണ്ടില്‍
നിന്നാവണമെന്ന് നിശ്ചയിക്കുകയും ചെയ്തു. കാരണം, ഭരണകൂടത്തിന് ഒരു
മുസ്ലിമിനെയും കടബാധ്യതയില്‍ ഉപേക്ഷിക്കാവുന്നതല്ല. സ്വന്തം കാര്യങ്ങള്‍
നടത്തുന്നതില്‍ ഓരോ ഗോത്രത്തിനും സ്വയം ഭരണാധികാരമുണ്ടായിരിക്കും
(ഖണ്ഡിക 3-10). ഇനിമേല്‍ ഗോത്രം ജന്മ നിശ്ചയമല്ല. അതൊരു ചൈതന്യവത്തായ
കൂട്ടായ്മയാണ്. ഉദാ: മുഹാജിറുകള്‍ ഏതെങ്കിലും മക്കന്‍ ഗോത്രം
മാത്രമല്ല, അവര്‍ എല്ലാവരും മക്കക്കാര്‍ തന്നെയോ അറബികള്‍ പോലുമോ അല്ല.
മുമ്പും അറബികള്‍ വിദേശികളെ തങ്ങളുടെ ഗോത്രത്തില്‍ ഉള്‍ക്കൊണ്ടിരുന്നു.
അവര്‍ക്ക് പാരമ്പര്യ ഗോത്രക്കാര്‍ക്കുള്ള അവകാശങ്ങള്‍ പലതും
ഉണ്ടായിരുന്നില്ല. എങ്കിലും പലരും ചേര്‍ന്ന് പുതിയൊരു സ്വത്വം
രൂപപ്പെടുത്തുന്നതിന് ഇതുപോലെ മുന്‍ ഉദാഹരണങ്ങളില്ല. സമാധാനം അഭംഗുരം
നിലനിര്‍ത്തിക്കൊണ്ടുള്ള സുരക്ഷാ പ്രതിരോധ നിലപാടുകളാകും രാഷ്ട്രം
സ്വീകരിക്കുക. സൈനിക സേവനത്തില്‍ നിന്ന് ആര്‍ക്കും ഒഴിയാനാവില്ല (ഖണ്ഡിക
18). ഒരാളും ശത്രുവിന്റെ സ്വത്തുക്കളുടെ സംരക്ഷകനാകരുത് (ഖണ്ഡിക 20).
ഇസ്ലാമിന്റെ മാര്‍ഗത്തില്‍ നഷ്ടം വന്ന ആര്‍ക്കും സമൂഹം ഒന്നിച്ച്
നഷ്ടം നികത്തിക്കൊടുക്കും. പ്രവാചകന് തര്‍ക്കങ്ങളില്‍ പരമോന്നത
തീര്‍പ്പുകാരനായിരിക്കും. അദ്ദേഹത്തിന്റെ തീര്‍പ്പ് ഒരു കാരണവശാലും
മറികടക്കാവുന്നതല്ല (ഖണ്ഡിക 23).<br /><br />
ധാരണാ പത്രം തുടങ്ങുന്നത്, ഒരു യുദ്ധമുണ്ടായാല്‍ ജൂതരുടെ
നിലപാട് എന്തായിരിക്കണം എന്ന് പറഞ്ഞുകൊണ്ടാണ്. നമുക്ക് ന്യായമായും
ഊഹിക്കാവുന്ന ഒരു കാര്യം, പുറത്തുനിന്നുള്ള ഒരാക്രമണത്തെ ഭയപ്പെട്ടപോലെ
തന്നെ, അകത്തുനിന്ന് ജൂതര്‍ക്ക് അക്രമികളോട് തോന്നിയേക്കാവുന്ന
അനുഭാവത്തെക്കുറിച്ചും മദീനയിലെ മുസ്ലിംകള്
ആശങ്കാകുലരായിരുന്നുവെന്നതാണ്. പ്രമാണത്തിന്റെ രണ്ടാം ഭാഗത്ത്
ദൈവത്തിന്റെ ദൂതനായ മുഹമ്മദ് എന്ന പ്രയോഗം ആവര്‍ത്തിച്ചു (ഖണ്ഡിക
42:47). സ്വന്തം മതം ആചരിക്കുന്നതിന് ധാരണാ പത്രം തടസ്സമൊന്നും
സൃഷ്ടിക്കുന്നില്ലെന്നിരിക്കെ, ഒരു തന്ത്രമെന്ന നിലയില്‍ അവര്‍ അത്
വകവെച്ചു കൊടുക്കുകയും ചെയ്തു. അതേ രീതിയില്‍, മറുവഴികളില്‍
പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ പ്രവാചകന്റെ അന്തിമ തീരുമാനത്തിന്
വിടാനും അവര്‍ സമ്മതിച്ചു. എന്നാല്‍, കരാറു പത്രം വിട്ടുകളഞ്ഞ ഒരു
കാര്യമുണ്ട്. അതിലാകട്ടെ ഖുര്‍ആന്‍ കൃത്യമായ നിലപാടെടുക്കുകയും
ചെയ്തിട്ടുണ്ട്. <b>അതായത് ക്രിസ്ത്യാനികളും ജൂതന്മാരും തങ്ങളുടെ വേദ
നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം എന്ന്.</b> അനേകം സംഭവങ്ങളില്‍ സ്വന്തം
ഗോത്രമുഖ്യന്മാര്‍ക്കു മുമ്പില്‍ തീര്‍പ്പാവാത്ത കാര്യങ്ങളുമായി
ജൂതന്മാര് പ്രവാചകനെ സമീപിച്ച അവസരങ്ങളുണ്ടായിട്ടുണ്ട്. പ്രവാചകന്
അവരുടെ വ്യക്തി നിയമങ്ങളനുസരിച്ച് അവയില്‍ തീര്‍പ്പ് കല്പിക്കുകയും
ചെയ്തു.<br /><br />
നാല്പത്തിമൂന്നാം ഖണ്ഡികയനുസരിച്ച് ജൂതന്മാര് മക്കക്കാരെ
യാതൊരുവിധത്തിലും സഹായിക്കാന്‍ പാടില്ല. മക്കക്കാര്‍ക്ക് ജൂതന്മാരുടെ
സഹായം തടയുക മാത്രമല്ല, ഒരാക്രമണമുണ്ടായാല്‍ ഒരു ജൂത മുസ്ലിം മുന്നണി
ഉണ്ടാക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു. അക്രമികളുമായുള്ള സന്ധി
പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും. കേന്ദ്രാധികാരത്തിന്റെ
തീരുമാനം എല്ലാ കക്ഷികള്‍ക്കും ബാധകമായിരിക്കും (ഖണ്ഡിക 37,44,45).
പ്രതിരോധ യുദ്ധത്തില്‍ ഓരോ കക്ഷിയും താന്താങ്ങളുടെ ചെലവുകള്‍ വഹിക്കണം
(ഖണ്ഡിക 24,37,38). എന്നാല്‍ കടന്നാക്രമണം നടത്തുന്നവരെ സഹായിക്കാന്‍
പരസ്പരം ബാധ്യതയില്ല. മുസ്ലിം സൈനിക നീക്കങ്ങളില്‍ ജൂതരുടെ സാന്നിധ്യം
പ്രവാചകന്റെ അനുമതിക്ക് വിധേയമായിരിക്കും. വിദേശികള്‍ക്ക് സംരക്ഷണം,
തടവുകാരുടെ മോചന ദ്രവ്യ സമാഹരണം, രക്തതെണ്ടം ഇതെല്ലാം പഴയപോലെ ഓരോ
കക്ഷിയുടെയും ഉത്തരവാദിത്വത്തിലായിരിക്കും. നീതി നിര്‍വഹണത്തില്‍ തടസ്സം
നില്ക്കാന് ഒരു കക്ഷിക്കും പാടില്ല (അത് തങ്ങളില്‍ ആര്‍ക്കെങ്കിലും
എതിരായിട്ടാണെങ്കില്‍ പോലും). എല്ലാ ജൂതപ്രജകളും അവരുടെ കക്ഷികളും
ഉത്തരവാദിത്വത്തിന്റെയും അവകാശങ്ങളുടെയും കാര്യത്തില്‍ തുല്യരായിരിക്കും.
ഹിറാക്ലിയസിനെയും മറ്റു ക്രിസ്ത്യന്‍ രാജാക്കന്മാരെയും ഇസ്ലാമിലേക്ക്
ക്ഷണിച്ചപ്പോഴും പ്രവാചകന് ഇതേ കാര്യം തന്നെയാണ് പറഞ്ഞത്.
``തീര്‍ച്ചയായും വിശ്വാസികള്‍, യഹൂദ നസ്രായ സാബിയന് മതങ്ങളില്‍
വിശ്വസിച്ചവര്‍ അല്ലാഹുവിലും വിധിദിനത്തിലും വിശ്വസിക്കുകയും നന്മ
ചെയ്യുകയും ചെയ്തവര്‍, അവരുടെ പ്രതിഫലം അവരുടെ രക്ഷിതാവിങ്കല്‍
സുരക്ഷിതമാണ്. അവര്‍ ഭയപ്പെടേണ്ടതില്ല. അവര്‍
ദുഃഖിക്കേണ്ടിവരികയുമില്ല'' (2:62, 5:69).<br />
<br style="color: purple;" /><span style="color: purple;">
</span><b style="color: purple;">മദീനയുടെ ഭരണഘടന</b><br /><br />
പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍!<br /><br />
അല്ലാഹുവിന്റെ ദൂതന് മുഹമ്മദും മക്കയിലെ മുഹാജിറുകളും
മദീനയിലെ അന്‍സ്വാറുകളും ജൂതന്മാരും മറ്റു സഹായികളായ ബഹുദൈവാരാധക
ഗോത്രങ്ങളുമായി എഴുതിയ ഉടമ്പടി.</div>
<div style="text-align: justify;">
<br />
1. മുകളില്‍ പറയപ്പെട്ടവര്‍ ഒരു ഉമ്മത്തായി നിലകൊള്ളും.<br /><br />
2. മക്കയിലെ മുഹാജിറുകള്‍ പൊതു സുരക്ഷാക്രമം, രക്തതെണ്ടം,
യുദ്ധത്തടവുകാരുടെ മോചനം മുതലായവ അവരുടെ ഗോത്ര നിയമമനുസരിച്ച്
നിലനിര്‍ത്തുകയും യുദ്ധത്തടവുകാരോട് കാരുണ്യത്തോടും നീതിപൂര്‍വവും
വര്‍ത്തിക്കുകയും ചെയ്യും.<br /><br />
3. ബനൂ ഔഫ് ഗോത്രം പൊതു സുരക്ഷാക്രമം, രക്തതെണ്ടം,
യുദ്ധത്തടവുകാരുടെ മോചനം മുതലായവ അവരുടെ പഴയ ഗോത്ര നിയമമനുസരിച്ച്
നിലനിര്‍ത്തുകയും യുദ്ധത്തടവുകാരോട് കാരുണ്യത്തോടും നീതിപൂര്‍വവും
വര്‍ത്തിക്കുകയും ചെയ്യും.<br /><br />
4. ബനൂ സാഇദ (ഖണ്ഡിക 3 പ്രകാരം).<br /><br />
5. ബനുല്‍ഹാരിഥ് (ഖണ്ഡിക 3 പ്രകാരം).<br /><br />
6. ബനൂ ജുശാം (ഖണ്ഡിക 3 പ്രകാരം).<br /><br />
7.ബനുന്നജ്ജാര്‍ (ഖണ്ഡിക 3 പ്രകാരം).<br /><br />
8. ബനൂ അംറുബ്നു ഔഫ് (ഖണ്ഡിക 3 പ്രകാരം).<br /><br />
9. ബനുന്നബിത് (ഖണ്ഡിക 3 പ്രകാരം).<br /><br />
10. ബനുല്‍ഔസ് (ഖണ്ഡിക 3 പ്രകാരം).<br /><br />
11. വിശ്വാസികള്‍ തങ്ങളില്‍ പെട്ട ആരെയും കടബാധ്യതയില്‍ ഉപേക്ഷിക്കാവുന്നതല്ല.<br /><br />
12. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ ആശ്രിതനുമായി അയാളുടെ സമ്മതമില്ലാതെ സഖ്യത്തില്‍ ഏര്‍പ്പെടരുത്.<br /><br />
13. ദൈവവിശ്വാസികളുടെ പ്രവൃത്തികള്‍ മറ്റൊരു വിശ്വാസിക്ക്
അനീതിയും അക്രമവും ദോഷകരവുമായാല്‍ അത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്
സ്വന്തം പുത്രന്മാരായാലും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.<br /><br />
14. ഒരവിശ്വാസിയുടെ പേരില്‍ വിശ്വാസികള്‍ വിശ്വാസികളെ കൊല്ലരുത്. വിശ്വാസിക്കെതിരില്‍ അവരെ സഹായിക്കരുത്.<br /><br />
15. അല്ലാഹുവിന്റെ സംരക്ഷണം എല്ലാവര്‍ക്കുമാണ്. ഈ സംരക്ഷണം സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കും ലഭ്യമാക്കണം.<br /><br />
16. അനുയായികളായ ജൂതന്മാര്ക്ക് എല്ലാ സഹായവും പിന്തുണയും തുല്യതയും നല്‍കും. <br /><br />
17. വിശ്വാസികളുടെ സമാധാനം എല്ലാവര്‍ക്കുമാണ്. ഈ സംരക്ഷണം
സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കും ലഭ്യമാക്കണം. സമാധാനം പരസ്പര
നീതിയിലും സമഭാവനയിലും അധിഷ്ഠിതമാണ്.<br /><br />
18. സൈനിക പര്യടനങ്ങള്‍ക്ക് പുറപ്പെടുമ്പോള്‍ സൈനിക
നേതൃത്വത്തെ അറിയിക്കുകയും സേനയുടെ സാന്നിധ്യമുറപ്പാക്കുകയും വേണം. സഖ്യ
കക്ഷികളായ ജൂതഗോത്രങ്ങളുടെ ശത്രുക്കളെ ഒരിക്കലും സഹായിക്കുന്നതല്ല.<br /><br />
19. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശ്വാസികള്‍
യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ പരസ്പരം പ്രതികാരം ചെയ്യാന്‍ പാടില്ല.
മദീനാ നഗരത്തില്‍ രണ്ടുതരം സമാധാനം പാടില്ല (ഒന്നുകില്‍ എല്ലാവര്ക്കും
സമാധാനം. അല്ലെങ്കില്‍ എല്ലാവര്ക്കും യുദ്ധം. മദീനയില്‍ ഒരു വിഭാഗം
അന്യനാടുമായി യുദ്ധത്തിലും ഒരു വിഭാഗം അന്യനാടുമായി സമാധാനത്തിലും എന്ന
അവസ്ഥ പാടില്ല).<br /><br />
20. അവിശ്വാസി സമൂഹത്തിലെ ആരും തന്നെ ശത്രുവായ മക്കയിലെ
ഖുറൈശികളുടെ സമ്പത്ത് കൈവശം വെക്കാന്‍ പാടില്ല. ശത്രുക്കളുടെ സമ്പത്ത്
രാഷ്ട്രത്തിന്റെ പൊതുമുതലിലേക്ക് കൈമാറണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍
വിശ്വാസികള്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ മദീനക്കകത്ത് മറ്റൊരാളും
സമാധാന ഉടമ്പടി നടത്താന്‍ പാടില്ല.<br /><br />
21. തക്കതായ കാരണങ്ങള്‍ കൂടാതെ ഒരവിശ്വാസി ഒരു വിശ്വാസിയെ
വധിക്കാന്‍ പാടില്ല. വധിക്കപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ്
നല്കുന്നില്ലെങ്കില് കൊലയാളിയെ വധശിക്ഷക്ക് വിധേയനാക്കാവുന്നതാണ്
(അല്ലെങ്കില്‍ ഇത്തരം പ്രവൃത്തികള്‍ രാഷ്ട്രത്തിന്റെ നിയമവും
ക്രമസമാധാനനിലയും തകരാറിലാക്കുകയും പ്രതിരോധശേഷി ദുര്‍ബലമാക്കുകയും
ചെയ്യും). എല്ലാ വിശ്വാസികളും ഇത്തരം തിന്മകള്ക്കെതിരെ നിലകൊള്ളണം.
വിശ്വാസികള്‍ തിന്മക്ക് കൂട്ടുനില്‍ക്കരുത്.<br /><br />
22. അവിശ്വാസികള്‍ ആരും തന്നെ മക്കയിലെ ഖുറൈശികളുടെ
പക്ഷത്ത് നില്ക്കാന് പാടില്ല (കാരണം, ഖുറൈശികള്‍ മദീനയിലെ
രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാല്‍ ശത്രുക്കളാണ്).<br /><br />
23. ഈ കരാറില്‍ പറയുന്ന കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും
വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം അല്ലാഹുവിനും പ്രവാചകന് മുഹമ്മദി(സ)നും
കൈമാറണം.<br /><br />
24. യുദ്ധങ്ങളുമായി ബന്ധപ്പെട്ട ചെലവുകളില്‍ ഒരു വിഹിതം ജൂത ഗോത്രങ്ങളും വഹിക്കേണ്ടതാണ്.<br /><br />
25. ജൂത ഗോത്രമായ ബനൂ ഔഫിനെ വിശ്വാസികളായ മുസ്ലിംകളോടൊപ്പം
ഒറ്റ ഉമ്മത്ത് (കമ്യൂണിറ്റി) ആയി പരിഗണിക്കും. ജൂതന്മാര്ക്ക് അവരുടെ
മതത്തില്‍ നിലകൊള്ളാം. അവരുടെ സ്വതന്ത്രമാക്കപ്പെട്ട ആളുകള്‍ക്കും ഇത്
ബാധകമാണ്. അന്യായം പ്രവര്‍ത്തിക്കുന്നവര്‍ക്കും പാപം ചെയ്യുന്നവര്‍ക്കും
ഇത് ബാധകമല്ല. കാരണം അവര്‍ അവരോടും അവരുടെ കുടുംബത്തോടും ദ്രോഹമാണ്
ചെയ്യുന്നത്.<br /><br />
26. ബനൂ ഔഫിനു ബാധകമാക്കപ്പെട്ട മേല്പറഞ്ഞ നിബന്ധനകള്‍
ബനൂന്നജ്ജാര്‍ ഗോത്രത്തിനു ബാധകമാണ്. അവിശ്വാസികള്‍ ആരും തന്നെ മക്കയിലെ
ഖുറൈശികളുടെ പക്ഷത്ത് നില്ക്കാന് പാടില്ല (കാരണം ഖുറൈശികള്‍ മദീനയിലെ
രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാല്‍ ശത്രുക്കളാണ്).<br /><br />
27. ബനുല്‍ ഹാരിഥ് ഗോത്രത്തിനു ബാധകമാണ് (ഖണ്ഡിക 26 പ്രകാരം).<br /><br />
28. ബനു സാഇദ ഗോത്രത്തിനും ബാധകമാണ് (ഖണ്ഡിക 26 പ്രകാരം).<br /><br />
29. ബനു ജുശാം ഗോത്രത്തിനും ബാധകമാണ് (ഖണ്ഡിക 26 പ്രകാരം).<br /><br />
30. ബനുല്‍ഔസ് ഗോത്രത്തിനും ബാധകമാണ് (ഖണ്ഡിക 26 പ്രകാരം).<br /><br />
31. ബനൂ തലബ ഗോത്രത്തിനും ബാധകമാണ് (ഖണ്ഡിക 26 പ്രകാരം). കുറ്റവാളികള്‍ക്കും രാജ്യദ്രോഹികള്‍ക്കും ഇത് ബാധകമല്ല.<br /><br />
32. തലബയുടെ ഉപവിഭാഗമായ ജഫ്നക്കും മേല്പറഞ്ഞത് ബാധകമാണ്.<br /><br />
33. ബനൂ ഔസ് ഗോത്രത്തിന് ബാധകമായത് ബനൂശുതൈബ ഗോത്രത്തിനും ബാധകമാണ്.<br /><br />
34. തലബയുടെ ആശ്രിതരും അവരെപ്പോലെ തന്നെ.<br /><br />
35. ജൂത ഗോത്രങ്ങളുടെ ആശ്രിതരും അവരെപ്പോലെ തന്നെ.<br /><br />
36. ആരും മുഹമ്മദ് നബിയുടെ അനുവാദമില്ലാതെ യുദ്ധത്തിന് പോകാന്‍ പാടില്ല.<br /><br />
37. ജൂതന്മാര് അവരുടെ വിഹിതവും മുസ്ലിംകള് അവരുടെ
വിഹിതവും വഹിക്കണം. ഈ കരാറില്‍ പറയപ്പെട്ട വിഭാഗങ്ങള്‍ക്കു നേരെ
നടക്കുന്ന യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം.
അവര്‍ക്കിടയില്‍ സൗഹാര്‍ദവും പരസ്പര സഹകരണവും സത്യസന്ധതയും രാജ്യസ്നേഹവും
വളര്‍ത്തിയെടുക്കണം.<br /><br />
38. യുദ്ധങ്ങളുമായി ബന്ധപ്പെട്ട ചെലവുകളില്‍ ഒരു വിഹിതം ജൂത ഗോത്രങ്ങളും വഹിക്കേണ്ടതാണ് (ഖണ്ഡിക 24 ആവര്‍ത്തനം).<br /><br />
39. ഈ ഉടമ്പടിയില്‍ പറയപ്പെട്ടവര്‍ക്ക് മദീന ഒരു ശാന്തിഗേഹം ആയിരിക്കും.<br /><br />
40. ദ്രോഹമോ വഞ്ചനയോ കാണിക്കാത്തവര്‍ക്ക് അതിഥി ആതിഥേയനെപ്പോലെ ആയിരിക്കും.<br /><br />
41. ഒരു സ്ത്രീയെയും അവളുടെ കുടുംബത്തിന്റെ അനുമതി കൂടാതെ അതിഥിയായി സ്വീകരിക്കാന്‍ പാടില്ല.<br /><br />
42. ഈ കരാറില്‍ പറയുന്ന കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും
വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം അല്ലാഹുവിനും പ്രവാചകന് മുഹമ്മദിനും
കൈമാറണം. അല്ലാഹു ഈ കരാറിനെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്.<br /><br />
43. മക്കയിലെ ഖുറൈശികള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ഒരുവിധ സംരക്ഷണവും നല്‍കുന്നതല്ല.<br /><br />
44. മദീനയെ ആക്രമിക്കുന്നവരെ ഈ ഉടമ്പടിയിലെ കക്ഷികള്‍ ഒന്നിച്ച് നേരിടും.<br /><br />
45. ഉടമ്പടിയിലെ കക്ഷികളെ ഒത്തുതീര്‍പ്പിനും
സന്ധിസംഭാഷണത്തിനും വിളിക്കുമ്പോള്‍ അവര്‍ സന്ധി അംഗീകരിക്കണം.
മുസ്ലിംകള് യുദ്ധസന്ദര്‍ഭങ്ങളില്‍ അല്ലാത്തപ്പോള്‍ അവരും സമാധാന സന്ധി
അംഗീകരിക്കണം. ഓരോ വിഭാഗവും അവരുടെ വിഹിതം വഹിക്കണം.<br /><br />
46. ജൂതഗോത്രമായ അല്‍ ഔസിനും അവരുടെ ആശ്രിതര്‍ക്കും
ഉടമ്പടിയിലെ കക്ഷികള്‍ക്കുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ഉടമ്പടിയോട്
അവര്‍ സത്യസന്ധത കാട്ടണം.<br /><br />
47. കുറ്റവാളി കുറ്റത്തിന്റെ ഭാരം വഹിക്കണം. അല്ലാഹു
നീതിപൂര്‍വം ഈ കരാര്‍ രേഖപ്പെടുത്തുന്നു. തിന്മയും പാപവും
പ്രവര്‍ത്തിക്കുന്നവരെ ഈ രേഖ സംരക്ഷിക്കുന്നില്ല. അല്ലാഹു നന്മ
ചെയ്യുന്നവരെയും സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നവരെയും സംരക്ഷിക്കുന്നു.
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. <br /><br />
<span class="style30">m.kuthub@gmail.com</span><br />
<br />
റഫറന്‍സ്<br />
1. സീറാ റസൂലുല്ല- ഇബ്നു ഇസ്ഹാഖ്<br />
2. മദീനാ ചാര്‍ട്ടര്‍- വിക്കിപ്പീഡിയ<br />
3. ഷോര്‍ട്ട് നോട്ട് ഓണ്‍ മദീനാ ചാര്‍ട്ടര്‍-കാസിം അഹ്മദ്<br />
4. മദീനാ ചാര്‍ട്ടര്‍- ഡോ. ഹമീദുല്ല </div>
</div>CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com0tag:blogger.com,1999:blog-4778625382518084700.post-68502367927792713222010-11-13T23:43:00.000-08:002010-11-13T23:43:20.332-08:00പ്രവാചകന്റെ വിടവാങ്ങല്‍ പ്രഭാഷണം<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhsaNfinof-hEOJsGNTYG8q-XLcFLUjkWpXmz7xK5HmqjoUva9txemupfLz0gYD_3LrTnURnOAkIqv2CUtYxH-z8pfQi3kizzAsU3Qlbn9iRtfGoxe-H6sop3akxGoLIhc9wOvXH2iVTE/s1600/jabal-rahma1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhsaNfinof-hEOJsGNTYG8q-XLcFLUjkWpXmz7xK5HmqjoUva9txemupfLz0gYD_3LrTnURnOAkIqv2CUtYxH-z8pfQi3kizzAsU3Qlbn9iRtfGoxe-H6sop3akxGoLIhc9wOvXH2iVTE/s200/jabal-rahma1.jpg" width="200" /></a></div><div style="text-align: justify;"> ഹിജ്റ വര്‍ഷം പത്തില്‍ നബി തിരുമേനി ഹജ്ജ് കര്‍മം നിര്‍വഹിച്ചു. കൂടെ ലക്ഷത്തിലേറെ അനുയായികളുമുണടായിരുന്നു. പ്രവാചക ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജായിരുന്നു അത്. അറഫാ മലയിലെ 'ഉര്നാ' താഴ്വരയില്‍വെച്ച് നബി തിരുമേനി വിശ്വാസികളുടെ മഹാ സാഗരത്തെ അഭിമുഖീകരിച്ച് സംസാരിച്ചു. 'ഖസ്വാ' എന്ന തന്റെ ഒട്ടകപ്പുറത്തിരുന്നു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണം ജനം കേള്‍ക്കാനായി റാബിഅഃതുബ്നു ഉമയ്യ അത്യുച്ചത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. 'വിടവാങ്ങല്‍ പ്രസംഗം' എന്ന പേരിലറിയപ്പെടുന്ന ഈ അറഫാ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു:</div><div style="text-align: justify;"><br />
'ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. ഇനി ഒരിക്കല്‍കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല. 'ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണടുമുട്ടും. അപ്പോള്‍ അവന് നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും. ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി! </div><div style="text-align: justify;"> </div><div style="text-align: justify;">'വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്പിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു. 'ആദ്യമായി എന്റെ പിതൃവ്യന് അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു. അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. </div><div style="text-align: justify;"> </div><div style="text-align: justify;">അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.</div><div style="text-align: justify;"></div><div style="text-align: justify;"><br />
'ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീച വൃത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്.</div><div style="text-align: justify;"></div><div style="text-align: justify;"><br />
'ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന് മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേര്‍പ്പെടാതിരിക്കുക. അങ്ങനെചെയ്താല്‍ നിങ്ങള്‍ സത്യനിഷേധികളാകും.</div><div style="text-align: justify;"></div><div style="text-align: justify;"><br />
'ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്.</div><div style="text-align: justify;"><br />
'ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.<br />
'അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയിതിനു സാക്ഷി. അറിയുക: ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.' </div><div style="text-align: justify;">(അവലംബം)</div><div style="text-align: justify;"><br />
</div>CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com4tag:blogger.com,1999:blog-4778625382518084700.post-24963525461033904322010-09-07T07:17:00.000-07:002010-09-07T07:17:13.385-07:00പ്രവാചകന്റെ ആര്‍ദ്ര സമീപനങ്ങള്‍<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhX9zQ3z2nQI92UHJ2w1iqhdW2mVbYIGFGE6CNneHsyMj4USSwRA5vYKP2IEwskMFcl7INfXL0Bk9XkXML7A3cqDysW-j-5bYWDPjI6z2jKg6MvtHldYc0TzPkb4Imu_tiPumPaUKuuCDw/s1600/muhammadSA.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhX9zQ3z2nQI92UHJ2w1iqhdW2mVbYIGFGE6CNneHsyMj4USSwRA5vYKP2IEwskMFcl7INfXL0Bk9XkXML7A3cqDysW-j-5bYWDPjI6z2jKg6MvtHldYc0TzPkb4Imu_tiPumPaUKuuCDw/s200/muhammadSA.jpg" width="191" /></a></div><div style="text-align: justify;">സുദീര്‍ഘമായ പ്രാര്‍ഥനക്ക് ശേഷം നബി (സ) ബദ്റിലെ യോദ്ധാക്കള്‍ക്ക് അവസാന നിര്‍ദേശങ്ങള്‍ നല്കി. ഒരു കാര്യം പ്രത്യേകം തെര്യപ്പെടുത്തി. ഹാശിം കുടുംബത്തില്‍പെട്ട ആരെയും നിങ്ങള്‍ വധിക്കരുത്. കൂടാതെ അബ്ദുല്‍ മുത്ത്വലിബിന്റെ പുത്രന് അബ്ബാസ്, ഹിശാമിന്റെ പുത്രന് അബുല്‍ ബഹ്തരി, ആമിറിന്റെ പുത്രന് ഹാരിസ്, അസ്വദിന്റെ പുത്രന് സംഅ എന്നിവര്‍ക്കും ജീവഹാനി വരുത്തരുത്. വിധിവശാല്‍ ഹാരിസിനെ ഖുബൈബും സംഅയെ സാബിത്തും രണമൂര്‍ഛയില്‍ തിരിച്ചറിയാനാവാതെ വധിച്ചു. അബുല്‍ ബഹ്തരിയാവട്ടെ മുഹമ്മദിന്റെ സൌമനസ്യം പ്രയോജനപ്പെടുത്തുന്നില്ലെന്ന് പറഞ്ഞു കീഴടങ്ങാന്‍ കൂട്ടാക്കാതെ മുജദ്ദറിന്റെ കൈയാല്‍ മരണം വരിച്ചു. റസൂലിന്റെ പിതൃവ്യന് അബ്ബാസ് തടവുകാരനാക്കപ്പെട്ടു. ശത്രുനിരയില്‍ അണി ചേര്‍ന്ന സ്വന്തം കുടുംബത്തില്‍പെട്ടവരെയും തനിക്ക് താല്പര്യമുള്ള മറ്റു ചിലരെയും റസൂല്‍ (സ) രക്ഷപ്പെടുത്താന്‍ ശ്രമിച്ചെതെന്തിനാണ്? പ്രത്യക്ഷത്തില്‍ പക്ഷപാതപരമെന്ന് ധരിക്കാവുന്ന ഈ നിര്‍ദേശത്തിന്റെ പൊരുളെന്താണ്? 'ഇവരൊന്നും സ്വമനസ്സാ നമ്മോട് യുദ്ധത്തിനു വന്നവരല്ല. അവര്‍ വലിച്ചിഴക്കപ്പെട്ടവരാണ്' എന്നു കൂടി തദവസരത്തില്‍ റസൂല്‍ (സ) പറയുന്നുണ്ട്.<br />
<br />
ഹാശിം കുടുബത്തെയും റസൂല്‍ (സ) പേരു പരാമര്‍ശിച്ച മറ്റാളുകളെയും പരിചയപ്പെടുമ്പോള്‍ റസൂലിന്റെ ആജ്ഞയുടെ പൊരുള്‍ തെളിയും. അതിങ്ങനെ: നബി (സ) ഇസ്ലാമിക പ്രബോധനം ആരംഭിക്കുകയും സമൂഹത്തില്‍നിന്ന് ശത്രുത ഉയരുകയും ചെയ്തപ്പോള്‍ ഹാശിം, മുത്ത്വലിബ് കുടുംബങ്ങള്‍ (അവരില്‍ ഭൂരിഭാഗവും മുസ്ലിംകളായിരുന്നില്ല) നബിയുടെ സംരക്ഷകരായി. റസൂലിന് അനുകൂലമായി ഉറച്ച നിലപാടെടുത്ത അവിശ്വാസിയായ അബൂത്വാലിബിനായിരുന്നു നേതൃത്വം. ഇസ്ലാമിന്റെ വളര്‍ച്ചക്കൊപ്പം ശത്രുതയും വളര്‍ന്നു. സന്ദര്‍ഭം ലഭിച്ചാല്‍ റസൂലിനെ കൊല്ലുമെന്ന് ആശങ്ക ജനിച്ച ഘട്ടത്തില്‍ ഈ കുടുംബങ്ങള്‍ താരതമ്യേന സുരക്ഷിതമായ മലഞ്ചെരുവിലേക്ക് താമസം മാറ്റി. 'അബൂത്വാലിബിന്റെ താഴ്വര' എന്ന പേരില്‍ ഇതറിയപ്പെടുന്നു. മുഹമ്മദ് നബി(സ)ക്ക് പഴുതടച്ച സംരക്ഷണം ഉറപ്പുവരുത്തുകയായിരുന്നു ഉദ്ദേശ്യം. എത്രത്തോളമെന്നാല്‍ ഒരു രാത്രി തന്നെ നിരവധി തവണ റസൂലിന്റെ ശയനസ്ഥാനം അവര്‍ മാറ്റിക്കൊണ്ടിരുന്നു! രോഷാകുലരായ ശത്രുക്കള്‍ ഈ കുടുംബങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. മുഹമ്മദി(സ)നെ കൊല്ലാന്‍ വിട്ടുകൊടുക്കുക എന്ന ഏക ഉപാധിയില്‍ ആരംഭിച്ച ഊരുവിലക്ക് അങ്ങേയറ്റം കനിവുകെട്ടതായിരുന്നു. സാമൂഹികമായ യാതൊരിടപാടും അനുവദിച്ചില്ല. വിവാഹങ്ങള്‍ മുടക്കി, തൊഴില്‍ തടസ്സപ്പെടുത്തി, വര്‍ഷത്തില്‍ ഹജ്ജുവേളയില്‍ മാത്രമേ ജനങ്ങളോട് ഇടപഴകാനും കൊള്ളക്കൊടുക്കകള്‍ നടത്താനും അനുവാദം ഉണ്ടായിരുന്നുള്ളൂ. വരുമാനമാര്‍ഗങ്ങള്‍ അടക്കപ്പെട്ടതു കാരണം സാധനങ്ങള്‍ക്ക് ന്യായവില പോലും നല്കാനാവാത്ത ഈ ദരിദ്ര കുടുംബങ്ങള്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനെത്തുമ്പോള്‍ അമിത വില കൊടുത്ത് ശത്രുക്കള്‍ അവ സ്വന്തമാക്കുക പതിവായിരുന്നു. വയറു പൊരിഞ്ഞ കുഞ്ഞുങ്ങളുടെ രോദനം താഴ്വരയുടെ അന്തരീക്ഷത്തില്‍ അലിഞ്ഞു. മൂന്നു വര്‍ഷത്തോളം ദീര്‍ഘിച്ച ദുരിതപര്‍വം പലരുടേയും ആരോഗ്യം ചോര്‍ത്തി. എണ്‍പത് പിന്നിട്ട അബൂത്വാലിബും അറുപതു കഴിഞ്ഞ തിരുപത്നി ഖദീജയും താങ്ങാവുന്നതിലധികം സഹിച്ചു. ബഹിഷ്കരണം പിന്‍വലിക്കപ്പെട്ട ശേഷം ആറുമാസം മാത്രമേ ഇരുവരും ജീവിച്ചുള്ളൂ. ചില മനുഷ്യ സ്നേഹികളുടെ രഹസ്യമായ സഹകരണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ ഒന്നടങ്കം മരിച്ചു തീര്‍ന്നേനേ.<br />
<br />
ത്യാഗപൂര്‍ണമായ ഈ പിന്തുണ നബി തിരുമേനിക്കോ സത്യവിശ്വാസികള്‍ക്കോ വിസ്മരിക്കാനാവുമായിരുന്നില്ല. കഠിന സാഹചര്യങ്ങളില്‍ സ്വന്തം ജീവന് കാവല്‍ നിന്നവരുടെ ജീവനും സംരക്ഷിക്കപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. അവരുടെ വിശ്വാസമോ താല്കാലിക നിലപാടുകളോ പരിഗണനീയങ്ങളായി കരുതിയതുമില്ല. 'അവര്‍ സ്വമേധയാ നമ്മോട് യുദ്ധത്തിനു വന്നവരല്ല' എന്ന റസൂലിന്റെ നിരീക്ഷണം ഏറെ വിചിന്തനമര്‍ഹിക്കുന്നതാണ്. ദുഷ്പ്രചാരണങ്ങളും നാനാവിധ സമ്മര്‍ദങ്ങളും വഴി വിരോധികള്‍ തങ്ങളുടെ പക്ഷത്ത് സംഘടിപ്പിക്കുന്നവരെല്ലാം ഒരേ രീതിയില്‍ വീക്ഷിക്കപ്പെടേണ്ടവരല്ല എന്ന ശക്തമായ സന്ദേശമാണ് ഭംഗ്യന്തരേണ തിരുമേനി നല്‍കുന്നത്. ചില വ്യക്തികളുടെ കാര്യവും നബി(സ) ഓര്‍മിപ്പിച്ചിരുന്നവല്ലോ? അവരാണ് അധികാര കേന്ദ്രത്തിന്റെ വിലക്കുകള്‍ അവഗണിച്ച് കിരാതമായ ബഹിഷ്കരണത്തിനെതിരെ പ്രതികരിച്ചത്. തന്ത്രപൂര്‍വമായ നീക്കത്തിലൂടെ ഉപരോധത്തിനറുതി വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇവരെ നമുക്ക് അന്നത്തെ അമുസ്ലിം ഭൂരിപക്ഷത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് വിളിക്കാം.<br />
<br />
പിതൃവ്യനായ അബ്ബാസാവട്ടെ പലായനത്തിന്റെ കാര്യത്തില്‍ മദീനാ പ്രതിനിധികളുമായി അവസാന വട്ടം ചര്‍ച്ച നടത്തുമ്പോഴും കരാറിലെത്തുമ്പോഴും തിരുമേനിക്കൊപ്പമുണ്ടായിരുന്നു. ആദര്‍ശാതിരുകള്‍ക്കപ്പുറമുള്ള മാനുഷിക സഹവര്‍ത്തനത്തിന്റെയും ഗുണകാംക്ഷയുടെയും ചേതോഹരമായ ഇസ്ലാമിക മാതൃകകള്‍ ആണിവയൊക്കെ. ചിന്തിക്കുന്നവര്‍ക്ക് ഇതിലെല്ലാം നിരവധി പാഠങ്ങളുണ്ട്. ഇസ്ലാമിന്റെ ഉദാത്തമായ മാനുഷിക പരിഗണനക്കും ഹൃദയാലുതക്കും ബദ്റില്‍ നിന്നു തന്നെ ഇനിയും മാതൃകകള്‍ ഉണ്ട്. യുദ്ധത്തിലെ ബന്ദികളുടെ കാര്യം നബി(സ) പൊതുചര്‍ച്ചക്കു വിട്ടു. മോചനദ്രവ്യം സ്വീകരിച്ച് വിട്ടയക്കാനാണ് അവസാനം തീരുമാനമായത്. തടവുകാരുടെ കൂട്ടത്തില്‍ ഒരു കവി ഉണ്ടായിരുന്നു, അബൂ അസ്സ. തന്റെ കവന പാടവം മുഴുവന്‍ ഇസ്ലാമിനെതിരെ പ്രയോഗിച്ച ഒരാള്‍. അയാള്‍ റസൂലിനെ സമീപിച്ച് പറഞ്ഞു: "മുഹമ്മദേ എനിക്ക് അഞ്ചു പുത്രിമാരാണ്. അവര്‍ക്കു തുണയാരുമില്ല, എന്നെ വിട്ടയച്ചാലും. മേലില്‍ ഞാന്‍ താങ്കള്ക്കെതിരില് കവിതചൊല്ലുകയോ വാളുയര്‍ത്തുകയോ ചെയ്യില്ലെന്നു സത്യം ചെയ്യുന്നു.'' ഉള്ളലിഞ്ഞ പ്രവാചകന് അയാളെ വിട്ടയച്ചു. ബദ്റിലെ എഴുപത് ബന്ദികളില്‍ നിരുപാധികം വിട്ടയക്കപ്പെട്ട ഒരേ ഒരാളായിരുന്നു ഇദ്ദേഹം (എന്നാല്‍ അയാള്‍ വാക്കു പലിച്ചില്ല. ഉഹ്ദ് യുദ്ധത്തില്‍ ശത്രുക്കളൊടൊപ്പം അയാള്‍ ഉണ്ടായിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ടു).<br />
<br />
ഇനിയും കാണുക: തടവുകാരുടെ മോചനത്തിനായി ഉടനെ മുസ്ലിംകളെ സമീപിക്കേണ്ടതില്ലെന്നായിരുന്നു ഖുറൈശികളുടെ തീരുമാനം. ധൃതികൂട്ടുന്ന പക്ഷം മോചന ദ്രവ്യത്തിന്റെ കാര്യത്തില്‍ മുസ്ലിംകളുടെ വിലപേശല്‍ ശക്തി വര്‍ധിക്കുമെന്നവര്‍ ഭയന്നു. നബി(സ) തടവുകാരെ മുസ്ലിംകള്ക്ക് വീതിച്ചു നല്കി. അവരോട് നന്നായി പെരുമാറണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു. ബന്ദികളിലൊരാളായ അബൂ അസീസ് ബിന്‍ ഉമൈര്‍ സ്വന്തം അനുഭവം വിവരിക്കുന്നു: "അന്സ്വാറുകളായ ഏതാനും പേരൊടൊപ്പമാണ് ഞാനുണ്ടായിരുന്നത്. ഭക്ഷണത്തിനു റൊട്ടി തികയാതെ വന്നാല്‍ അവര്‍ കാരക്ക തിന്നും. റൊട്ടി എന്നെ സല്ക്കരിക്കും. നല്ല മാംസക്കഷ്ണങ്ങള്‍ എനിക്കായി നീക്കിവെക്കും. നാണം മൂലം ചിലപ്പോള്‍ ഞാനത് ആര്‍ക്കെങ്കിലും നല്കാന് ശ്രമിച്ചാല്‍ എന്നെ തന്നെ തീറ്റും.''<br />
<br />
മുത്വ്ഇമിന്റെ പുത്രന് ജുബൈര്‍ ബന്ദിവിമോചന ചര്‍ച്ചക്കായി മദീനയിലെത്തി. തടവുകാരുടെ ഉറ്റവരും ഉടയവരുമായി പതിനാലു പേര് വേറെയും വന്നു ചേര്‍ന്നു. പല കാരണങ്ങളാല്‍ ബന്ധുക്കളാരും വന്നു ചേരാത്തവരും സാമ്പത്തിക ബാധ്യത സ്വയം ഏല്ക്കാന് കഴിയാത്തവരുമായി അല്പം തടവുകാരുണ്ടായിരുന്നു. അവര്‍ പ്രതീക്ഷാപൂര്‍വം തിരുമേനിയെ നോക്കി. അല്പ സ്വല്പം വിദ്യാഭ്യാസമുള്ളവരായിരുന്നു ഇവര്‍. "നിങ്ങള്‍ ഞങ്ങളുടെ ബാലന്മാരെ പഠിപ്പിക്കുക. ഒരാള്‍ പത്തുകുട്ടികള്‍ക്ക് എഴുത്തും വായനയും അഭ്യസിപ്പിച്ചാല്‍ അയാള്‍ക്ക് മോചിതനാവാം.'' നബി (സ) അവരോടു പറഞ്ഞു. റസൂലിന്റെ ദ്വിഭാഷിയും ബഹുഭാഷ പണ്ഡിതനുമായിരുന്ന സൈദുബ്നു സാബിതി(റ) ന്റെ വിദ്യാരംഭം ഇവരില്‍ നിന്നായിരുന്നുവത്രെ. തനിക്കെതിരെ പോരാടുകയും അപ്പോഴും ശത്രുപക്ഷത്ത് തുടരുകയും ചെയ്തവരെ വളരുന്ന തലമുറയുടെ ഗുരുസ്ഥാനത്ത് നിശ്ചയിച്ച് ആദരിക്കുക വഴി തിരുദൂതര്‍ കൈമാറുന്ന സന്ദേശം എന്തു മാത്രം മധുരതരമാണ്! ഖുറൈശി പ്രമുഖനും മികച്ച പ്രഭാഷകനുമായിരുന്ന സുഹൈലുബ്നു അംറും തടവുകാരനാക്കപ്പെട്ടിരുന്നു. തന്റെ പ്രഭാഷണ പാടവം മുഴുവന്‍ അയാള്‍ ഇസ്ലാമിനെതിരെ പ്രയോഗിച്ചു. തടവില്‍ നിന്നോടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുസ്ലിംകള് പിന്തുടര്ന്ന് പിടികൂടി. മിക്റസ് ബിന്‍ ഹഫ്സ്, സുഹൈലിന്റെ മോചനദ്രവ്യവുമായി തിരുമുമ്പിലെത്തി. അയാളെ സ്വതന്ത്രനാക്കവെ ഹസ്രത്ത് ഉമര്‍ (റ) റസൂലിനോട് ചോദിച്ചു: "തിരുദൂതരേ ഇനിയൊരിക്കലും താങ്കള്‍ക്കെതിരെ പ്രസംഗിക്കാതിരിക്കാന്‍ സുഹൈലിന്റെ മുന്നിരപ്പല്ലുകള് അടര്‍ത്തികളയട്ടയോ?'' നബി (സ) സ്വല്പം നീരസത്തോടെ പറഞ്ഞു: "പാടില്ല ഉമര്‍. അയാളെ അംഗഭംഗം വരുത്താന്‍ ഞാന്‍ അനുവദിക്കില്ല. ഞാനത് ചെയ്താല്‍ പ്രവാചകനാണെന്ന് പരിഗണിക്കാതെ അല്ലാഹു എന്നെയും അംഗഭംഗം വരുത്തും.'' സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റസൂലിന്റെ പ്രതികരണത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂക. ബദ്റിലെ മിന്നുന്ന വിജയവും തിളക്കമാര്‍ന്ന യുദ്ധാനന്തര നിലപാടുകളും ധാരാളം പേരെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചു. ഈയൊഴുക്കില്‍ ചുവട് നഷ്ടപ്പെട്ടാണ് അബ്ദുല്ലാഹിബ്നു ഉബയ്യിബ്നു സുലൂല്‍ കപടവേഷം അണിഞ്ഞാണെങ്കിലും ഇസ്ലാമിലേക്ക് കടക്കാന്‍ നിര്‍ബന്ധിതനായത്.<br />
<br />
സുഹൈലിന്റെ കഥക്ക് മനോഹരമായ ഒരു അന്ത്യം കൂടിയുണ്ട്. ബദ്റില്‍ നിന്ന് വിട്ടയക്കപ്പെട്ട ശേഷവും അയാള്‍ ശത്രുപക്ഷത്ത് നിലകൊണ്ടു. എന്നാല്‍ മക്കാവിജയവേളയില്‍ കഅ്ബാലയ മുറ്റത്ത് ശ്വാസമടക്കിപ്പിടിച്ചു നിന്ന തദ്ദേശ വാസികളോട് 'നിങ്ങളിപ്പോള്‍ എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?' എന്ന റസൂല്‍ തിരുമേനിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് സുഹൈലുബ്നു അംറായിരുന്നു. "നല്ലതുമാത്രം. ഉദാരനായ സഹോദരനാണ് താങ്കള്‍. ഉദാരനായ സഹോദരന്റെ പുത്രനും'' അയാള്‍ പറഞ്ഞു. അന്നു തൊട്ട് ഉത്തമ വിശ്വാസിയായി ജീവിച്ചു. രക്തസാക്ഷിയായി മരണപ്പെടുകയും ചെയ്തു.<br />
<br />
വി.കെ ജലീല്‍ | <a href="http://www.prabodhanam.net/" rel="nofollow">www.prabodhanam.net</a> | 2010 സെപ്റ്റംബര്‍ 4 പുസ്തകം 67 ലക്കം 14 </div>CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com2tag:blogger.com,1999:blog-4778625382518084700.post-40138233442390807102010-02-27T01:24:00.000-08:002010-02-27T01:29:23.362-08:00മുഹമ്മദ് മഹാനായ പ്രവാചകന് (1)<div style="text-align: justify;"> പ്രഫ. രാമകൃഷ്ണ റാവുവിന്റെ Muhammed the Prophet of Islam എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് മുഹമ്മദ് മഹാനായ പ്രവാചകന് . അതിന്റെ ആദ്യഭാഗം ഇവിടെ വായിക്കുക:<b><br />
</b></div><br />
<div style="text-align: center;"><b>മുഹമ്മദ്</b></div><br />
<div style="text-align: justify;">അറേബ്യന്‍ മരുഭൂമിയിലാണ് മുഹമ്മദിന്റെ ജനനം. മുസ്ലിം ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ക്രിസ്തുവര്‍ഷം 571 ഏപ്രില്‍ 20-ന്. 'അങ്ങേയറ്റം സ്തുതിക്കപ്പെടുന്നവന്‍' എന്നാണ് മുഹമ്മദ് എന്ന പദത്തിനര്‍ഥം. അറേബ്യയുടെ സന്തതികളില്‍ അത്യുന്നതനാണദ്ദേഹം. അനഭിഗമ്യമായ ആ സൈകതഭൂവില്‍ അദ്ദേഹത്തിന്ന് മുമ്പോ പിമ്പോ ജീവിച്ച സമ്രാട്ടുകളെക്കാളും കവിശ്രേഷ്ഠരെക്കാളും എത്രയോ മടങ്ങ് ഉന്നതന്. അദ്ദേഹം സമാഗതനാവുമ്പോള്‍ അറേബ്യ ഒരു മരുഭൂമി മാത്രമായിരുന്നു- വെറുമൊരു ശൂന്യത. ആ ശൂന്യതയില്‍നിന്ന് ഒരു പുതിയ ലോകം രൂപം കൊണ്ടു...ഒരു പുതിയ ജീവിതം, ഒരു പുതിയ സംസ്കാരം, ഒരു പുതിയ നാഗരികത, ഒരു പുതിയ സാമ്രാജ്യം; മൊറോക്കോ മുതല്‍ ഇന്‍ഡീസ് വരെ വ്യാപിച്ചുകിടന്ന ഒരു സാമ്രാജ്യം. ഏഷ്യ, ആഫ്രിക്ക, യൂറോപ് എന്നീ മൂന്ന് വന്‍കരകളുടെ ജീവിതത്തിലും ചിന്തയിലും സ്വാധീനം ചെലുത്തിയ ഒരു സാമ്രാജ്യം. മുഹമ്മദായിരുന്നു അതിന്റെ ശില്പി.</div><br />
<b>മതങ്ങള്‍ തമ്മില്‍</b><br />
<br />
<div style="text-align: justify;">പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് എഴുതാനൊരുങ്ങിയപ്പോള്‍ ഒരു സന്ദേഹം; ഞാന്‍ സ്വീകരിച്ചിട്ടില്ലാത്ത ഒരു മതത്തെക്കുറിച്ചാണല്ലോ എഴുതാന്‍ പോകുന്നതെന്ന്! ആ മതത്തില്‍തന്നെ വിവിധ ചിന്താധാരയുള്‍ക്കൊണ്ടവരും വ്യത്യസ്ത വിഭാഗങ്ങളുമുണ്ടായിരിക്കെ വിശേഷിച്ചും വിഷമകരമാണത്. മതം തികച്ചും വ്യക്തിഗതമാണെന്ന് വാദിക്കാമെങ്കിലും ദൃശ്യവും അദൃശ്യവുമായ ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ് അതിന്നുണ്ടെന്നത് അനിഷേധ്യമത്രേ. അത് ചിലപ്പോള്‍ നമ്മുടെ ഹൃദയത്തിലും ആത്മാവിലും മനസ്സിന്റെ ബോധ-ഉപബോധ തലങ്ങളിലും അബോധമനസ്സില്‍ പോലും കടന്നുചെന്ന് നിറഞ്ഞു നില്ക്കും. നമ്മുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും, മൃദുലവും നേരിയതുമായ ഒരു പട്ടുനൂലില്‍ തൂങ്ങിനില്ക്കുകയാണെന്ന ഒരു വിശ്വാസം ഇവിടെ ശക്തിയായി നിലനില്ക്കുന്നതുമൂലം ഈ പ്രശ്നം വളരെ ഗുരുതരമായിത്തീരുന്നു. നാം കൂടുതലായി വൈകാരികാവേശത്തിന്നടിമപ്പെടുന്നതോടെ മനസ്സിന്റെ സന്തുലിതാവസ്ഥ നിരന്തരം സംഘര്‍ഷാത്മകമായ ഒരവസ്ഥയിലായിത്തീരുവാനും ഏറെ സാധ്യതയുണ്ട്. ഈ വീക്ഷണത്തില്‍, അന്യമതങ്ങളെക്കുറിച്ച് എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. നമ്മുടെ മതങ്ങള്‍ ശാശ്വത മുദ്രിതാധരങ്ങളുടെ പരിരക്ഷയില്‍, ഹൃദയാന്തരാളത്തിലെ ഉപരോധ മേഖലകളില്‍, തീരെ അദൃശ്യമായും പരമരഹസ്യമായും അവശേഷിച്ചുകൊള്ളട്ടെ!</div><div style="text-align: justify;"><br />
ഈ പ്രശ്നത്തിന്, പക്ഷേ ഒരു മറുവശമുണ്ട്: സാമൂഹിക ജീവിയാണ് മനുഷ്യന്. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ ജീവിതം പ്രത്യക്ഷമായും പരോക്ഷമായും മറ്റുള്ളവരുടേതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. നമുക്ക് ഭക്ഷണം നല്കുന്ന മണ്ണ് ഒന്നാണ്; നമ്മുടെ പാനജലമൊഴുകുന്ന അരുവി ഒന്നാണ്; നാം ശ്വസിക്കുന്ന വായു ഒന്നാണ്. അതിനാല്‍ നമ്മുടെ വീക്ഷണങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുതന്നെ നമ്മുടെ ചുറ്റുപാടുകളുമായി സമരസപ്പെട്ടു പോകാനും നമ്മുടെ അയല്‍വാസിയുടെ മാനസിക ഭാവങ്ങളെന്തെന്നും കര്‍മസ്രോതസ്സേതെന്നും ഒരു പരിധിവരെയെങ്കിലും അറിയുവാനും ശ്രമിക്കുന്നത് ഫലപ്രദമായിരിക്കും. ഈ വീക്ഷണത്തില്‍, ലോകത്തിലെ സമസ്ത മതങ്ങളെക്കുറിച്ചും അറിയുവാനുള്ള സദുദ്ദേശ്യപൂര്‍വകമായ ഒരു ശ്രമം തികച്ചും അഭിലഷണീയമാണ്. മതങ്ങള്‍ തമ്മില്‍ പരസ്പര ധാരണ വളര്‍ത്താനും, അടുത്തവരോ അകന്നവരോ ആയ സഹജീവികളെ യഥാവിധി മനസ്സിലാക്കാനും തീര്‍ച്ചയായും അതുപകരിക്കും.</div><div style="text-align: justify;">പ്രത്യക്ഷത്തിലനുഭവപ്പെടുന്നതുപോലെ നമ്മുടെ ചിന്തകള്‍ അത്രയൊന്നും ശിഥിലങ്ങളല്ല. ഈ ഭൂതലത്തിലെ ലക്ഷക്കണക്കിന് ജനഹൃദയങ്ങള്‍ക്ക് കര്‍മാവേശവും മാര്‍ഗദര്‍ശനവും നല്കുന്ന ചൈതന്യവത്തായ മതദര്‍ശനങ്ങളും വിശ്വാസപ്രമാണങ്ങളുമാകുന്ന കേന്ദ്രബിന്ദുവില്‍ ഏകീകൃതമാണവ. നാം ജീവിക്കുന്ന ലോകത്തിലെ ഒരു പൗരനാകുവാന്‍ നമുക്കാഗ്രഹമുണ്ടെങ്കില്‍ മനുഷ്യജീവിതത്തില്‍ സ്വാധീനം ചെലുത്തിയ തത്ത്വസംഹിതകളെയും മതദര്‍ശനങ്ങളെയും കുറിച്ച് അറിയുവാനുള്ള ഒരു എളിയ ശ്രമം അത്യാവശ്യമാണ്. എന്റെ അഭിപ്രായം പ്രസക്തമെങ്കിലും ഒരു മറുവശമുണ്ട് ഈ പ്രശ്നത്തിന്. മതങ്ങളുടെ ഈ മേഖല വിവേകവും വികാരവും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന്റെ ഫലമായി കാലുറച്ചു നില്ക്കാന് പറ്റാത്ത ഒരു പരുവത്തിലാണുള്ളത്. അതിനാല്‍, അവിടെ പ്രവേശിക്കുന്നവര്‍ 'മാലാഖമാര്‍ കടന്നു ചെല്ലാത്തയിടങ്ങളില്‍ ഓടിച്ചെല്ലുന്ന വിഡ്ഢികളെ'യാണ് അനുസ്മരിപ്പിക്കുക.</div><div style="text-align: justify;"><br />
എന്നാല്‍ മറ്റൊരു നിലയില്‍ എന്റെ ജോലി സുഗമമാണ്. ചരിത്രപ്രധാനമായ ഒരു മതത്തിന്റെ മൗലിക തത്ത്വങ്ങളെയും അതിന്റെ മഹാനായ പ്രവാചകനെയും കുറിച്ചാണ് ഞാനെഴുതുന്നത്. ഇസ്ലാമിന്റെ നിശിത വിമര്‍ശകനായ സര് വില്യം മൂറിന് പോലും ''പന്ത്രണ്ടു നൂറ്റാണ്ടുകളായി യാതൊരു കലര്‍പ്പും ചേരാതെ അവശേഷിച്ച മറ്റൊരു ഗ്രന്ഥം ലോകത്ത് വേറെയില്ലെ''ന്ന് ഖുര്‍ആനെക്കുറിച്ച് പറയേണ്ടിവന്നു. ജീവിതത്തിലെ മുഴുവന്‍ സംഭവഗതികളും-നിസ്സാര വിശദീകരണങ്ങള്‍ പോലും- ഭദ്രമായും സൂക്ഷ്മമായും രേഖപ്പെടുത്തപ്പെട്ട ചരിത്രപുരുഷനാണ് പ്രവാചകനായ മുഹമ്മദ് എന്ന് അതിനോടനുബന്ധമായി ഞാന്‍ പറഞ്ഞുകൊള്ളട്ടെ. അദ്ദേഹത്തിന്റെ ജീവിതവും ചരിത്രവും സുവ്യക്തങ്ങളത്രേ. സത്യം കണ്ടെത്തുവാന്‍ ചപ്പും ചവറും ചിക്കിച്ചികയേണ്ട സാഹസം നമുക്കില്ല.</div><div style="text-align: justify;"><br />
എന്റെ ജോലി കുറേക്കൂടി ലഘൂകരിക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ ഇസ്ലാമിനെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചിരുന്ന വിമര്‍ശകരുടെ കാലം ദ്രുതഗതിയില്‍ കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. 'കേംബ്രിഡ്ജ് മെഡിവല്‍ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തില്‍ പ്രൊഫ. ബീവന്‍ പറയുന്നു: ''പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിനു മുമ്പ് ഇസ്ലാമിനെയും മുഹമ്മദിനെയും കുറിച്ച് യൂറോപില്‍ പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങള്‍ ഇന്ന് കേവലം സാഹിത്യ വൈചിത്ര്യങ്ങള്‍ മാത്രമായേ ഗണിക്കപ്പെടുന്നുള്ളൂ.'' ഇത്തരം ഗ്രന്ഥങ്ങള്‍ നമുക്കിന്ന് ആസ്പദിക്കേണ്ടതില്ല. അതിനാല്‍ ഇസ്ലാമിനെക്കുറിച്ച് മിഥ്യാധാരണകള്‍ ചൂണ്ടിക്കാട്ടി സമയം പാഴാക്കേണ്ടതുമില്ല. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഉദാഹരണമായി, ഇസ്ലാമും ഖഡ്ഗവും എന്ന സിദ്ധാന്തം എടുത്തുപറയാവുന്ന ഏതെങ്കിലും വിഭാഗങ്ങളില്‍നിന്ന് വല്ലപ്പോഴും നാം കേള്‍ക്കുന്നില്ല. ഇപ്പോള്‍ മതത്തില്‍ നിര്ബന്ധമില്ലെന്ന ഇസ്ലാമിന്റെ തത്ത്വം സുവിദിതമാണ്. പ്രസിദ്ധ ചരിത്രകാരനായ ഗിബ്ബന്റെ വാക്കുകളില്‍ ''മറ്റെല്ലാ മതങ്ങളെയും ഖഡ്ഗം കൊണ്ട് നിഷ്കാസനം ചെയ്യുവാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന ഹീനമായ ഒരാരോപണം മുസ്ലിംകള്‍ക്കെതിരിലുണ്ട്. ഇത് അജ്ഞതയില്‍നിന്നും മതപക്ഷപാതിത്തത്തില്‍നിന്നും ഉടലെടുത്തതാണ്. ഖുര്‍ആനും മുസ്ലിം ജേതാക്കളുടെ ചരിത്രവും, ക്രിസ്ത്യന്‍ ദേവാലയങ്ങളോട് അവര്‍ കാണിച്ച കലവറയില്ലാത്തതും നിയമത്തിന്റെ സംരക്ഷണത്തോടുകൂടിയതുമായ സഹിഷ്ണുതയും ഈ ആരോപണം ശക്തിയായി നിഷേധിക്കുന്നു. ധാര്‍മിക ശക്തിയാണ് മുഹമ്മദിന്റെ ജീവിതവിജയത്തിന്നടിസ്ഥാനം; ഖഡ്ഗപ്രയോഗമല്ല.''</div>CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com4tag:blogger.com,1999:blog-4778625382518084700.post-14191242814719123422010-02-12T02:06:00.000-08:002010-02-12T02:12:41.500-08:00പ്രവാചകനില്‍ വിശ്വസിക്കുന്നതെന്തിന്?<div style="text-align: justify;">ഇസ്ലാമിക ദര്‍ശനം ദൈവത്തിങ്കല്‍നിന്ന് ദൈവത്തിന്റെ പ്രവാചകന്മാര് മുഖേന ലഭിച്ചതാണ്. ഇത് ഗ്രഹിച്ചാല്‍ പിന്നെ, പ്രവാചകനില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യേണ്ടത് എല്ലാ മനുഷ്യരുടെയും ബാധ്യതയായിത്തീരുന്നു. പ്രവാചകന്റെ മാര്‍ഗം വിട്ട് സ്വബുദ്ധിയെ അവലംബമാക്കി മറ്റു വല്ല മാര്‍ഗവും നിര്മിക്കുന്നവന് വഴിപിഴച്ചവനാണെന്ന കാര്യത്തില്‍ സംശയമേതുമില്ല.</div><br />
<div style="text-align: justify;">ഈ വിഷയത്തില്‍ ജനങ്ങള്‍ രസാവഹമായ പല അബദ്ധങ്ങളും ചെയ്യുന്നുണ്ട്. ചിലര്‍ പ്രവാചകന്റെ സത്യസന്ധത സമ്മതിക്കുന്നു. പക്ഷേ, അദ്ദേഹത്തെ വിശ്വസിക്കുകയോ അനുഗമിക്കുകയോ ചെയ്യുന്നില്ല. ഇവര്‍ നിഷേധികള്‍ മാത്രമല്ല വിഡ്ഢികള്‍ കൂടിയാണ്. കാരണം, സത്യവാനെന്ന് സമ്മതിച്ചശേഷം പ്രവാചകനെ അനുഗമിക്കാതിരിക്കുന്നതിന്റെ അര്‍ഥം മനുഷ്യന് മനഃപൂര്‍വം വ്യാജം പിന്‍പറ്റുന്നുവെന്നാണ്. ഇതില്പരം വിഡ്ഢിത്തം മറ്റെന്തുണ്ട്?</div><div style="text-align: justify;"><br />
</div><div style="text-align: justify;">ചിലര്‍ പറയുന്നത്, തങ്ങള്‍ക്ക് പ്രവാചകനെ അനുസരിക്കേണ്ടതില്ലെന്നും സത്യമാര്‍ഗം തങ്ങള്‍ക്ക് സ്വയം കണ്ടുപിടിക്കുവാന്‍ കഴിയുമെന്നുമാണ്. ഈ വാദവും തെറ്റാണ്. നിങ്ങള്‍ ഗണിതശാസ്ത്രം പഠിച്ചിരിക്കുമല്ലോ. രണ്ടു ബിന്ദുക്കള്‍ക്കിടയില്‍ നേര്‍രേഖ ഒന്നുമാത്രമേ ഉണ്ടാകൂ. മറ്റു രേഖകള്‍ ഒന്നുകില്‍ വളഞ്ഞതോ അല്ലെങ്കില്‍ ബിന്ദുക്കളെ പരസ്പരം ബന്ധിപ്പിക്കാത്തതോ ആയിരിക്കും. സത്യമാര്‍ഗത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഇസ്ലാമിന്റെ ഭാഷയില്‍ അതിനെ 'സ്വിറാത്തുല് മുസ്തഖീം' എന്നു വിളിക്കുന്നു. അത് മനുഷ്യനില്‍ നിന്നാരംഭിച്ച് ദൈവത്തിലവസാനിക്കുന്നു. ശാസ്ത്രപ്രകാരം മനുഷ്യന്ന് ദൈവത്തിലേക്കുള്ള മാര്‍ഗവും ഒന്നുമാത്രമേ ഉണ്ടാകൂ. അതൊഴിച്ചുള്ളവ വളവുള്ളതോ ദൈവസന്നിധിവരെ എത്താത്തതോ ആയിരിക്കും. ആ നേര്‍മാര്‍ഗമാണ് പ്രവാചകന്മാര് കാണിച്ചുതന്നത്. അതിനാല്‍, പ്രവാചകന് കാണിച്ചുതന്ന മാര്‍ഗം വിട്ട് മറ്റു മാര്‍ഗങ്ങള്‍ തേടുന്നവര്‍ ഒന്നുകില്‍ ദൈവസന്നിധിയിലെത്തുകയില്ല, അല്ലെങ്കില്‍ വളഞ്ഞ വഴിക്കേ എത്തൂ. ദൈവസന്നിധിയിലെത്താതിരുന്നാല്‍ അവന് നശിച്ചതുതന്നെ. വളഞ്ഞ വഴിക്ക് വരുന്നവരാകട്ടെ തനി വിഡ്ഢികളും. വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങള്‍ പോലും ഒരിടത്തുനിന്ന് മറ്റൊരിടത്തെത്താന്‍ നേര്‍വഴിയേ തെരഞ്ഞെടുക്കൂ. വളഞ്ഞ വഴിക്കവ പോവില്ല. ആ നിലക്ക് ദൈവത്തിന്റെ ഒരുത്തമ ദാസന്, നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുമ്പോള്‍ ''നീ കാണിച്ചുതരുന്ന മാര്‍ഗത്തിലൂടെ ഞാനില്ല; വളഞ്ഞ മാര്‍ഗത്തില്‍തന്നെ തെണ്ടിത്തിരിഞ്ഞ് ഞാന്‍ സ്വയം ലക്ഷ്യത്തിലെത്തിക്കൊള്ളാം'' എന്നു പറയുന്നുവെങ്കില്‍ അയാളെപ്പറ്റി നിങ്ങള്‍ക്കെന്ത് തോന്നുന്നു?</div><br />
<div style="text-align: justify;">അല്പം കൂടി ആഴത്തില്‍ ചിന്തിക്കുന്ന പക്ഷം, പ്രവാചകമാര്‍ഗം നിരസിക്കുന്നവര്‍ക്ക് ദൈവത്തിലേക്കെത്താന്‍ ഒരു മാര്‍ഗവും - വളഞ്ഞതോ നേര്‍ക്കുള്ളതോ - ലഭിക്കില്ലെന്ന് ബോധ്യമാവും. കാരണം, സത്യസന്ധനും നിസ്വാര്‍ഥിയുമായ ഒരാളെ നിരസിക്കുന്നവന്ന് എന്തോ കുഴപ്പമുണ്ട് എന്നാണര്‍ഥം. സത്യത്തിന് നേരെ കണ്ണടയ്ക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്. അത് അവന്റെ ചിന്താശക്തിയുടെ അപൂര്‍ണതയാവാം; അഹങ്കാരമാവാം; സത്യവും നന്മയും സ്വീകരിക്കാന്‍ തയ്യാറില്ലാത്തവിധം ദുഷിച്ചുപോയ പ്രകൃതമാവാം; പൂര്‍വികരിലുള്ള അന്ധമായ വിശ്വാസമാകാം; പൂര്‍വികാചാരങ്ങള്‍ക്ക് പകരം മറ്റൊന്നും സ്വീകരിക്കാന്‍ തയ്യാറില്ലാത്തതാവാം. ഇതൊന്നുമല്ലെങ്കില്‍ അവന് ദേഹേഛകളുടെ അടിമയായതുകൊണ്ടാവാം. പ്രവാചകനെ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ പാപങ്ങളും ദുര്‍വൃത്തികളും ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോകുമെന്ന് അവന് ഭയപ്പെടുന്നുണ്ടാവണം. ഈ കുഴപ്പങ്ങളിലൊന്നെങ്കിലുമുള്ള വ്യക്തിക്ക് ഒരിക്കലും ദൈവിക മാര്‍ഗദര്‍ശനം ലഭിക്കില്ല. ഇപ്പറഞ്ഞതൊന്നും ഇല്ലാത്ത, സത്യസന്ധനും നിഷ്പക്ഷനുമായ ഒരു സത്യാന്വേഷി പ്രവാചകന്റെ ശിക്ഷണങ്ങള്‍ നിരസിക്കുക എന്നത് തീര്‍ത്തും അസംഭവ്യമത്രേ.</div><br />
<div style="text-align: justify;">പ്രശ്നത്തിന് ഗൗരവാവഹമായ മറ്റൊരു വശമുണ്ട്. സത്യപ്രവാചകന് ദൈവനിയുക്തനാണ്. പ്രവാചകനെ വിശ്വസിക്കുകയും അനുസരിക്കുകയും വേണമെന്നത് ദൈവശാസനയാണ്. അപ്പോള്‍ പ്രവാചകനിരാസം ദൈവധിക്കാരമാണ്. ഒരു രാജ്യത്തിലെ പൗരന്മാര് ഭരണകൂടം നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഉദ്യോഗസ്ഥനെ ധിക്കരിക്കുന്നതിന്റെ അര്‍ഥം ഭരണകൂടത്തെ ധിക്കരിക്കുക എന്നാണ്. ഭരണകൂടത്തെ അംഗീകരിക്കുകയും അത് നിയമിക്കുന്ന ഉദ്യോഗസ്ഥനെ നിരാകരിക്കുകയും ചെയ്യുക എന്നത് പരസ്പരവിരുദ്ധമാണ്. അതുപോലെ ദൈവം മുഴുവന്‍ മനുഷ്യരുടെയും രാജാവാണ്. അതിനാല്‍, മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനായി രാജാവ് നിയമിച്ച വ്യക്തിയെ അംഗീകരിക്കുകയും അനുഗമിക്കുകയും ചെയ്യേണ്ടത് സര്‍വമനുഷ്യരുടെയും ബാധ്യതയാണ്. പ്രവാചകനെ തിരസ്കരിക്കുന്നവര്‍ ദൈവത്തില്‍ വിശ്വസിച്ചാലും 'കാഫിര്‍' തന്നെ. (അവലംബം: ഇസ്ലാം മതം)</div>CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com1tag:blogger.com,1999:blog-4778625382518084700.post-25101410208180396382010-01-25T20:43:00.000-08:002010-01-25T20:43:06.260-08:00പ്രവാചകനെ അനുസരിക്കല്‍<div style="text-align: justify;">ഒരു വ്യക്തി പ്രവാചകനാണെന്ന് ബോധ്യമായിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിക്കുകയും പ്രവൃത്തികളെ അവലംബിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. ഒരു വ്യക്തി ദൈവത്തിന്റെ പ്രവാചകനാണെന്ന് സമ്മതിക്കുകയും അതേസമയം അയാളുടെ വാക്കും പ്രവൃത്തിയും തിരസ്കരിക്കുകയും ചെയ്യുക എന്നത് യുക്തിവിരുദ്ധമത്രേ. കാരണം, ഒരാള്‍ പ്രവാചകനാണ് എന്ന് സമ്മതിക്കുന്നതിന്റെ അര്‍ഥം അയാളുടെ പ്രസ്താവനകള്‍ ദൈവത്തിങ്കല്‍നിന്ന് ലഭിച്ചതും പ്രവൃത്തികള്‍ ദൈവാഭീഷ്ടമനുസരിച്ചുള്ളതുമാണെന്ന് നാം സമ്മതിക്കുന്നു എന്നാണ്. അതില്പിന്നെ, അദ്ദേഹത്തിന്നെതിരില്‍ നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും യഥാര്‍ഥത്തില്‍ ദൈവവിരുദ്ധമായി ഭവിക്കും. ദൈവവിരുദ്ധമായതൊന്നും സത്യമായിരിക്കില്ല. അതിനാല്‍, ഒരു വ്യക്തിയെ പ്രവാചകനായി സമ്മതിച്ചു കഴിഞ്ഞാല്‍പിന്നെ, അദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരംപ്രതി സ്വീകരിക്കുവാനും ആജ്ഞകള്‍ ശിരസാവഹിക്കുവാനും നാം നിര്‍ബന്ധിതരാണ് - അവയിലടങ്ങിയ തത്ത്വങ്ങളും യുക്തികളും ഫലങ്ങളും നമുക്ക് മനസ്സിലായാലും ഇല്ലെങ്കിലും. ഒരു കാര്യം പ്രവാചകന്റെതാണ് എന്നതു തന്നെ അത് സത്യമാണെന്നതിന് തെളിവാണ്. സകല യുക്തികളും നന്മകളും അതിലന്തര്‍ഭവിച്ചിരിക്കുമെന്ന് കരുതാനും അതു തന്നെ മതി. ഒരു കാര്യത്തിന്റെ യുക്തിയോ ഫലമോ നമുക്കറിയാനാവുന്നില്ല എന്നതിന്റെ അര്‍ഥം അത് മുഴുക്കെ ദോഷമാണ് എന്നല്ല. അത് മനസ്സിലാക്കുന്നതില്‍ നമുക്ക് പിഴവ് പറ്റിയിട്ടുണ്ട് എന്ന് മാത്രമാണ്. ഒരു വിഷയത്തില്‍ പൂര്‍ണവൈദഗ്ധ്യം ഇല്ലാത്ത ഒരാള്‍ക്ക് അതിലെ അതിസൂക്ഷ്മമായ സംഗതികള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ലല്ലോ. എന്നാല്‍, ആ വിഷയത്തില്‍ പൂര്‍ണ വിദഗ്ധനായ ഒരാള്‍ പറയുന്നത്, തനിക്കതിലുള്ള യുക്തി പിടികിട്ടിയില്ല എന്ന ഏക കാരണത്താല്‍ തള്ളിക്കളയുന്നവര്‍ എത്ര വലിയ വിഡ്ഢികളാണ്. ലോകത്തിലെ സകല ജോലിക്കും അതില്‍ വിദഗ്ധരായവര്‍ വേണം. ഒരു വിദഗ്ധനെ കണ്ടെത്തിയാല്‍ പിന്നെ അവനില്‍ നാം പൂര്‍ണവിശ്വാസം അര്‍പ്പിക്കുന്നു. അതില്പിന്നെ, മറ്റാരും അവന്റെ പ്രവൃത്തികളിലിടപെടില്ല. കാരണം, എല്ലാവരും എല്ലാറ്റിലും ഒരുപോലെ വിദഗ്ധരായിരിക്കില്ലല്ലോ. അത്തരമൊരു വിദഗ്ധനെ കണ്ടെത്താനാണ് നാം സ്വന്തം ബുദ്ധിയും സാമര്‍ഥ്യവുമുപയോഗിക്കേണ്ടത്. കണ്ടെത്തിയ വ്യക്തി വിദഗ്ധനാണെന്ന് ബോധ്യം വന്നുകഴിഞ്ഞാല്‍ പിന്നെ അയാളില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കണം. അതിന്ന്ശേഷം അവന്റെ പ്രവൃത്തികളില്‍ കൈകടത്തുന്നതും ഓരോ കാര്യത്തിന്റെയും തത്ത്വവും യുക്തിയും പഠിപ്പിച്ചുതരാത്തപക്ഷം സ്വീകരിക്കുകയില്ലെന്ന് ശഠിക്കുന്നതും ബുദ്ധിയല്ല. ഒരു വക്കീലിന് കേസ് ഏല്പിച്ചുകൊടുത്ത ശേഷം അദ്ദേഹത്തോട് ഇത്തരം വാദങ്ങള്‍ ഉന്നയിച്ചാല്‍ അയാള്‍ നിങ്ങളെ പിടിച്ച് പുറത്താക്കും. ഒരു ഡോക്ടറോട് ചികിത്സയുടെ യുക്തിയും തെളിവും ചോദിച്ചുതുടങ്ങിയാല്‍ അയാള്‍ നിങ്ങളുടെ ചികിത്സതന്നെ വേണ്ടെന്നു വെക്കും. ദൈവത്തെക്കുറിച്ച് യഥാര്‍ഥജ്ഞാനം കരസ്ഥമാക്കുകയാണ് നമ്മുടെ ആവശ്യം. ദൈവഹിതത്തിനൊത്ത് ജീവിക്കാന്‍ പറ്റിയ മാര്‍ഗമേതെന്നും അറിയണം. ഇത് സ്വയം അറിയാനുതകുന്ന ഉപകരണമൊന്നും നമ്മുടെ പക്കലില്ല. അതിനാല്‍, നാം ദൈവത്തിന്റെ പ്രവാചകനെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ അന്വേഷണത്തില്‍ നമ്മുടെ മുഴുവന്‍ കഴിവും സാമര്‍ഥ്യവും വിനിയോഗിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍, വല്ല കപടനെയും പ്രവാചകനെന്ന് തെറ്റിദ്ധരിച്ചുപോകും. ആപല്‍ക്കരമായ വഴിയില്‍ ചെന്നുപെടുകയാവും അതിന്റെ ഫലം. എന്നാല്‍, സമഗ്രമായ അന്വേഷണപഠനങ്ങള്‍ക്കുശേഷം ഒരാള്‍ സത്യപ്രവാചകനാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍, അദ്ദേഹത്തില്‍ പൂര്‍ണമായി വിശ്വസിക്കുകയും അദ്ദേഹത്തിന്റെ കല്പനകള് കണിശമായി അനുസരിക്കുകയും ചെയ്തേ പറ്റൂ. (ഇസ്ലാം മതം)<br />
</div>CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com3tag:blogger.com,1999:blog-4778625382518084700.post-1543939518793992512010-01-18T09:19:00.000-08:002010-01-22T20:49:00.993-08:00പ്രവാചകനെ എങ്ങനെ തിരിച്ചറിയാം?<div style="text-align: justify;"> ഒരാള്‍ താന്‍ പ്രവാചകനാണ് എന്ന് അവകാശപ്പെടുമ്പോഴേക്ക് അയാളെ പ്രവാചകനായി വിശ്വസിക്കേണമോ. എങ്കില്‍ മനുഷ്യബുദ്ധിക്ക് എന്ത് സ്ഥാനം.? അത്തരമൊരു വിശ്വാസമാണോ ദൈവം മനുഷ്യനില്‍ നിന്ന് ആവശ്യപ്പെടുന്നത്?. ഇപ്പോള്‍ പ്രവാചകനെ നിഷേധിക്കുന്നവരെല്ലാം. കണിശമായ ഒരു പരിശോധനക്ക് ശേഷമാണോ പ്രവാചകനെ തള്ളിയിരിക്കുന്നത്.? അതോ ദൈവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ ആ ദൈവത്തിന്റെ ദൂതനെയും കേട്ടമാത്രയില്‍ തള്ളിക്കളഞ്ഞതോ?.പ്രവാചകനെ തിരിച്ചറിയാന്‍ എന്തുണ്ട് മാര്‍ഗം? <br />
<br />
താഴെ നല്കിയ വിവരണം വായിക്കുക:<br />
<br />
'കാവ്യപ്രതിഭയുള്ള ഒരാളുടെ സംസാരം കേട്ടാല്‍ അതയാളുടെ ജന്മസിദ്ധമായ കഴിവാണെന്ന് മനസ്സിലാകും. എത്ര തന്നെ ശ്രമിച്ചാലും അയാളുടേത് പോലുള്ള കവിത രചിക്കുവാന്‍ മറ്റുള്ളവര്‍ക്കാവില്ല. അതുപോലെ പ്രസംഗം, എഴുത്ത്, ശാസ്ത്രീയ ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ജന്‍മവാസനയുള്ളവരെയും അവരുടെ പ്രവൃത്തികളുടെ സവിശേഷതകളില്‍നിന്ന് തിരിച്ചറിയാം. കാരണം, അവര്‍ സ്വന്തം ജോലികളില്‍ അനന്യസാധാരണമായ യോഗ്യത തെളിയിച്ചിരിക്കും. ഇതുപോലെയാണ് പ്രവാചകനും. അന്യര്‍ക്ക് ഊഹിക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിഷ്പ്രയാസം തെളിയും. അന്യരുടെ ദൃഷ്ടിയില്‍പെടാത്ത സൂക്ഷ്മമായ സംഗതികളില്‍ ദൃഷ്ടികള്‍ പതിയും. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നമ്മുടെ ബുദ്ധി അംഗീകരിക്കും. എന്നല്ല, അതാണ് ശരിയെന്ന് ബുദ്ധി സാക്ഷ്യപ്പെടുത്തും. അദ്ദേഹത്തിന്റെ ഓരോ വാക്കിന്റെയും സത്യാവസ്ഥ ദൈനംദിനാനുഭവങ്ങളും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും വഴി തെളിഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍, എത്ര ശ്രമിച്ചാലും അത്തരം ഒരു വാക്കുപോലും നമുക്ക് പറയാനാവില്ല. അദ്ദേഹത്തിന്റെ പ്രകൃതി പരിശുദ്ധമായിരിക്കും. തന്മൂലം സകല ഏര്‍പ്പാടുകളിലും ഋജുവും ശ്രേഷ്ഠവും സംശയരഹിതവുമായ മാര്‍ഗങ്ങളേ കൈക്കൊള്ളൂ. ചീത്ത വാക്കോ ദുഷ്പ്രവൃത്തിയോ അദ്ദേഹത്തില്‍നിന്നൊരിക്കലും പുറത്തുവരില്ല. സത്യവും സല്‍ക്കര്‍മങ്ങളും മറ്റുള്ളവരോടുപദേശിക്കുന്നതോടൊപ്പം സ്വയം പ്രാവര്‍ത്തികമാക്കുകയും ചെയ്യും. വാക്കിനെതിരായി പ്രവര്‍ത്തിച്ചതിന് ഉദാഹരണങ്ങള്‍ കാണില്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍; വാക്കിലോ പ്രവൃത്തിയിലോ സ്വാര്‍ഥതയുടെ നിഴലാട്ടംപോലും ദൃശ്യമാവില്ല. അന്യജീവന്നുതകുവാന്‍ സ്വജീവിതത്തിലദ്ദേഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കും. മാത്രമല്ല, സ്വന്തം ഗുണത്തിനായി അന്യര്‍ക്ക് ഹാനിവരുത്തുകയുമില്ല. സത്യസന്ധത, ശ്രേഷ്ഠചിന്ത, സന്മാര്ഗനിഷ്ഠ, പരിശുദ്ധി തുടങ്ങിയ ഉല്‍കൃഷ്ടഗുണങ്ങള്‍ക്ക് മാതൃകയായിരിക്കുമദ്ദേഹം. എത്ര തന്നെ പരിശോധിച്ചാലും അദ്ദേഹത്തിന്റെ ജീവിതത്തിലൊരു ന്യൂനത കണ്ടുപിടിക്കുക അസാധ്യമായിരിക്കും. പ്രവാചകനെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന സംഗതികളാണിവ.<br />
</div>(ഇസ്ലാം മതം)CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com21tag:blogger.com,1999:blog-4778625382518084700.post-53378755895440701632010-01-09T19:24:00.000-08:002010-01-18T09:21:01.527-08:00ആരാണ് പ്രവാചകന്<div style="text-align: justify;">മനുഷ്യരില്‍ തൊണ്ണൂറ് ശതമാനത്തിലധികം ദൈവവിശ്വാസികളാണ്. ദൈവത്തേയും അതുപോലുള്ള അദൃഷ്യജ്ഞാനത്തേയും പാടെതള്ളിക്കളയുന്നവര്‍ തുലോം വിരളമാണ്. ഒരു ദൈവവിശ്വാസിയെ സംബന്ധിച്ചിടത്തോളം മനുഷ്യരെ സൃഷ്ടിക്കുകയും അവനാവശ്യമായ സകലസംവിധാനങ്ങളുമൊരുക്കിയ ദൈവം അവന്റെ സന്മാര്ഗദര്ശനത്തിന് മനുഷ്യരില്‍തന്നെയുള്ള ചിലരെ പ്രത്യേകമായി തെരഞ്ഞെടുത്ത് ബോധനം നല്കി എന്ന കാര്യം വിശ്വസിക്കാതിരിക്കാന്‍ ന്യായമൊന്നുമില്ല. ആരാണ് പ്രവാചകന്?. എന്താണ് അദ്ദേഹത്തിന്റെ ദൗത്യം? തുടങ്ങിയ കാര്യങ്ങളാണ് തുടര്‍ന്നുള്ള ഏതാനും പോസ്റ്റുകള്‍ ചര്‍ചചെയ്യുന്നത്. ലേഖനങ്ങള്‍ അവലംബമാണെങ്കിലും ഈ വിഷയത്തില്‍ ചര്‍ചയാഗ്രഹിക്കുന്നവര്‍ക്ക് ഞാന്‍ മറുപടി നല്‍കുന്നതാണ്. തുടര്‍ന്ന് വായിക്കുക:<br />
</div><br />
<div style="text-align: justify;">'മനുഷ്യന്നാവശ്യമുള്ള വസ്തുക്കളെല്ലാം ദൈവമിവിടെ ഒരുക്കിവെച്ചിട്ടുണ്ടെന്ന് കാണാം. ജനിക്കുന്ന ഒരു കുഞ്ഞിനെ നോക്കൂ: എന്തൊക്കെ സാമഗ്രികളുമായാണ് അവനീ ലോകത്തേക്ക് വരുന്നത്. കാണാന്‍ കണ്ണ്, കേള്‍ക്കാന്‍ കാത്, ശ്വസനത്തിന് മൂക്ക്, സ്പര്‍ശനശക്തിക്ക് ചര്‍മം, നടക്കാന്‍ കാലുകള്‍, പണിയെടുക്കാന്‍ കൈകള്‍, ചിന്തിക്കാന്‍ മസ്തിഷ്കം - അങ്ങനെയെന്തെല്ലാം! ഇവയെല്ലാം മുന്‍കൂട്ടി തന്നെ കുഞ്ഞിന്റെ കൊച്ചുശരീരത്തില്‍ സജ്ജമാക്കപ്പെട്ടിരിക്കുന്നു. ഈ ലോകത്ത് എത്തിച്ചേര്‍ന്നശേഷം ജീവിക്കാന്‍ വേണ്ട സാമഗ്രികളും സുസജ്ജം. വായു, വെളിച്ചം, ചൂട്, വെള്ളം, ഭൂമി എന്നിവക്കു പുറമേ, മാതാവിന്റെ മാറിടത്തില്‍ പാല്. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും മാത്രമല്ല, അന്യരുടെപോലും സ്നേഹവാത്സല്യങ്ങള്‍; ലാളനകള്‍. അങ്ങനെ ആ കുഞ്ഞ് വളരുന്തോറും അവന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനുള്ള സകല വസ്തുക്കളും പടിപടിയായി അവന്ന് ലഭിച്ചുകൊണ്ടിരിക്കുന്നു - ആകാശ ഭൂമികളിലെ സകല ശക്തികളും അവനെ വളര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധരായതുപോലെ!<br />
</div><div style="text-align: justify;">മാത്രമല്ല, സകലവിധ കഴിവുകളും മനുഷ്യന്ന് നല്കപ്പെട്ടിരിക്കുന്നു. കായബലം, ബുദ്ധി, ഗ്രഹണശക്തി, സംസാര ശേഷി തുടങ്ങി നിരവധി കഴിവുകള്‍. ഇക്കാര്യത്തില്‍ ദൈവം വിസ്മയാവഹമായ ഒരു വ്യവസ്ഥ ഉണ്ടാക്കിയതായി കാണാം. കഴിവുകള്‍ എല്ലാവരിലും ഒരേ അനുപാതത്തിലല്ല! ആയിരുന്നെങ്കില്‍ മനുഷ്യര്‍ പരസ്പരം ആശ്രയിക്കുകയോ വിലവെക്കുകയോ ചെയ്യുമായിരുന്നില്ല. മനുഷ്യരാശിയുടെ പൊതുവായ ആവശ്യം മുന്‍നിര്‍ത്തി കഴിവുകളെല്ലാം മനുഷ്യര്‍ക്കുതന്നെ നല്കിയ ദൈവം ഓരോരുത്തര്‍ക്കും നല്കിയ കഴിവിന്റെ തോതിലും അനുപാതത്തിലും ഭേദം കല്പിച്ചു. ചിലര്‍ക്ക് കായബലം കൂടുതല്‍ നല്കിയപ്പോള് മറ്റു ചിലര്‍ക്ക് കലാവാസനയും തൊഴില്‍ നൈപുണ്യവുമാണ് പ്രദാനം ചെയ്തത്. ചിലര്‍ക്ക് ബുദ്ധിശക്തി കൂടുതല്‍; മറ്റു ചിലരില്‍ നേതൃത്വ വാസനയും. ഭരണശേഷിയാണ് ചിലരില്‍ മുഴച്ചുനില്‍ക്കുന്നത്. അസാമാന്യമായ വാചാലതയാണ് ചിലരുടെ സവിശേഷതയെങ്കില്‍ മറ്റു ചിലര്‍ കൃതഹസ്തരായ എഴുത്തുകാരാണ്. ഗണിതശാസ്ത്രത്തിലെ അതിദുഷ്കരമായ വിഷമപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ മിടുക്കരാണ് ചിലര്‍. മറ്റു ചിലര്‍ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നു. പ്രകൃത്യാതന്നെ നിയമത്തില്‍ തല്പരരാണ് ഒരു കൂട്ടര്. മറ്റുള്ളവര്‍ വര്‍ഷങ്ങളോളം ചിന്തിച്ചിട്ടും പിടികിട്ടാത്ത പോയിന്റുകളില്‍ അവരുടെ ചിന്ത നിഷ്പ്രയാസം ചെന്നെത്തുന്നു. ഇതെല്ലാം ദൈവത്തിന്റെ മഹത്തായ യുക്തിയുടെ ഫലമത്രേ. ഈ കഴിവുകളൊന്നും വ്യക്തികള്‍ സ്വയം സൃഷ്ടിക്കുന്നവയല്ല. പരിശീലനംകൊണ്ട് സ്വായത്തമാവുന്നതുമല്ല. ജന്‍മസിദ്ധമാണവ. ദൈവം സ്വന്തം യുക്തിക്കും ഉദ്ദേശ്യത്തിനുമൊത്ത് ഓരോരുത്തര്‍ക്കും നല്കിയിട്ടുള്ളവ.<br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ദൈവം കഴിവുകള്‍ ദാനം ചെയ്ത രീതി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. സാമൂഹ്യ ജീവിതത്തില്‍ കൂടുതലാവശ്യമായ കഴിവുകള്‍ കൂടുതലാളുകള്‍ക്കും ആവശ്യം കുറവുള്ളവ കുറഞ്ഞ ആളുകള്‍ക്ക് മാത്രമായും നല്‍കുകയാണ് ചെയ്തിരിക്കുന്നത്. യോദ്ധാക്കള്‍, കര്‍ഷകര്‍, ആശാരിമാര് തുടങ്ങിയവര്‍ ധാരാളം ജനിക്കുന്നു. വൈജ്ഞാനിക സിദ്ധി, രാജ്യതന്ത്രജ്ഞത, സേനാനായകത്വം തുടങ്ങിയവകൊണ്ടനുഗൃഹീതരായവര്‍ കുറവായേ കാണൂ. ഒരു പ്രത്യേക കലയില്‍ അസാധാരണ നൈപുണ്യമുള്ളവര്‍ അതിലും കുറവായിരിക്കും. കാരണം, അത്തരം ഒരു വ്യക്തിയുടെ സംഭാവനകള്‍ നൂറ്റാണ്ടുകളോളം അത്തരത്തിലുള്ള മറ്റൊരു വിദഗ്ധന്റെ ആവശ്യമില്ലാതാക്കുന്നു.<br />
</div><br />
<div style="text-align: justify;">ഇവിടെ ഒരു ചോദ്യമുയരുന്നു. ജീവിതവിജയത്തിന്, കുറേ എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞന്മാരും തത്ത്വജ്ഞാനികളും നിയമപടുക്കളും രാഷ്ട്രമീമാംസകരും തൊഴില്‍വിദഗ്ധരും മാത്രം മതിയോ? മറ്റാവശ്യങ്ങളൊന്നുമില്ലേ മനുഷ്യന്? മനുഷ്യന്ന് ദൈവമാര്‍ഗം കാണിച്ചുകൊടുക്കാന്‍ കഴിവുള്ള ചിലരും വേണ്ടതില്ലേ? ഈ ലോകത്ത് എന്തൊക്കെയുണ്ടെന്നും അവ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും കാണിച്ചുകൊടുക്കാനാളുണ്ട്. എന്നാല്‍, താന്‍ ആര്‍ക്കുവേണ്ടിയാണ്? പ്രാപഞ്ചിക വസ്തുക്കളെല്ലാം തനിക്ക് നല്കിയതാരാണ്? അത് നല്കിയവന്റെ ഹിതത്തിനൊത്ത് ജീവിക്കേണ്ടതെങ്ങനെ? ജീവിതവിജയം കരഗതമാക്കാനുള്ള മാര്‍ഗമേത്? ഇത്യാദി കാര്യങ്ങള്‍ മനുഷ്യനെ പഠിപ്പിക്കാനും വേണ്ടേ ആരെങ്കിലും? വേണമെന്നതില്‍ ഒട്ടും സംശയമില്ല. സത്യത്തില്‍ അവയാണ് എല്ലാറ്റിലും പ്രധാനം. നമ്മുടെ അതിനിസ്സാരമായ ആവശ്യങ്ങള്‍പോലും പൂര്‍ത്തീകരിക്കുവാന്‍ വേണ്ടുന്ന സകല ഏര്‍പ്പാടുകളും ചെയ്ത ദൈവം, സുപ്രധാനമായ ഈ ആവശ്യത്തില്‍ അശ്രദ്ധ കാണിച്ചു എന്ന് പറഞ്ഞാല്‍ നമ്മുടെ ബുദ്ധി അംഗീകരിക്കുമോ? ഇല്ല; ദൈവം അതില്‍ അശ്രദ്ധ കാണിച്ചിട്ടേയില്ല. തൊഴിലുകളിലും കലാശാസ്ത്രങ്ങളിലും വിദഗ്ധരെ സൃഷ്ടിച്ചതുപോലെ, തന്നെയും തന്റെ ഗുണങ്ങളെയും അറിയുന്ന നിപുണന്‍മാരെയും ദൈവം സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ദൈവം നേരിട്ട് ജ്ഞാനം പകര്‍ന്നുകൊടുത്തു- മതപരവും ധാര്‍മികവും സദാചാരപരവുമായ ജ്ഞാനം. അത് മറ്റു ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുക എന്ന മഹാസേവനത്തിനായി അവരെ ചുമതലപ്പെടുത്തി നിയമിച്ചു. ഈ മഹാത്മാക്കള്‍ക്കാണ് പ്രവാചകന്, ദൈവദൂതന് എന്നൊക്കെ പറയുന്നത്.'<br />
</div>(ഇസ്ലാം മതം : പ്രവാചകത്വത്തിന്റെ യാഥാര്‍ഥ്യം)CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com10tag:blogger.com,1999:blog-4778625382518084700.post-62116178600479827812009-12-25T06:22:00.000-08:002009-12-25T06:22:31.655-08:00എനിക്ക് വ്യഭിചരിക്കാനനുവാദം തരണം !പ്രവാചകനും അനുചരന്മാരുമിരിക്കുന്ന സദസ്സിലേക്ക് ഒരാള്‍ കടന്നുവന്നു. വികൃതമായ മുഖഭാവം. പരുക്കന്‍ പ്രകൃതം. ഉപചാരവാക്കുകളൊന്നുമില്ലാതെ അയാള്‍ നബി തിരുമേനിയോടാവശ്യപ്പെട്ടു: 'എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം തരണം.'<br />
<br />
പ്രവാചകന്റെ പള്ളിയില്‍ വെച്ച് പ്രവാചകനോട് ഇവ്വിധം സംസാരിച്ചത് അവിടുത്തെ അനുചരന്മാര്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരദ്ദേഹത്തെ തടഞ്ഞു. അവര്‍ പറഞ്ഞു: 'മിണ്ടാതിരി.'<br />
<br />
അപ്പോള്‍ അവിടുന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു, അടുത്തിരുത്തി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം ചോദിച്ചു: 'താങ്കളുടെ മാതാവിനെ വ്യഭിചരിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?<br />
<br />
"ഇല്ല. അല്ലാഹുവാണ് സത്യം. ഞാനിതംഗീകരിക്കില്ല. എന്നല്ല, ആരും തന്റെ മാതാവിനെ വ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല.'<br />
<br />
'താങ്കളുടെ മകളെ വ്യഭിചരിക്കുന്നതോ?'<br />
<br />
'അതും ഞാന്‍ അനുവദിക്കില്ല.'<br />
<br />
"താങ്കളുടെ സഹോദരിയെ വ്യഭിചരിക്കുന്നതോ?'<br />
<br />
'അതും ഞാന്‍ ഇഷ്ടപ്പെടില്ല. ആരും തന്റെ സഹോദരിയെ വ്യഭിചരിക്കാന്‍ അനുവദിക്കില്ല.'<br />
<br />
'താങ്കളുടെ പിതൃസഹോദരിയെ വ്യഭിചരിച്ചാലോ?'<br />
<br />
'അതും ഞാനംഗീകരിക്കില്ല.'<br />
<br />
'മാതൃ സഹോദരിയെ?'<br />
<br />
'ഇല്ല. ഒരിക്കലും ഇതൊന്നും ഞാനിഷ്ടപ്പെടുന്നില്ല. ആരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നുമില്ല.'<br />
<br />
ഇതിലൂടെ ഫലത്തില്‍ നബി തിരുമേനി അയാളെ വ്യഭിചാരത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തുകയായിരുന്നു. ആരും സ്വന്തം മാതാവിനെയോ മക്കളെയോ സഹോദരിയെയോ മാതൃസഹോദരിയെയോ പിതൃസഹോദരിയെയോ വ്യഭിചരിക്കാന്‍ ഇഷ്ടപ്പെടില്ലല്ലോ. ഏതൊരു സ്ത്രീയും ഇതില്‍ ആരെങ്കിലുമായിരിക്കുമെന്നതും തീര്‍ച്ച. നബിതിരുമേനി അയാളുടെ നെഞ്ച് തടവുകയും അയാള്‍ക്കുവേണടി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തു. അതോടെ വ്യഭിചാരം അയാള്‍ക്ക് ഏറ്റവും വെറുക്കപ്പെട്ട നീചകൃത്യമായി മാറി.<br />
<br />
മടങ്ങിപ്പോകവേ അയാള്‍ പറഞ്ഞു: 'ഇങ്ങോട്ട് കടന്നുവരുമ്പോള്‍ എനിക്കെന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം വ്യഭിചാരമായിരുന്നു. ഇപ്പോള്‍ ഏറ്റവും വെറുക്കപ്പെട്ടതും അതുതന്നെ.' <br />
('ലോകാനുഗ്രഹി' എന്ന പുസ്തകത്തില്‍ നിന്ന്)CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com3tag:blogger.com,1999:blog-4778625382518084700.post-23170799712889073782009-11-19T19:26:00.000-08:002009-11-19T19:26:41.392-08:00പ്രവാചകന്റെ പള്ളിയില്‍ ക്രൈസ്തവ പ്രാര്ഥനനജ്റാനില്നിന്ന് ഒരു സംഘം ക്രൈസ്തവര്‍ പ്രവാചകനെത്തേടിയെത്തി. ഭരണാധികാരി കൂടിയായ നബി തിരുമേനിയുമായി ആശയവിനിമയം നടത്തലായിരുന്നു ലക്ഷ്യം. പ്രവാചകന് അവരെ സ്വീകരിച്ച് പള്ളിയിലേക്കാനയിച്ചു. അവര്‍ക്ക് വിശ്രമത്തിനും മറ്റും സൌകര്യമൊരുക്കിയത് അവിടെ പള്ളിയില്‍ തന്നെയായിരുന്നു. പ്രാര്‍ഥനാ സമയമായപ്പോള്‍ നബി തിരുമേനി തന്റെ അതിഥികളായെത്തിയ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് പള്ളിയില്‍ തന്നെ സൌകര്യം ചെയ്തുകൊടുത്തു. അവര്‍ തങ്ങളുടെ മതാചാരമനുസരിച്ച് പ്രവാചകന്റെ പള്ളിയില്‍ വെച്ചുതന്നെ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചു.<br />
<br />
ക്രൈസ്തവ സഹോദരന്മാര് നബി തിരുമേനിയുമായി ദീര്‍ഘനേരം ആശയവിനിമയം നടത്തി. അവിടുന്ന് അവരുടെമുമ്പില്‍ ദൈവിക സന്മാര്ഗം വിശദമായി വിവരിച്ചു. അതിലൂടെ അവര്‍ക്ക് സത്യം ബോധ്യമായി. എങ്കിലും അതംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. അവരുടെ നേതാവ് അബൂഹാരിസയുടെ നിലപാടായിരുന്നു അതിനു കാരണം. അദ്ദേഹം മുഖ്യ പുരോഹിതനും നേതാവും അതി സമര്‍ഥനുമായിരുന്നു. പ്രവാചകന് പറഞ്ഞതൊക്കെ സത്യമാണെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണടായിരുന്നു. എന്നിട്ടും എന്തുകൊണട് സന്മാര്ഗം സ്വീകരിക്കുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി ഇതായിരുന്നു:<br />
<br />
'ഈ ജനത എനിക്കു നല്കിയ സ്ഥാനമാനങ്ങളാണ് എന്റെ പ്രശ്നം. അവരെന്നെ നേതാവാക്കി. ധാരാളം സമ്പത്ത് നല്കി. ആദരണീയ സ്ഥാനവും സമ്മാനിച്ചു. ഞാനിപ്പോള്‍ പ്രവാചകനെ പിന്തുടര്ന്നാല് അവരെന്നെ കയ്യൊഴിക്കും. എനിക്കു നല്കിയ സഹായങ്ങളൊക്കെ തിരിച്ചെടുക്കും. അതിനാല്‍, ഞാന്‍ പ്രവാചകനെ തള്ളിപ്പറയാന്‍ ബാധ്യസ്ഥനാണ്.'<br />
<br />
സത്യം ബോധ്യമായിട്ടും അതിന്റെ നേരെ പുറംതിരിഞ്ഞുനിന്ന അബൂഹാരിസയോടും സംഘത്തോടും പ്രവാചകന് ഒട്ടും അനിഷ്ടം കാട്ടിയില്ല. അവരോട് ഉദാരമായി പെരുമാറുകയും മാന്യമായി യാത്രയയക്കുകയും ചെയ്തു.(ലോകാനുഗ്രഹി എന്ന പുസ്തകത്തില്‍നിന്നും)CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com0tag:blogger.com,1999:blog-4778625382518084700.post-52074135165675543452009-10-26T00:30:00.000-07:002009-10-26T00:34:30.132-07:00ഖുറൈള ഗോത്രത്തിനെതിരായ നടപടി.യുദ്ധം നടക്കാതെ പോയതില്‍ ശൈത്യകാലത്തിന്റെ പങ്ക് ചെറുതായിരുന്നില്ല. ശൈത്യകാലം കഴിയുമ്പോള്‍ ജൂതന്മാര്ക്ക് ഈ സംഖ്യകക്ഷികളെ വീണ്ടും ഒരുമിച്ചുകൂട്ടുക എളുപ്പമായിരുന്നു. ശത്രുക്കള്‍ അല്പം ഇഛാഭംഗത്തോടെ പിരിഞ്ഞുപോയതാണ്. അവരിലെ നേതാക്കള്‍ക്ക് പ്രതികാരദാഹം വര്ദ്ധിക്കുയല്ലാതെ അല്പം പോലും കുറവ് വരാനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. മുസ്ലിംകളെ ഉന്മൂലനാശം വരുത്തുന്ന കാര്യത്തില്‍ ഇതോടെ ജൂതസഖ്യം ഒറ്റക്കെട്ടായി മാറിയിരിക്കുന്നു. അവര്‍ അതിനുള്ള തയ്യാറെടുപ്പുമായി തന്നെ മുന്നോട്ട് പോകാനുള്ള നല്ല സാധ്യതയും ഉണ്ടായിരുന്നു. ഇത്തരം ഒരു സന്നിഗ്ദ സന്ദര്‍ഭത്തില്‍ യുക്തിമാനായ ഒരു നേതാവ് എടുക്കുന്ന തീരുമാനം എന്തായിരിക്കും. തന്നെ വിശ്വസിച്ച് പിന്നില്‍ അണിനിരന്ന അനുയായികളെ ശത്രുക്കളുടെ മുന്നിലേക്ക് വിട്ടുകൊടുക്കുമോ. അതോ അത്തരം ഒരു ഭീഷണിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമോ. യുക്തിവാദികള്‍ ഞങ്ങളോട് പറയുന്നു പ്രവാചകന് അവരുടെ വാക്കുകള്‍ കേട്ട് നളീര്‍ ഗോത്രം എന്ത് ആപത്തിന് കൂട്ടുനിന്നുവോ അതുപോലെ അവരുടെ സമ്പത്ത് വാരിക്കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ അവരെ അനുവദിക്കണമായിരുന്നു എന്ന്. സംഭവിച്ചതെന്തെന്ന് നോക്കാം. ശേഷമുള്ള സംഭവം മൗലാനാ മൗദൂദി വിവരിക്കട്ടേ. <br /><br /> 'നബി(സ) കിടങ്ങില്‍നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര്‍ സമയത്ത് ജിബ്രീല്‍ ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: 'ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്നം ബാക്കിനില്ക്കുന്നു. അവരുടെ കാര്യം ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.' ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: 'കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര്‍ നമസ്കരിക്കരുത്.' ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില്‍ ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ജൂതന്മാര് കോട്ടകളില്‍ കയറി നബി(സ)യെയും മുസ്ലിംകളെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര്‍ ചെയ്ത വന്‍ കുറ്റത്തിന്റെ ദുഷ്ഫലത്തില്നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര്‍ കരാര്‍ ലംഘിച്ചു. ശത്രുക്കളുമായി ചേര്‍ന്ന് മദീനയിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തുടര്‍ന്ന് നബി(സ)യുടെ നേതൃത്വത്തില്‍ മുസ്ലിം ഭടന്മാര് മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില്‍ അവര്‍ നബി(സ)യുടെ മുമ്പില്‍ കീഴടങ്ങി. അവര്‍ സഅ്ദിനെ (റ) വിധികര്‍ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില്‍ ദീര്‍ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര്‍ ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്‍ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള്‍ നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന്‍ അവസരം നല്കിയ ജൂതഗോത്രങ്ങള്‍ പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്‍ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൗരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്‍ന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: 'ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള്‍ മുസ്ലിംകള് വീതിച്ചെടുക്കുക!' ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില്‍ കടന്ന മുസ്ലിംകള് ആ വഞ്ചകര്‍ അഹ്സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്ലിംകള്ക്ക് അല്ലാഹുവിന്റെ പിന്‍ബലം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള്‍ കിടങ്ങുകടന്ന് പോരാടാന്‍ ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല.'<br /><br />ഖുറൈളഗോത്രത്തിനെതിരായ നടപടിയുടെ സംക്ഷിപ്തരൂപമാണിത്. പ്രസ്തുത സന്ദര്‍ഭത്തില്‍ അവര്‍ക്കിടയില്‍ നടന്ന ചര്‍ച്ച എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ചരിത്രകാരന്മാര് ഹൃദയസ്പൃക്കായ രീതിയില്‍ അവ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് അപ്രതീക്ഷമായിരുന്നു എന്ന് അതിനുപിന്നിലുള്ള ചരിത്രം വായിക്കുന്ന ആരും പറയില്ല. ഖുറൈള സംഭവം തനതായ രൂപത്തില്‍ അവര്‍ ഉദ്ധരിച്ചിരുന്നുവെങ്കില് സമ്മതിക്കാമായിരുന്നു. അതിലും ധാരാളം തെറ്റിദ്ധരിപ്പിക്കുന്ന അവ്യക്തതകള്‍ അവര്‍ വരുത്തിയിട്ടുണ്ട്. ഏതൊക്കെയെന്ന് പിന്നീട് നമ്മുക്ക് പരിശോധിക്കാം. ഖുറൈളക്കാരുടെ മനസ്സുമായി ഇസ്ലാമിനെതിരെ പൊരുതുന്നവരില് നിന്ന് ഇതല്ലാതെ നാമെന്താണ് പ്രതീക്ഷിക്കുന്നത്. ഈ സംഭവത്തെ പ്രവാചകന്റെ ക്രൂരതക്കും കൊള്ളക്കും മാത്രകയാക്കുന്നവരുടെ തൊലിക്കട്ടി അപാരമാണെന്ന് പറയാതിരിക്കാനാവില്ല. പ്രവാചകനെ വാളുമായി നേരിട്ടവരെ അതേപോലെ തന്നെ പ്രവാചകന് പ്രതിരോധിച്ചു. ആക്ഷേപഹാസ്യകവിതയിലൂടെ പ്രവാചകനെ ആക്ഷേപിച്ചപ്പോള്‍ അതേ മാര്‍ഗത്തിലൂടെ അഥവാ കവിതയിലൂടെ അവരെ പ്രതിരോധിക്കാന്‍ ഹസ്സാനുബ്നുസാബിത്തിനെ പ്രവാചകന് ഏല്പിച്ചു. പ്രവാചകന്റെ കാര്യബോധത്തിനടുത്ത് നില്ക്കാന് മുസ്ലിം നേതൃത്വത്തിന് കഴിഞ്ഞിരുന്നുവെങ്കില്‍ യുക്തിവാദ ബ്ലോഗുകളില്‍ പ്രവാചകന് ഇത്രമാത്രം താറടിക്കപ്പെടുമായിരുന്നില്ല. എന്ന് വെച്ചാല്‍ ഏറ്റവും അനുയോജ്യരായ ആളുകളെ ഇറക്കി ഇത്തരം ബ്ലോഗുകളിലെ പൊള്ളത്തരം എന്നോ തുറന്ന് കാണിക്കപ്പെടുമായിരുന്നു. അഹ്സാബ് യുദ്ധം ശത്രുക്കള്‍ ഉദ്ദേശിച്ചവിധം നടക്കാതെ പോയതിന് മുഖ്യകാരണം മുസ്ലിംകളില് രണ്ടേരണ്ടു വ്യക്തികളുടെ സമയോജിതമായ ഇടപെടലായിരുന്നു എന്ന് നാം മനസ്സിലാക്കുന്നു. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി, അശ്ജഅ് ഗോത്രക്കാരനായ നഊമുബ്നു മസ്ഊദ്. പ്രവാചകന് അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും അതിനവരെ സഹായിക്കുകയും ചെയ്തു. യുക്തിവാദികള്‍ ആഗ്രഹിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രവാചകന്റെ ആകെയുള്ള ആയുധം വാളായിരുന്നു എന്ന് വരുത്തിതീര്‍ക്കാനാണ്. ഇവിടെ ഇസ്ലാമിന്റെ ശത്രുക്കള്‍ എന്ന് പറയുമ്പോള്‍ ബിംബാരാധകരാണെന്നും അവര്‍ ചെയ്ത ആകെയുള്ള തെറ്റ് ഇസ്ലാം ആവശ്യപ്പെടുന്ന ഏകദൈവത്വം അംഗീകരിക്കാത്തതാണെന്നും ബ്ലോഗ് വായനക്കാരില്‍ വലിയ ഒരു വിഭാഗം വിശ്വസിക്കുന്നു. ഇസ്ലാമിനെ ഒരു സമഗ്രജീവിത പദ്ധതിയായി അവതരിപ്പിക്കുന്നത് ഏതാനും ചിലഗ്രൂപ്പുകളാണെന്നും അവര്‍ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. അതിനാല്‍ പ്രവാചകന് യുദ്ധം നയിച്ചിട്ടുണ്ടെങ്കില് അത് മതത്തില്‍ ചേര്ക്കാനല്ലെങ്കില് പിന്നെ എന്തിന് എന്നാണ് അവര്‍ യുക്തിമാന്മാരെപ്പോലെ ചോദിക്കുന്നത്. പ്രവാചകനെ പൂര്‍ണമായി മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം ഒരു അറബി ഗോത്രനേതാവ് എന്ന നിലയില്‍ കണ്ടാല്‍ മതിയാവില്ല. മറിച്ച് മുഹമ്മദ് നബിയെക്കുറിച്ച്, ജനങ്ങള്‍ക്ക് ദൈവികദര്‍ശനം നല്കാന് വന്ന ലോകത്തിന് കാരുണ്യമായ പ്രവാചകന് എന്നുതന്നെ അറിയാന്‍ കഴിയണം.CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com1tag:blogger.com,1999:blog-4778625382518084700.post-4502701649728788062009-10-26T00:07:00.000-07:002009-10-27T00:55:09.965-07:00ഖുറൈളക്കെതിരായ നടപടിയുടെ കാരണങ്ങള്‍(2)<span style="font-weight:bold;">ബനൂ നളീറിന്റെ പ്രത്യുപകാരം അഥവാ അഹ്സാബ് യുദ്ധം </span><br /><br /><br />(മക്കയില്‍ നിന്ന് വന്ന മുശ്രിക്കുകളുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം വിശ്വാസികളോട് ഏറ്റുമുട്ടിയതാണ് അഹ്സാബ് യുദ്ധം എന്നാണ് ലളിതമായി നാം മനസ്സിലാക്കി വരുന്നത്. ബദറും ഉഹദും അവരുടെ കാരണത്താലായിരുന്നതിനാല് അഹസാബ് (ഖന്ദഖ്)യുദ്ധവും ആ ഗണത്തില്‍ പെടുത്താറാണ് പതിവ്. ഇതില്‍ ജൂതന്മാരുടെ പങ്ക് കരാര്‍ലംഘിച്ച് ശത്രുസൈന്യത്തില്‍ ചേര്‍ന്നെന്ന് നാം ചുരുക്കിപ്പറയുകയും ചെയ്യും. അല്പം വിശദമായി നാം ചരിത്രം വായിച്ചാല്‍ ലഭിക്കുന്നത്, ഈ യുദ്ധം സ്പോണ്സര് ചെയ്തതും അതിന് മുന്‍കൈയ്യെടുത്തതും ജൂതന്മാരായിരുന്നു വിശിഷ്യാ ബനുനളീര് എന്ന ജൂതഗോത്രം. അവര്‍ മക്കാനിവാസികളെ ഉപയോഗപ്പെടുത്തുകയായിരുന്നു.)<br /><br /><br />ബനൂനളീര്‍ ഗോത്രതലവനായ ഹുയയ്യ്ബിന് അഖതബ്, സലാം ബിന്‍ അബൂഹുഖൈഖ്, കിനാനബിന് അല്ഹുഖൈഖ തുടങ്ങിയവര്‍ മക്കയിലെ അറബികളെ യുദ്ധസന്നദ്ധരാക്കുന്നതിന് വേണ്ടി അവിടെയെത്തി. ഇവരോടൊപ്പം ചില അറബിഗോത്രങ്ങളിലെ നേതാക്കളുമുണ്ടായിരുന്നു. മക്കക്കാര്‍ ഹുയയ്യിനോട് ജൂതന്മാരെ പറ്റിചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. "ഞാന്‍ അവരെ ഖൈബറിനും മദീനക്കുമിടയില്‍ നിര്‍ത്തിയിരിക്കുകയാണ്. മുഹമ്മദിനെതിരെ പുറപ്പെടാന്‍ നിങ്ങളുടെ ആഗമനവും പ്രതീക്ഷിച്ചിരിക്കുകയാണ്." ഖുറൈളയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. "മുഹമ്മദിനെ കെണിയില്‍ പെടുത്താന്‍ അവര്‍ മദീനയില്‍ തന്നെ നില്‍ക്കുകയാണ്. നിങ്ങള്‍ അവിടെയെത്തേണ്ട താമസം അവര്‍ നിങ്ങളോടൊപ്പം ചേരും." ഹുയ്യയിന്റെ ഈ അഭിപ്രായം ശരിവെക്കുന്ന തരത്തിലായിരുന്നു ഖുറൈളക്കാര് പിന്നീട് അവസരം ലഭിച്ചപ്പോള്‍ പെരുമാറിയത്.<br /><br />ഹുയയ്യിന്റെ ഒരോ വാക്കും ഖുറൈശികള്‍ക്ക് ആവേശം പകരുന്ന വിധത്തിലായിരുന്നു. ഞങ്ങളുടെ മതമോ മുഹമ്മദിന്റെ മതമോ നല്ലത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്കിയ മറുപടി നിങ്ങളുടെ മതമാണ് എന്നായിരുന്നു. ഇതില്‍ പല അമുസ്ലിം ചരിത്രകാരന്മാര് പോലും അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. കാരണം ബഹുദൈവത്വം ഒരു നിലക്കും പൊറുപ്പിക്കാത്തവരാണ് ജൂതന്മാര് മുഹമ്മദ് നബിയാകട്ടേ പ്രബോധനം ചെയ്യുന്നത് തങ്ങളുടെ അതേ ഏകദൈവത്വവും എന്നിരിക്കെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഹുയയ്യ് നടത്തിയ അഭിപ്രായ പ്രകടനം മുസ്ലികളോട് അദ്ദേഹത്തിനുണ്ടായിരുന്ന അടക്കാനാവാത്ത അമര്‍ഷത്തിന്റെ ലക്ഷണമായിക്കാണാം. യുദ്ധത്തിന് ഒരു ദിവസവും നിശ്ചയിച്ചാണ് അദ്ദേഹം മടങ്ങിയത്. അതോടൊപ്പം അദ്ദേഹവും സംഘവും ഗത്ഫാന്‍, മുര്‍റ, ഫസാറ, അശ്ജഅ്, സുലൈ, സഅ്ദ് എന്നീ ഗോത്രങ്ങളുടെ സഹായം കൂടി മുസ്ലിംകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഉറപ്പുവരുത്തി. അതോടെ രൂപപെട്ട സംഖ്യകക്ഷികളുടെ സൈന്യം പതിനായിരത്തോളം പേര് അടങ്ങിയതായിരുന്നു. പുറത്താക്കപ്പെട്ട ബനൂനളീര്‍ ആണ്, ഇത്രവലിയ ഒരു സൈന്യത്തെ സജ്ജീകരിച്ചതിലെ മാസ്റ്റര്‍ ബ്രൈന്‍ എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. <br /><br />ഈ യുദ്ധം മൂലം തങ്ങള്‍ തോല്പ്പിക്കപ്പെടുക മാത്രമല്ല വേരോടെ പിഴുതെറിയപ്പെടും എന്ന് വിശ്വാസികള്‍ കണക്കുകൂട്ടി. ഉഹദില് തങ്ങളെ പരാജയപ്പെടുത്തിയത് ഇതിലും എത്രയോ ചെറിയ സൈന്യമായിരുന്നു എന്ന വസ്തുത അവരുടെ പരിഭ്രമം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. ശക്തമായ ഒരു യുദ്ധതന്ത്രം ഉടനെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. പ്രവാചകന് കൂടിയാലോചിച്ചു, പേര്‍ഷ്യക്കാരനായ സല്മാന്(റ) ഒരു മാര്‍ഗം നിര്‍ദ്ദേശിക്കുകയും പ്രവാചകന് അംഗീകരിക്കുകയും ചെയ്തു. ശത്രുക്കള്‍ മദീനയില്‍ പ്രവേശിക്കാതിരിക്കാന്‍ കിടങ്ങ് കീറുക എന്നതായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ച തന്ത്രം. ഖുറൈളക്കാരുടെ താമസസ്ഥലം വരെ ഇപ്രകാരം വലിയ ഒരു കിടങ്ങ് കീറി. അതുവരെ കരാര്‍ ലംഘിക്കാതിരുന്ന ഖുറൈളക്കാരെ വിശ്വാസത്തിലെടുക്കുകയാണ് പ്രവാചകന് ചെയ്തത്. കേവലം ഊഹത്തിന്റെയും സംശയത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു വിഭാഗവുമായി ചെയ്ത കരാര്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് പ്രവാചകന് പ്രതിനിധാനം ചെയ്യുന്ന നീതിക്കെതിരാണ്. ആ സന്നിഗ്ദ ഘട്ടത്തില്‍പോലും അതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നത് നാം കാണുന്നു. ഈ സന്ദര്ഭത്തിലെങ്ങാനും ഖുറൈള കരാര്‍ ലംഘിക്കുന്ന പക്ഷം ഗുരുതരമായ പ്രത്യാഘാതമാണ് മുസ്ലിംകള് നേരിടേണ്ടിവരിക. അതോടെ മാസങ്ങള്‍ നീണ്ട് നിന്ന കിടങ്ങ് അപ്രസക്തമായി മാറുകയും ശത്രുസൈന്യത്തിന് നിഷ്പ്രയാസം ഖുറൈളക്കാരുടെ വാസസ്ഥലത്തുകൂടെ മദീനയില്‍ പ്രവേശിക്കാന്‍ സാധിക്കുകയും ചെയ്യും. <br /><br />വര്ദ്ധിതആവേശത്തോടെയാണ് സഖ്യസൈന്യം മദീനയിലേക്കടുത്തത്. ഇനിയൊരിക്കലും മുസ്ലിംകളുമായി മറ്റൊരു യുദ്ധം വേണ്ടിവരില്ലെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. ഇതില്‍ പരാജയപ്പെടുന്ന പക്ഷം ഇനി ഇപ്രകാരം ഒരു സൈന്യത്തെ ഒരുമിച്ചുകൂട്ടുക സാധ്യമല്ലെന്ന് അവര്‍ക്കറിയാമായിരുന്നു. കാരണം വിജയത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷ എമ്പാടും നല്കിയിട്ടാണ് അറബി ഗോത്രങ്ങളടക്കമുള്ള വിഭാഗത്തെ ഹുയയ്യ് ഒരുമിച്ച് അണിനിരത്തിയത്. മദീനയെ സമീപിച്ചപ്പോള്‍ അവര്‍ അമ്പരന്ന് പോയി. അത്തരമൊരു യുദ്ധതന്ത്രം ഒരിക്കലും അവര്‍ പ്രതീക്ഷിച്ചതല്ല. അറബികള്‍ക്ക് ആ തന്ത്രം ഒട്ടും പരിചിതമായിരുന്നില്ല. ഒരു സൈന്യാധിപന് എന്ന നിലക്ക് മുഹമ്മദ് നബിയുടെ വിജയമായിരുന്നു അത്. തന്നെ ഒരു ശിഷ്യന്റെ അഭിപ്രായം സ്വീകരിക്കാനും അതില്‍ തീരുമാനമെടുത്ത് സ്വന്തം പക്ഷത്തെ അതില്‍ സഹകരിപ്പിക്കാനും സാധിച്ചു എന്നത് ഒരു വലിയ കാര്യമായിരുന്നു. ശത്രുക്കളെ അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കുമാര് പ്രതിരോധിക്കാന്‍ സഹായിച്ചത് ഈ ആസൂത്രണമായിരുന്നു. കിടങ്ങ് ചാടിക്കടക്കാനുള്ള അവരുടെ ശ്രമം പലരുടെയും മരണത്തിലാണ് കലാശിച്ചത്. ചാടികടന്ന് വന്നവരെ നിഷ്പ്രയാസം നേരിടാന്‍ മുസ്ലിംകള്ക്ക് കഴിഞ്ഞു. ദിവസങ്ങള്‍ നീണ്ടുപോയി. വളരെ പെട്ടെന്ന് യുദ്ധം അവസാനിപ്പിച്ച് പോകാന്‍ ഉദ്ദേശിച്ചുവന്നവര്, നേരിടേണ്ടിവന്നപ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അതിശൈത്യം അവരുടെ ആവേശം കെടുത്തി. ഖുറൈശികള്‍ തിരിച്ചുപോകാന്‍ ആലോചിച്ചു. പക്ഷേ ഈ യുദ്ധം നടക്കേണ്ടത് ജൂതന്മാരുടെ ആവശ്യമായിരുന്നു. അതിനാല്‍ ഹുയ്യയ് ഈ പ്രതിസന്ധിമറികടക്കാനുള്ള വഴികളെക്കുറിച്ച് ആലോചിച്ചു. ഖുറൈള ഗോത്രത്തെ അദ്ദേഹം മുമ്പെതന്നെ കണ്ടുവെച്ചതാണ്. അദ്ദേഹത്തിന്റെ പരിശ്രമം വിജയം കണ്ടു. ഖുറൈള ഗോത്രം പ്രവാചകനുമായുള്ള കരാര്‍ ലംഘിക്കാന്‍ തീരുമാനിച്ചു. <br /><br /><span style="font-weight:bold;">ഖുറൈളക്കാര് കരാര്‍ ലംഘിക്കുന്നു</span><br /><br />മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വളരെ ഭയാനകമായിരുന്നു ആ വാര്‍ത്ത എന്ന് പറയേണ്ടതില്ല. സംഗതിയുടെ വിശദവിവരങ്ങള്‍ അറിയാനായി പ്രവാചകന് മൂന്നംഗസംഘത്തെ ഖുറൈളയിലേക്ക് അയച്ചു. കാര്യങ്ങള്‍ വളരെ മോശമായതായി അവര്‍ക്കനുഭവപ്പെട്ടു. അവരുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് സഅദുബ്നു മുആദിന്റെ നേതൃത്വത്തിലുള്ള സംഘം ആവുന്നത്ര ശ്രമിച്ചു. അവരുമായി സംഖ്യത്തിലുള്ള ഔസ് ഗോത്രത്തലവന് സഅദ് പ്രവാചകനുമായുള്ള കരാര്‍ ഈ ഘട്ടത്തില്‍ ലംഘിക്കുന്ന പക്ഷം, നളീര്‍ ഗോത്രത്തിന് നേരിട്ടതിനേക്കാള്‍ ഭയാനകമായ വിപത്ത് അവരെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും. ഈയൊരു യുദ്ധത്തിന് ശേഷം മുസ്ലിംകള് ബാക്കിയുണ്ടാവില്ല എന്ന അറിയുന്നത് കൊണ്ടാവും ഖുറൈള ഗോത്രത്തലവനായ കഅ്ബ് പ്രതികരിച്ചത് ഇങ്ങനെയാണ്: "ആരാണീ ദൈവദൂതന് ഞങ്ങളും മുഹമ്മദുമായി ഒരു സംഖ്യവുമില്ല." ഇതോടെ തങ്ങള്‍ ഇനിയവിടെ നില്ക്കുന്നതില് അര്‍ഥമില്ലെന്ന് മനസ്സിലാക്കി സംഘം പ്രവാചകന്റെ അടുത്തേക്ക് മടങ്ങി. പ്രവാചകന്റെ നിര്‍ദ്ദേശപ്രകാരം, കേട്ടത് സത്യമായത് കൊണ്ട് അവര്‍ പ്രവാചകനെ മാത്രം അറിയിച്ചു. <br /><br />ഖുറൈളഗോത്രത്തെ വിശ്വാസത്തിലെടുത്താണ് പ്രവാചകന് അഹ്സാബ് യുദ്ധതന്ത്രം രൂപപ്പെടുത്തിയത് എന്ന നാം കണ്ടുകഴിഞ്ഞു. ഖുറൈള ഗോത്രം കരാര്‍ ലംഘിച്ചത്തോടെ കിടങ്ങെന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ശത്രുസൈന്യത്തിന് നിഷ്പ്രയാസം സാധിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചശത്രുക്കള്ക്ക് ഇതോടെ പുതുജീവന്‍ വെച്ചു. ശത്രുക്കള്‍ ആര്‍ത്തിരമ്പി വരുന്നതും തങ്ങളെ ഉന്മൂലനം ചെയ്യുന്നതും മുസ്ലിംകള് ഭാവനയില്‍ കണ്ടു. വഞ്ചകരായ ഖുറൈളഗോത്രത്തിന്റെ ഭവനങ്ങളില്‍ പതിയിരിക്കുന്ന മരണം തങ്ങളിലേക്ക് നടന്നടുക്കുന്നതായി അവര്‍ക്ക് തോന്നി. നളീര്‍ ഗോത്രത്തെ കൈനിറയെ സമ്പത്തുമായി മദീനവിട്ടുപോകാന് അനുവദിച്ച പ്രവാചകന്റെ തീരുമാനം തെറ്റായിരുന്നെന്ന് ചിലരെല്ലാം ചിന്തിച്ചുപോയി. തങ്ങള്‍ വെറുതെവിട്ട ഹുയയ്യ് എന്ന മനുഷ്യന്റെ കാരണത്താല്‍ തങ്ങള്‍ക്ക് സംഭവിക്കാന്‍ ഇടവന്ന ദുര്യോഗവും അവര്‍ അറിഞ്ഞു. സര്‍വശക്തനായ രക്ഷിതാവിന് മാത്രമേ ഇനി തങ്ങളെ രക്ഷിക്കാന്‍ കഴിയൂ എന്നവര്‍ മനസ്സിലുറപ്പിച്ചു. ഈ സന്ദര്‍ഭം കപടവിശ്വാസികള്‍ നന്നായി ഉപയോഗപ്പെടുത്തി. എന്നത്തെയും പോലെ ശക്തമായ മനശാസ്ത്രയുദ്ധത്തിലാണ് അവര്‍ ഏര്‍പ്പെട്ടത്. ദുര്ബലവിശ്വാസികളുടെ മനസ്സിളക്കാന്‍ തക്ക കാര്യങ്ങളൊക്കെ അവര്‍ ചെയ്തു. <br /><br />യുദ്ധം വീണ്ടും ആരംഭിച്ചു. ഖുറൈളക്കാര് സ്വന്തം കൊട്ടയില്‍ നിന്നിറങ്ങി മുസ്ലിംഭവനങ്ങളില് ചെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. മദീനാവാസികള്‍ പരിഭ്രാന്തിയില്‍ കഴിയവെ പ്രവാചകന് രക്ഷാമാര്ഗങ്ങളെക്കുറിച്ചോര്ത്തു. യുദ്ധത്തില്‍നിന്ന് പിന്തിരിയുന്ന പക്ഷം മദീനയുടെ ഉല്പന്നത്തിന്റെ മൂന്നിലൊന്ന് നല്‍കാമെന്ന് ഗത്ഫാന്‍ ഗോത്രത്തെ അറിയിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഗത്ഫാന്‍ ഗോത്രത്തിന്റെ ഉപഗോത്രമായ അശ്ജഅ് ഗോത്രത്തില്‍ പെട്ട നഈമുബ്നു മസ്ഊദ് എന്ന വ്യക്തി ഇസ്ലാം സ്വീകരിച്ച് പ്രവാചകന്റെ സന്നിധിയില്‍ വന്നു. അദ്ദേഹത്തിന്റെ തന്ത്രപൂര്‍വമായ ഇടപെടല്‍ യുദ്ധഗതിയെ പിന്നെയും മുസ്ലിംകള്ക്ക് അനുകൂലമാക്കി മാറ്റി. അതോടൊപ്പം അല്ലാഹുവിന്റെ സഹായവും വിശ്വാസികളുടെ രക്ഷക്കെത്തി ശക്തമായ ഇടിയും മിന്നലും കാറ്റും സംഖ്യസൈന്യത്തെ ചിന്നഭിന്നമാക്കി. അവര്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയാന് നിര്‍ബന്ധിതരായി. അഹ്സാബ് യുദ്ധമെന്നും ഖന്ദഖ് യുദ്ധമെന്നും അറിയപ്പെട്ട ആ സുപ്രധാന സംഭവം അങ്ങിനെ പര്യവസാനിച്ചു.CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com0tag:blogger.com,1999:blog-4778625382518084700.post-11267559730727280922009-10-25T09:41:00.000-07:002009-10-25T10:07:27.548-07:00ഖുറൈളക്കെതിരായ നടപടിയുടെ കാരണങ്ങള്‍ (1)<span style="font-weight:bold;">മുസ്ലിംകളോടുള്ള ജൂതരുടെ ശത്രുത</span><br /><br />ഈ തലക്കെട്ട് ജൂതരോടുള്ള മുസ്ലിംകളുടെ ശത്രുത എന്നായിക്കൂടെ എന്ന് ഒരാള്‍ക്ക് സ്വാഭാവികമായും തോന്നാവുന്നതാണ്. എന്നാല്‍ ചരിത്രപരമായോ മതപരമായോ ജൂതന്മാരെ ശത്രുപക്ഷത്ത് നിര്‍ത്താവുന്ന പ്രേരകങ്ങളൊന്നുമുണ്ടായിരുന്നില്ല ഇസ്ലാമിന്. പ്രവാചകന്മാര് ഏതെങ്കിലും മതത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയല്ല പ്രബോധനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. എന്റെ സമുദായമേ.. എന്നാണ് അവരിരോരുത്തരും തങ്ങളുടെ പ്രബോധിത സമൂഹത്തെ അഭിസംബോധന ചെയ്തത്. പ്രബോധിത സമൂഹം എപ്പോഴും പ്രബോധകരെ ശത്രുപക്ഷത്തേക്ക് മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. നൂഹ്, ലൂത്ത്, മൂസാ, ഈസാ എന്നീ പ്രവാചകന്മാര്ക്കൊക്കെ തങ്ങളുടെ പ്രബോധിത സമൂഹത്തില്‍ നിന്ന് ശത്രുക്കളുണ്ടായത് അവര്‍ അതിക്രമമോ അനീതിയോ പ്രവര്‍ത്തിച്ചത് കാരണമായിരുന്നില്ല. പ്രവാചകന് മക്കയില്‍ ആഗതനായപ്പോഴും തന്റെ സമൂഹത്തെ അത്യന്തം ഗുണകാംക്ഷയോടെയാണ് ദിവ്യസന്ദേശത്തിലേക്ക് ക്ഷണിച്ചത്. പതിമൂന്ന് വര്‍ഷം ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം നടത്തി എന്ന് ഏറ്റവും കടുത്ത ഒരു ഇസ്ലാം വിമര്ശകന് പോലും പറയാനാന് കഴിയില്ല. പ്രവാചകന് അവരോട് ചെയ്ത ‘തെറ്റ്’ ദൈവദര്‍ശനം അവര്‍ക്ക് പ്രബോധനം ചെയ്തു എന്നതായിരുന്നു. അവരുടെ ദൈവങ്ങളെ ആക്ഷേപിക്കുകയോ കഅ്ബയില്‍ പ്രതിഷ്ടിച്ചിരുന്ന വിഗ്രങ്ങളിലൊന്നിനെപ്പോലും പോറലേല്പിക്കുകയോ ചെയ്തില്ല. സത്യസന്ദേശം സ്വീകരിച്ച വിശ്വാസികളെ അവര്‍ കഴിയാവുന്ന വിധത്തിലെല്ലാം ഉദ്രവിച്ചതും തങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അവരുണ്ടാക്കിയതുകൊണ്ടല്ല. അവസാനം മദീനയിലെത്തിയപ്പോഴും പ്രവാചകന് സമാധാനത്തിന്റെ മാര്‍ഗമാണ് അവലംബിച്ചത്. ഒരു ഘട്ടത്തിലും മതപ്രചരണത്തിന് ബലപ്രയോഗത്തിന്റെ മാര്‍ഗം സ്വീകരിച്ചിട്ടില്ല. മദീനയിലെ പ്രബലവിഭാഗമായിരുന്നു ജൂതന്മാര്. മുമ്പ് വിവരിച്ച് കഴിഞ്ഞ സംഭവങ്ങളോടെ ജൂതന്മാരുടെ പക വീണ്ടും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഒരോ പുതിയ സംഭവങ്ങളും ജൂതന്മാരുടെ ശത്രുത വര്ദ്ധിപ്പിക്കുയാണുണ്ടായത്. <br /><br />മുഹമ്മദ് നബിയെയും മുസ്ലിംകളെയും ഉന്മൂലനം ചെയ്യുകയല്ലാതെ തങ്ങളുടെ മുമ്പില്‍ മറ്റുമാര്‍ഗമില്ല എന്ന നിഗമനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. തങ്ങള്‍ മാത്രം വിചാരിച്ചാല്‍ അതിന് സാധ്യമല്ലെന്നും കിട്ടാവുന്ന മുഴുവന്‍ അറബിഗോത്രങ്ങളെയും മക്കാനിവാസികളെയും സംഘടിപ്പിക്കുയും ചെയ്ത് മാത്രമേ ഇനി മുസ്ലിംകളെ തോല്പിക്കാനാവൂ എന്നവര്‍ കണക്കുകൂട്ടി. ഇതിന് മുന്നിട്ടിറങ്ങിയത് ബനൂനളീര്‍ തലവനായ ഹുയയ്യുബ്നു അഖ്തബാണ്. മുഹമ്മദ് നബിയുടെ ഔദാര്യത്താന് കൈനിറയെ സമ്പത്തുമായി മദീനയില്‍ നിന്ന് മാറിതാമസിക്കാന്‍ അനുവാദം ലഭിച്ചുവെങ്കിലും ബനൂനളീറുകാരില് പ്രതികാരത്തിന്റെ മനസ്സ് എരിയുകയായിരുന്നു. ജൂതഗോത്രങ്ങളില്പെട്ട മദീനക്ക് സമീപം താമസിക്കുന്ന ബനൂഖുറൈള ഇത് വരെ മുസ്ലിംകളുടെ ശത്രുപക്ഷത്ത് ചേര്‍ന്നിരുന്നില്ല. എങ്കിലും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാനുതകുന്ന ഒരു സംഭവം തുടര്‍ന്നുണ്ടായി. അതാണ് ഇനിപറയാന് പോകുന്നത്.CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com0tag:blogger.com,1999:blog-4778625382518084700.post-26014902325748423782009-10-25T09:37:00.000-07:002009-10-25T09:41:32.438-07:00ബനൂനളീറിനെതിരെ നടപടിഉഹദിലെ പരാജയത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം, മദീനയില്‍ അടങ്ങിയിരുന്ന ജൂതന്മാര്ക്ക് മുസ്ലികളുടെ ശക്തിയെ സംബന്ധിച്ച മതിപ്പുകുറയാനിടയാക്കി എന്നതായിരുന്നു. ഉഹദിലെ പരാജയത്തില്‍ അവര്‍ അതിയായി സന്തോഷിച്ചു. അടുത്ത ഊഴം ബനൂനളീര്‍ കാരുടെതായിരുന്നു. അവര്‍ പ്രവാചകനും അനുയായികള്‍ക്കുമെതിരെ തിരിഞ്ഞു. പ്രവാചകനെ വധിക്കാന്‍ വരെ അവര്‍ ഗൂഢാലോചന നടത്തി. മുഹമ്മദ് നബി അവരുടെ തന്ത്രം വളരെ വേഗം ഗ്രഹിക്കാന്‍സാധിച്ചതിനാല്‍ അത് നടക്കാതെ പോവുകയായാണുണ്ടായത്. അനന്തര നടപടിയായി നളീര്‍ ഗോത്രത്തിന് സന്ദേശവുമായി മുഹമ്മദുബ്നു അബൂസലമയെ പ്രവാചകന് നിയോഗിച്ചു. സന്ദേശം ഇങ്ങനെയായിരുന്നു. “ നിങ്ങള്‍ നാട് വിട്ടുപോകണം എന്നെ വധിക്കുവാന്‍ ഉദ്ദേശിക്കുക വഴി എന്നോടുള്ള കരാര്‍ ലംഘിച്ചിരിക്കുന്നു. 10 ദിവസം ഞാന്‍ നിങ്ങള്‍ക്ക് അവധി നല്കുന്നു. അതിന് ശേഷം ഇവിടെ കാണപ്പെടുന്നവര്‍ വധിക്കപ്പെടുന്നതാണ്” . അവര്‍ കൂടിയാലോചിച്ചു. അബ്ദുല്ലാഹിബിനു ഉബയ്യ് സഹായം വാഗ്ദാനം ചെയ്തു. അദ്ദേഹത്തില്‍ വിശ്വാസമില്ലാതിരുന്ന ഒരു വിഭാഗം ഇപ്പോള്‍ നബിയുടെ കല്പന അംഗീകരിക്കാനും. വിളവെടുപ്പ് സമയമാകുമ്പോള്‍ തിരിച്ച് വന്ന് വിളവെടുക്കാനും അനുവാദം ചോദിക്കാം എന്ന തീരുമാനത്തിലെത്തി. പക്ഷേ അവരുടെ നേതൃനിരയിലുണ്ടായിരുന്ന ഹുയയ്യുബ്നു അഖ്തബ് അത് അംഗീകരിച്ചില്ല. ഒരു വര്‍ഷം വരെ നമ്മെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം. കോട്ട ഉപരോധിച്ചാലും ഒരു വര്‍ഷത്തോളം കഴിയാനുള്ള ഭക്ഷണവിഭവങ്ങള്‍ തങ്ങളുടെ കയ്യിലുണ്ട് എന്നതും, അത്രയും ദീര്‍ഘകാലം ഉപരോധനത്തില്‍ തുടരുവാന്‍ മുസ്ലിംകള്‍ക്കാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ബലം. മദീന വിടുവാനുള്ള അവരുടെ പ്രയാസത്തിന് കാരണം കുലച്ചുനില്‍ക്കുന്ന ഈത്തപ്പനകളായിരുന്നു എന്ന് പ്രവാചകന് അറിയാം. അതിനാല്‍ ഉപരോധത്തിനിടയില്‍ ഈത്തപ്പന മരം വെട്ടാന്‍ സൈന്യത്തിന് ഓര്‍ഡര്‍ നല്കി. ഇത് തികച്ചും അസാധാരണ സംഭവമായിരുന്നു. മുസ്ലിംകള് അത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. യുദ്ധത്തിനിടയില്‍ ഫലവൃക്ഷം നശിപ്പിക്കുകയില്ല എന്നത് മുസ്ലിംകളുടെ തീരുമാനമാണ്. അതുകൊണ്ടുതന്നെ അവര്‍ അമ്പരക്കുകയും നിസ്സഹയരാവുകയും ചെയ്തു. അവര്‍ ഇങ്ങനെ വിളിച്ചു ചോദിച്ചു. ‘അല്ലയോ മുഹമ്മദ്, കുഴപ്പം നിരോധിക്കുകയും കുഴപ്പക്കാരികളെ ആക്ഷേപിക്കുകയും ചെയ്തിരുന്ന ആളാണ് താങ്കള്‍, എന്നിട്ടിപ്പോള്‍ ഞങ്ങളുടെ ഈത്തപ്പന വൃക്ഷങ്ങള്‍ വെട്ടിവീഴ്തുകയും അഗ്നിക്കിരയാക്കുകയും ചെയ്യുകയാണോ.’ ഇക്കാര്യത്തിലാണ് സൂറത്തുല്‍ ഹശ്റിലെ 5ാം സൂക്തം അവതരിച്ചത്. ഈത്തപ്പനക്കേല്‍ക്കുന്നതിന് മുമ്പ് സമ്പത്തിന്റെ പേരില്‍ മദീനയില്‍ തങ്ങാനും മുസ്ലികളോട് യുദ്ധം ചെയ്യാനുമുള്ള ആവേശത്തിന്‍മേലാണ് അല്ലാഹുവിന്റെ തീരുമാനപ്രകാരമുള്ള ആ മഴു ആഞ്ഞുപതിച്ചത്. <br /><br />അതോടൊപ്പം അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ കാപട്യം കൂടി അവര്‍ അറിഞ്ഞു. അദ്ദേഹം അവരെ സഹായിക്കാന്‍ ചെന്നില്ല. തങ്ങളെ സഹായിക്കുമെന്ന് കരുതിയ അറബി ഗോത്രങ്ങളെയും അവര്‍ അവിടെ കണ്ടില്ല. അതിനാല്‍ പ്രവാചകന്റെ കല്പന കൈകൊള്ളാന്‍ തീരുമാനിച്ചു. മൂന്ന് പേര്‍ക്ക് ഒരൊട്ടകവും അതിന് വഹിക്കാവുന്ന ചരക്കുകളും എടുത്ത് മദീനവിട്ടുകൊള്ളാന്‍ പ്രവാചകന് അവര്‍ക്ക് അനുവാദം നല്കി. <br /><br />നളീര്‍ ഗോത്രം മദീനയില്‍ തങ്ങുന്നത് കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും മുസ്ലിംകള്ക്ക് ആപത്തു സംഭവിക്കുമ്പോഴെല്ലാം അവര്‍ കപടവിശ്വാസികളുടെ സഹായത്താല്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്നും പ്രവാചകന് ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ വ്യക്തമായി കരാര്‍ ലംഘിക്കുന്നത് വരെ പ്രവാചകന് അവര്‍ക്കെതിരെ ഒരു നീക്കവും നടത്തിയിരുന്നില്ല. തനിക്കെതിരെയുള്ള വധശ്രമം വ്യക്തമായ ശേഷവും നിരുപാധികം മദീന വിട്ടുപോകുവാന്‍ അവര്‍ക്ക് അനുവാദം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ വീണ്ടും കുതന്ത്രം പ്രയോഗിച്ചപ്പോള്‍ അവര്‍ക്ക് അനുവദിച്ച് സമ്പത്തില്‍ ഉപാധിനിശ്ചയിക്കുകയായിരുന്നു. അതോടൊപ്പം അറിയേണ്ട മറ്റൊരു വസ്തുത. അത് വരെ പ്രവാചകന്റെ കത്തെഴുത്തുകാരന്‍ നളീര്‍ ഗോത്രജ്ഞനായ ഒരു ജൂതനായിരുന്നു എന്നതാണ്. അവരെ നാട് കടത്തിയതിന് ശേഷമാണ് അസാമാന്യമായ ഭാഷാ പരിജ്ഞാനമുള്ള സൈദുബ്നു സാബിതിനെ പ്രവാചകന് തല്‍സ്ഥാനത്ത് നിയോഗിച്ചത്. ചുരുങ്ങിയ ദിവസത്തിനിടയില്‍ ഹിബ്രു സുരിയാനി ഭാഷകള്‍ അദ്ദേഹം കരസ്ഥമാക്കി. മദീനയില്‍ വീണ്ടും സമാധാനം തിരിച്ചുവന്നു. കപടവിശ്വാസികള്‍ പത്തിമടക്കി. ഒരു വര്‍ഷം ഈ അവസ്ഥ നീണ്ടുനിന്നു.CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com0tag:blogger.com,1999:blog-4778625382518084700.post-82565263435165162592009-10-25T09:33:00.000-07:002009-10-25T09:37:28.835-07:00ബനൂഖൈനുഖാഇനെതിരെയുള്ള നടപടി.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വളരെ പ്രകോപനപരമായി കാണുന്നവരാണ് അറബികള്‍. ഇന്നും അങ്ങനെത്തന്നെ. അതുകൊണ്ടായിരിക്കാം ഒരുബലാല്‍സംഗവും പ്രവാചകചരിത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. അതിനാല്‍ ഖുര്‍ആനിലോ ഹദീസിലോ അതിന് നിര്‍ണിത ശിക്ഷയും വിധിച്ചിട്ടില്ല. വ്യഭിചാരത്തെപ്പോലെ നാല് സാക്ഷികളെ ഹാജറാക്കാന്‍ ബലാല്‍സംഗവിധേയമായ സ്ത്രീയോട് ആവശ്യപ്പെടുമോ എന്ന് ചോദിച്ചാല്‍ ഇസ്ലാമിക പണ്ഡിതന്മാര് ഒന്നു പരുങ്ങാനുള്ള കാരണം അതാണ്. യുക്തിവാദികള്‍ക്ക് ആ അവസരം മാത്രം മതി ഇസ്ലാമിന്റെ സ്തീവിരുദ്ധതയെക്കുറിച്ച് ഒരു ലേഖനമെഴുതാന്‍. പറഞ്ഞുവന്നത്, ബലാല്‍സംഗത്തെ കുറിച്ചല്ലെങ്കിലും ഒരു സ്ത്രീ കയ്യേറ്റത്തിന് ഇരയായതിനെ ക്കുറിച്ചാണ്. സംഭവം നടന്നത് ഇങ്ങനെ. മേല്‍ സൂചിപ്പിച്ച സാഹചര്യത്തില്‍, വിദ്വേഷം കത്തിനിന്ന ജൂതഗോത്രങ്ങളിലൊന്നായ ഖൈനുഖാഇന്റെ അങ്ങാടിയില്‍ ഒരു സ്ത്രീ ആഭരണവ്യാപാരിയെ സമീപിക്കുന്നു. ഇരിക്കുന്ന മുസ്ലിം സ്ത്രീയുടെ വസ്ത്രം ഒരു ജൂതന് ഒരു കൊളുത്തില്‍ ബന്ധിച്ചു. അതറിയാതെ എഴുന്നേറ്റ സ്ത്രീയുടെ വസ്ത്രം ഉരിയുകയും നഗ്നത വെളിവാകുകയും ചെയ്തു. ആളുകള്‍ ആര്‍ത്തുചിരിച്ചു. ഇത് കണ്ട ഒരു മുസ്ലിം അയാളെ വകവരുത്തി. അതോടെ മറ്റൊരാള്‍ ഘാതകന്റെയും കഥകഴിച്ചു. കാര്യം അവിടംകൊണ്ടവസാനിച്ചില്ല ഈ അവസരം മുതലെടുത്ത് ജൂതന്മാര് സംഘടിതമായി ആക്രമണത്തിനൊരുങ്ങി. കരാര്‍ പാലിക്കാനുള്ള അഭ്യര്‍ഥന അവര്‍ പരിഹസിച്ചുതള്ളി. ഇത് കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നു. അതിനാല്‍ പ്രവാചകന് അവര്‍ക്കെതിരെ സൈനിക നടപടി സ്വീകരിച്ചു. അവര്‍ കോട്ടയില്‍ അഭയം തേടി. പ്രവാചകനും അനുയായികളും അവരെ ഉപരോധിച്ചു. 15 ദിവസം കഴിഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ പ്രവാചകന്റെ വിധി സ്വീകരിക്കാന്‍ സന്നദ്ധരായി. തങ്ങളുമായി യുദ്ധത്തിന് വന്നവര്‍ വധിക്കപ്പെടണം എന്നായിരുന്നു തീരുമാനം. ഇതിനിടയില്‍ കപടവിശ്വാസികളുടെ നേതാവായി അറിയപ്പെട്ടിരുന്ന അബ്ദുല്ലാഹിബിന് ഉബയ്യ് ഇടപെട്ടു. തനിക്ക് പിന്തുണയും സഹായവും നല്‍കിയിരുന്ന ഖൈനുഖാഇനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതില്‍നിന്നും പ്രവാചകനെ പിന്തിരിപ്പിക്കുന്നതില് അദ്ദേഹം വിജയിച്ചു. തുടര്‍ന്ന് മദീനവിട്ട് പോകാന്‍ അവര്‍ക്ക് അനുവാദം ലഭിച്ചു. അവര്‍ ശാമിന്റെ സമീപം അദ് രിയാത്തില്‍ താമസമാക്കി. <br /><br />ഇതോടെ മദീനയില്‍ വീണ്ടും സമാധാനാന്തരീക്ഷം തിരിച്ചുവന്നു. എന്നാല്‍ ബദ് ര്‍ സംഭവത്തിന് പ്രതികാരം തീര്‍ക്കാനെന്നവണ്ണം അബൂസുഫ്യാന് നയിച്ച 200 അംഗസംഘം (അതോ 40 ഓ) മദീനയുടെ പരിസരത്ത് എത്തിച്ചേരുകയും അന്സാരികളായ രണ്ട് കര്‍ഷകരെ അകാരണമായി വധിക്കുകയും ചെയ്തു. മുസ്ലിംകള് പിന്തുടര്ന്നാലോ എന്ന് ഭയന്ന് അദ്ദേഹവും സംഘവും അവടെ നിന്ന് മക്കയിലേക്ക് കുതിച്ചു. മുസ്ലിംകള് ഖര്‍ഖറത്തുല്‍ കുദ്ര്‍ എന്ന സ്ഥലം വരെ പിന്തുടര്ന്നു. തങ്ങള്‍ ഭക്ഷണത്തിനായി കൊണ്ടുവന്ന മാവ് വാഹനങ്ങളുടെ ഭാരം കുറക്കാന്‍ വഴിനീളെ ഉപേക്ഷിച്ചതിനാല്‍ സവീഖ് സംഭവം എന്നാണ് ഇത് അറിയപ്പെടുന്നത്. പലതരത്തിലും ഈ സംഭവം വിപരീതമായ ഫലങ്ങളാണ് ഉളവാക്കിയത്. അബൂസുഫ്യാന് പേടിച്ചോടി എന്ന ചീത്തപ്പേര് അത് മൂലം സംഭവിച്ചു. മദീനയുടെ പരിസരപ്രദേശത്ത് താമസിക്കുന്ന ഗോത്രങ്ങളില്‍ ഭീതിനിറക്കാനും ഇത് കാരണമായി. നോവിച്ച് വിട്ട മക്കക്കാര്‍ പ്രതികാരത്തിന് മുതിരുമ്പോള്‍ അത് തങ്ങളെയാണ് ആദ്യം ബാധിക്കുക എന്നവര്‍ മനസ്സിലാക്കി. മുഹമ്മദാണ് അതിന് കാരണം എന്ന ചിന്ത അവരില്‍ മുസ്ലിംകള്ക്കെതിരെ തിരിയാന്‍ പ്രേരണയായി. മാത്രവുമല്ല ചില ഗോത്രങ്ങള്‍ കൊള്ളക്ക് മുതിര്‍ന്നപ്പോള്‍ പ്രവാചകന്റെ സംഘം അവരെ അമര്‍ച ചെയ്തതും അവരുടെ അപ്രീതി മുസ്ലിംകള്ക്ക് നേടിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ചില ഗോത്രങ്ങള്‍ പ്രവാചകനെതിരെ വളരെ ശക്തമായി പടപ്പുറപ്പാട് നടത്തിയെങ്കിലും മുസ്ലിംകളുടെ പ്രതിരോധത്തില്‍ അവ തകര്‍ന്നുപോയി. <br /><br />തുടര്‍ന്ന് നടന്ന ഉഹദ് യുദ്ധം. ഒരര്‍ഥത്തില്‍ മുസ്ലിംകളുടെ പരാജയത്തില്‍ കലാശിച്ചു. ആദ്യഘട്ടത്തില്‍ വിജയിച്ചതായിരുന്നു. എന്നാല്‍ മുസ്ലിംകളുടെ ഭാഗത്ത് നിന്ന് പ്രവാചകന്റെ കല്പന നടപ്പാക്കുന്നതില്‍ സംഭവിച്ച ഒരു ചെറിയ പിഴവ് ശത്രുക്കളുടെ തിരിച്ചുവരവിന് വഴിയൊരുക്കി. മുസ്ലിംകളില് നിന്ന് ധാരാളം ആളുകള്‍ വധിക്കപ്പെട്ടു. ഏതോ കാരണത്താല്‍ മുസ്ലികളെ വിട്ട് അബൂസുഫ്യാന് യുദ്ധത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com0tag:blogger.com,1999:blog-4778625382518084700.post-74039929264753464472009-10-25T08:38:00.000-07:002009-10-25T08:47:29.505-07:00പ്രവാചകനും മദീനയിലെ ജൂതന്മാരുംപ്രവാചകന് മദീനയില്‍ ആഗതനായപ്പോള്‍ സ്വീകരണം നല്കിയവരില് ജൂതന്മാരുമുണ്ടായിരുന്നു എന്ന് നാം കണ്ടു. അദ്ദേഹത്തിന്റെ മതിപ്പുനേടിയെടുക്കാനും തങ്ങള്‍ കൊണ്ടുനടക്കുന്ന ചിലപദ്ധതികളുടെ പൂര്‍ത്തീകരണത്തിന് അത് സഹായകമാകുമെന്നും ജൂതന്മാര് കണക്കുകൂട്ടി. തങ്ങളെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനില്‍ നിന്ന് പുറത്താക്കിയ ക്രൈസ്തവര്‍ക്കെതിരെ മുഹമ്മദ് തങ്ങളെ സഹായിക്കുമെന്നവര്‍ പ്രതീക്ഷിച്ചു. പ്രവാചകന്റെ ഓരോ നീക്കവും നിപുണനായ ഒരു രാജ്യതന്ത്രജ്ഞന് യോജിച്ചവിധത്തിലായിരുന്നു. ജൂതന്മാരുമായി ഒരു സമാധാന കാരാരില്‍ അദ്ദേഹം ഏര്‍പ്പെട്ടു. വിശദമായ വ്യവസ്ഥാപിതമായ ആ കരാറില്‍ മദീനയുടെ ആഭ്യന്തര ഭദ്രതയും ജൂതന്മാര്ക്കുള്ള വിശ്വസ-ആചാര സ്വാതന്ത്യ്രവും ഉറപ്പാക്കപ്പെട്ടു. ജൂതന്മാര് ഏകപക്ഷീയമായി കരാറുകള്‍ റദ്ദാക്കുന്നത് വരെ അതിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെട്ടു. മദീനയില്‍ ഈ സമാധാനാന്തരീക്ഷത്തിന്റെ പ്രയോക്താക്കള്‍ ജൂതന്‍മാര്‍കൂടിയായിരുന്നു. അവരുടെ കൃഷിയും വ്യാപാരവും അഭിവൃദ്ധിപ്പെട്ടു. പക്ഷേ കാര്യങ്ങള്‍ വളരെ കാലം തുടര്‍ന്ന് പോകാന്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ല. നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാരണത്താലായിരുന്നില്ല അത്. പ്രവാചകന് നിയോഗിക്കപ്പെട്ടിട്ടുള്ളത് ബഹുമുഖ ലക്ഷ്യത്തോടെയാണ്. കേവലം ഒരു പ്രദേശത്തിന്റെ ഭരണാധികാരിയായി മദീനയിലെത്തിയ ശിഷ്ടകാലം കഴിച്ചുകൂട്ടുക അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യമായിരുന്നില്ല. പ്രവാചകന് തന്റെ ദിവ്യസന്ദേശത്തിന്റെ പ്രബാധനം നിര്‍ത്തിവെച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഒരു പ്രശ്നങ്ങളുമില്ലാതെ മരണം കൂടാതെ സൌഖ്യപൂര്‍ണമായ ജീവിതം നയിക്കാന്‍ പ്രവാചകന് സാധിക്കുമായിരുന്നു. അതേ സമയം ഇസ്ലാം എന്ന സമ്പൂര്‍ണമായ ദര്‍ശനം ജീവിതത്തിന്റെ എല്ലാ രംഗത്തും ഇടപെടും. ഇത് മനസ്സിലാക്കാതെ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ തികഞ്ഞ ആശയക്കുഴപ്പത്തില്‍ അകപ്പെടാന്‍ നല്ല സാധ്യതയുണ്ട്. പ്രവാചകന് നയിച്ച യുദ്ധങ്ങള്‍ മതം അടിച്ചേല്‍പ്പിക്കാനായിരുന്നു എന്ന ലളിതമായ ഉത്തരം അത്തരക്കാരെ തൃപ്തിപ്പെടുത്തുകയും. അതല്ലാത്ത് ഉത്തരങ്ങള്‍ തങ്ങളുടെ മതയുദ്ധങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അനുയായികളുടെ വാചകകസര്‍ത്തായി വ്യാഖ്യാനിക്കുകയും ചെയ്യും. ജീവിതത്തിന് മുഴുമേഖലകള്‍ക്കും മനുഷ്യസ്രഷ്ടാവിന്റെ നിയമങ്ങള്‍ നല്‍കുകയും അവയുടെ പ്രയോഗികത സമര്‍പ്പിച്ചുകാണിക്കുകയുമാണ് പ്രവാചകന്റെ നിയോഗലക്ഷ്യം. <br /><br />മനുഷ്യര്‍ ഓരോരുത്തരും സ്വന്തം നിലക്ക് വഴികള്‍ കണ്ടെത്തെട്ടെ എന്നും, അവന് ആവശ്യമുള്ള നിയമങ്ങള്‍ തന്നത്താന്‍ നിര്‍മിക്കുകയും ചെയ്യട്ടേ എന്നും അല്ലഹു വെച്ചിട്ടില്ല. അത് ദൈവത്തിന്റെ നീതിയുടെ ലംഘനമാണ് എന്നാണ് ഇസ്ലാം കരുതുന്നത്. വ്യത്യസ്ഥമായ ചിന്താഗതികള്‍ ഉണ്ടായിരിക്കെ ശരിയായ മാര്‍ഗം കാണിച്ചുകൊടുക്കല്‍ അല്ലാഹു സ്വയം ബാധ്യതയായി ഏറ്റിരിക്കുന്നു. <br /><br />പ്രവാചകന് മദീനത്തിലെത്തിയ ശേഷം തന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഏകദൈവത്വത്തിന്റെ വക്താക്കളായിരുന്ന ജൂതന്മാര് അല്പം ആത്മവിശ്വാസത്തിലായിരുന്നുവോ?. തങ്ങളിലാരെയും ഇസ്ലാം സ്വാധീനിക്കാന്‍ പോകുന്നില്ല എന്നവര്‍ ധരിച്ചുവോ?. അല്ലായിരുന്നെങ്കില്‍ അബ്ദുല്ലാഹിബ്നു സലാമിന്റെയും കുടുംബത്തിന്റെയും ഇസ്ലാം ആശ്ളേഷം അവരില്‍ ഇത്ര പ്രതികരണം ഉണ്ടാക്കില്ലായിരുന്നു. തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നിര്‍വികാരരായി നോക്കി നില്ക്കാന് മാത്രം സഹിഷ്ണുത മറ്റേത് മതത്തില്‍ നിന്ന് പ്രതീക്ഷിച്ചാലും ജൂതമതത്തില്‍ നിന്ന് നാം പ്രതീക്ഷിക്കരുത്. പുതിയ പ്രവാചകനെക്കുറിച്ച പ്രതീക്ഷയില്‍ മാറ്റം വന്നപ്പോള്‍ തന്നെ അവര്‍ തീരുമാനിച്ചതാണ്, തങ്ങളില്‍ ഒരാളും മുഹമ്മദിന് സഹായകമാകുന്ന രൂപത്തില്‍ അദ്ദേഹത്തിന്റെ ആദര്‍ശം സ്വീകരിക്കരുതെന്ന്. അതിനുള്ള തന്ത്രങ്ങളൊക്കെ മുന്‍കൂട്ടി അവര്‍ എടുത്തിട്ടുള്ളതുമാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ വലിയ കാര്യമില്ലെന്ന് ബോധ്യം വന്നിരിക്കുന്നു. ഇനിയും അവര്‍ക്ക് തങ്ങളുടെ സാമ്പത്തിക സമൃദ്ധിയെ മാത്രം പരിഗണിച്ച് അടങ്ങിയിരിക്കാനാവില്ല. ക്രൈസ്തവര്‍ക്കെതിരെ എന്തെങ്കിലും സഹായം ലഭിക്കാനുള്ള സാധ്യതയും കാണുന്നില്ല. നജ്റാനില്‍ നിന്ന് വന്ന ക്രൈസ്തവരെ എത്രമാന്യമായാണ് പ്രവാചകന് സ്വീകരിച്ചത്. പ്രവാചകന്റെ പള്ളിയില്‍ പോലും പ്രാര്‍ഥനനടത്തുവാന്‍ അവരെ അനുവദിച്ചു. എത്രമാന്യമായാണവര്‍ പിരിഞ്ഞുപോയത്. ഇപ്രകാരം സമാധാനം ആഗ്രഹിക്കുന്ന ഒരു മനുഷ്യനില്‍ നിന്ന് തങ്ങളുടെ ശത്രുക്കളെ തോല്പിക്കാനുള്ള സഹായം എങ്ങനെ ലഭ്യമാകാന്‍. അവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു. മാത്രമല്ല ദിവസംതോറും മുഹമ്മദിന്റെ അനുയായികള്‍ ശക്തിപ്രാപിച്ചുവരുന്നതും അവര്‍ കണ്ടു. തങ്ങളുടെ നിലനില്പിന് മദീനയിലെ മുസ്ലിം സാന്നിദ്ധ്യം ഒരു വലിയ ഭീഷണിയായി അവര്‍ക്ക് തോന്നി. അതിനാല്‍ ഏത് വിധേനയും അതിനെ നഷിപ്പിക്കുക എന്നത് പൊതുജൂതമനസ്സായി രൂപപ്പെട്ടു. എന്നാല്‍ ഒറ്റയടിക്ക് പ്രവാചകനെ നേരിടാനുള്ള കെല്പ് അവര്‍ക്കുണ്ടായിരുന്നില്ല. മദീനയിലുള്ള കപടവിശ്വാസകളായിരുന്നു അവരുടെ ഒരു കൂട്ട്. അതിന് നല്ല ഒരാളെ തന്നെ അവര്‍ക്ക് കിട്ടി. ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ നേതാവാകാന്‍ തയ്യാറായി നിന്നിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ്. പ്രവാചകന്റെ മദീനയിലേക്കുള്ള ആഗമനമാണ് തന്റെ നേതൃസ്വപ്നത്തിന് വിഘ്നം വരുത്തിയത്. <br /><br />പ്രവാചകന്റെ ഏറ്റവും വലിയ ശക്തി ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ ഇണക്കമാണ്. ആദ്യം അതില്‍ വിള്ളല്‍ വീഴ്തണം. അതിന് ഏറ്റവും നല്ലത് ബുഗാസ് യുദ്ധത്തിന്റെ ഓര്മ സജീവമായി നിലനിര്‍ത്തുകയാണ്. അതിനായി വിരചിതമായ കവിതകള്‍ ഉദ്ധരിച്ചും മറ്റും രണ്ടുഗോത്രങ്ങളെയും ഇളക്കിവിടാന്‍ ജൂതന്മാര് ആവുന്നത്ര ശ്രമിച്ചു. മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ നിലയുറപ്പിച്ച് നിന്ന് കൊള്ളയിലേര്‍പ്പെട്ട ചില അറബി ഗോത്രങ്ങളെ തുരത്തിയതും മക്കക്കാരുടെ വ്യാപാര മാര്‍ഗത്തില്‍ തടസ്സങ്ങള്‍ വലിച്ചിട്ടുകൊണ്ട് ഖുറൈശികളെ സമ്മര്‍ദ്ധത്തിലാക്കി അവരെ അനുനയത്തിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതും വിപരീത ഫലമാണ് ഉളവാക്കിയത് അതിനെ തുടര്‍ന്നുണ്ടായ ബദര്‍ യുദ്ധത്തിലെ വിജയം ഖുറൈശികളേക്കാള്‍ ഞെട്ടിപ്പിച്ചത് ജൂതന്മാരെയാണ്. ഇതുവരെ തങ്ങളുടെ മതത്തില്‍നിന്ന് ഇസ്ലാമിലേക്കാകര്‍ഷിക്കുന്നവരുടെ കാര്യത്തിലായിരുന്നു ആശങ്കയെങ്കില്‍ ഇതോടെ സ്വാധീനവും ആധിപത്യത്തിന്റെ വ്യാപനവും കൂടി അവര്‍ക്ക് പ്രതിരോധിക്കേണ്ടിവന്നു. ജൂതന്മാരില് ദിനംപ്രതി ഇസ്ലാമിനോടുള്ള ശത്രുതയും കൂടിവന്നു.CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com0tag:blogger.com,1999:blog-4778625382518084700.post-65147227155872419422009-10-23T23:03:00.000-07:002009-10-23T23:10:51.088-07:00മുഹമ്മദ് നബി മദീനയില്‍<span style="font-weight:bold;">മദീനാവാസികള്‍ </span><br /><br />ക്രിസ്ത്യാനികളായ റോമക്കാരുടെ ആക്രമണത്തില്‍ നിന്നും രക്ഷതേടി മദ്ധ്യധരണ്യാഴിതീരങ്ങളില്‍ ഓടിപ്പോന്നവരായിരുന്നു മദീനയില്‍ കുടിയേറിയ ജൂതസമൂഹം. മദീനയിലെ ഫലപൂയിഷ്ടമായ സ്ഥലങ്ങളില്‍ അവര്‍ താമസമാക്കി. ഇവര്‍ പ്രധാനമായും മൂന്ന് ഗോത്രക്കാരായിരുന്നു. ബനൂ ഖുറൈള, ബനൂ നളീര്‍, ബനൂഖൈനുഖാഅ്. കൃഷി, കച്ചവടം മുതലായ മാര്‍ഗങ്ങളിലൂടെ ഏറെകുറെ പട്ടണവാസികളുടെ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. കൃഷിസ്ഥലങ്ങളെല്ലാം ഇവരുടെ കീഴിലായിരുന്നു. യഹൂദര്‍ക്ക് ശേഷം ക്രിസ്താബ്ദം 450 ല്‍ യമനിലുണ്ടായിരുന്ന മഅ്റബ് അണകെട്ടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് അവിടെ നിന്നും ഔസ് ഖസ്റജ് വിഭാഗവും മദീനയിലെത്തി. ഇവര്‍ക്കുപുറമേ മദീനയുടെ പരിസരപ്രദേശങ്ങളില്‍ ധാരാളം ഗ്രാമീണഅറബിഗോത്രങ്ങളുമുണ്ടായിരുന്നു. <br /><br /><span style="font-weight:bold;">ഔസ്-ഖസ്റജുകാരും ജൂതരും </span><br /><br />യമനിലെ അണക്കെട്ടുതകര്‍ന്നപ്പോള്‍ അവിടെ നിന്നും അംറുബ്നു ആമിര്‍ എന്നയാള്‍ തന്റെ കുടുംബവുമായി വടക്കന്‍ പ്രദേശങ്ങളിലേക്ക് പുറപ്പെട്ടു. അംറിന്റെ ഒരു മകനായ ജഫനത്തിന്റെ സന്താനങ്ങള്‍ സിറിയയില്‍ പോയി താമസമാക്കി. ഇവര്‍ക്ക് ആലു ജഫനത്ത് എന്നു ഗസ്സാനികള്‍ എന്നും അറിയപ്പെടുന്നു ഇവര്‍ സ്ഥാപിച്ച രാജവംശത്തിന് ഗസാസിനത്തു രാജവംശംമെന്നും പറയപ്പെടുന്നു. <br /><br />അംറിന്റെ മറ്റൊരു മകനായ ഹാരിസ് ചെങ്കടല്‍ തീരത്തിനും ഹിജാസ് പര്‍വത നിരക്കുമിടയിലുള്ള തിഹാമയില്‍ താമസമാക്കി. <br /><br />അംറിന്റെ മൂന്നാമത്തെ പുത്രനായ സഅ്ലബത്തിന്റെ രണ്ടുമക്കളാണ് ഔസും ഖസ്റജും ഇവരാണ് മദീനയില്‍ താമസിച്ചത്. അന്ന് മദീനയിലുണ്ടായിരുന്ന ജൂതഗോത്രങ്ങള്‍ ഔസ് ഖസ്റജ് ഗോത്രങ്ങളെ ഫലഭൂയിഷ്ടമായ ഭൂമിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ ജീവിക്കാന്‍ അക്കാരണത്താല്‍ അവര്‍ നിര്‍ബന്ധിതതരായി. സിറിയയിലുള്ള തങ്ങളുടെ സഹോദര ഗ്രോത്രം അവിടെ ഒരു രാജവംശത്തിന് അടിത്തറയിടുകയും സൈനികമായി ശക്തിപ്രാപിക്കുകയും ചെയ്യുന്നത് വരെ ഈ അവസ്ഥ തുടര്‍ന്നു. പിന്നീട് അവര്‍ ഗസ്സാനികളോട് സഹായം തേടുകയും അവര്‍ സൈന്യസമേതം വന്ന് ബലം പ്രയോഗിച്ച് യഹൂദരെ പട്ടണത്തില്‍ നിന്ന് പുറത്താക്കി. നല്ല കൃഷിസ്ഥലങ്ങളെല്ലാം ഔസ് ഖസ്റജുകള്‍ക്ക് അധീനപ്പെടുത്തി കൊടുത്തു. എന്നാല്‍ പിന്നീട് ബനൂഖൈനുഖാഅ് കാലാന്തരത്തില്‍ ഖസ്റജികളുമായി സംഖ്യമുണ്ടാക്കുകയും പട്ടണത്തിന്റെ ഒരു ഭാഗത്ത് താമസിക്കാന്‍ സൌകര്യം നേടിയെടുത്തു. ഇത് കണ്ടപ്പോള്‍ ബനുഖുറൈളയും ബനൂ നളീറും ഔസുമായും സഖ്യമുണ്ടാക്കി ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങി. ഇതോടെ ഔസും ഖസ്റജും തങ്ങളുടെ സഖ്യകക്ഷികളുമായി ചേര്‍ന്ന് പരസ്പരം യുദ്ധം ചെയ്യുന്ന വിധം ശത്രുത കഠിനമായി 250 വര്‍ഷത്തിനിടയില്‍ അവര്‍ അനേകം യുദ്ധം ചെയ്തു. അതില്‍ 11 എണ്ണം രക്തരൂക്ഷിതമായ യുദ്ധങ്ങളായിരുന്നു. അവസാന യുദ്ധം നടന്നത് പ്രവാചക നിയോഗത്തിന്റെ എട്ടാം വര്‍ഷമായിരുന്നു. ഈ യുദ്ധത്തിനായി ഔസില്‍ പെട്ട ഒരു പറ്റം യുവാക്കള്‍ സഹായം തേടി മക്കയിലെത്തി. <br /><span style="font-weight:bold;"><br />മദീനയില്‍ </span><br /><br />പ്രവാചകന് അവരെ കാണുകയും ഇസ്ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തു. അവരില്‍ ഇയാസ് ബിന്‍ മുആദ് ഇസ്ലാം സ്വീകരിച്ചു. അതിനിടെ യുദ്ധം പൊട്ടിപുറപ്പെടുകയും അവരിരുവരുടെയും മിക്കവാറും നേതാക്കളെല്ലാം മരണപ്പെടുകയും ചെയ്തു. പ്രവാചകത്വത്തിന്റെ എട്ടാം വര്‍ഷത്തിലാണ് ബുആസ് യുദ്ധം എന്നറിയപ്പെടുന്ന ഈ രക്തരൂക്ഷിത യുദ്ധം നടന്നത്. ഈ ശത്രുത നിലനിന്നാല്‍ ഇരുഗോത്രവും നാമാവശേഷമാകുമെന്ന് അവരിലെ ബുദ്ധിയുള്ളവര്‍ ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഖസ്റജ്നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യിനെ നേതാവാക്കാന്‍ ഇരു കക്ഷികളും തീരുമാനിച്ചത്. ഇതിനിടെ ഖസ്റജിലെ ഒരു പറ്റം ആളുകള്‍ ഹജ്ജ് കാലത്ത് മക്കയിലെത്തിയിരുന്നു പ്രവാചകന് അവരെയും സമീപിച്ചു. സംഭാഷണത്തില്‍ ജൂതന്മാര് തങ്ങളോട് മുന്നറിയിപ്പ് നല്കിയ അതേ പ്രവാചകനാണ് ഇതെന്ന് അവര്‍ മനസ്സിലാക്കി. ബഹുദൈവാരാധകരായ ഔസു-ഖസ്റജുമായി ഭിന്നിക്കുമ്പോള്‍ അവര്‍ സാധാരണ പറയാറുണ്ടായിരുന്നു. അടുത്തുതന്നെ ഒരു പ്രവാചകന് വരും. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നിങ്ങളെ കീഴ്പെടുത്തും. അവര്‍ പ്രതീക്ഷിച്ചിരുന്നത് അവരുടെ കൂട്ടത്തില്‍ നിന്നായിരിക്കും ആ പ്രവാചകന് വരിക എന്നായിരുന്നു. ജൂതന്മാരുടെ ഭീഷണി ഓര്‍ത്തുകൊണ്ട് ജൂതന്മാര്ക്ക് മുമ്പ് പ്രവാചകനെ അംഗീകരിക്കാന്‍ അവര്‍ മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ ജൂതന്മാര് തങ്ങളുടെ ധാരണതെറ്റിയപ്പോള്‍ പ്രവാചകനെ പിന്‍പറ്റാന്‍ തയ്യാറായില്ല. അസൂയയും താന്‍പോരിമയും ജൂതന്മാരെ ഇസ്ലാമിക സന്ദേശം സ്വീകരിക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തി. അവര്‍ക്കാകട്ടേ ഖുര്‍ആനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തങ്ങളുടെ മക്കളെ അറിയുന്ന പോലെ പ്രവാചകനെ അവരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് അറിയുകയും ചെയ്തിരുന്നു. <br /><br />പിന്നീടുള്ള വര്‍ഷങ്ങളില്‍ മദീനയില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച് എത്തിയവര്‍ പ്രവാചകനുമായി നടത്തിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു. നിര്‍ബന്ധിതരായാണ് മുഹമ്മദ് നബിയും അനുചരന്മാരും പലായനം ചെയ്തത്. തങ്ങളുടെ സമ്പത്തും സാമഗ്രികളും വ്യാപാരവും മക്കയിലാണ്. മനുഷ്യപ്രകൃതിയില്‍ പെട്ടതാണ് ജ•ഭൂമിയോടുള്ള സ്നേഹം. തങ്ങള്‍ പെറ്റുവീണ, പിച്ചവെച്ചുവളര്‍ന്ന ഭൂമി ആരുടെയും ഹൃദയവികാരമാണ്. പ്രവാചകന്റെ തുടര്‍ന്നുള്ള നടപടികളുടെ യുക്തി യഥാവിധി ഗ്രഹിക്കാന്‍ ഈ കാര്യങ്ങള്‍ ഓര്‍മയില്‍ ഉണ്ടായിരിക്കണം. <br /><br />മദീനയിലെത്തിയ പ്രവാചകനെ സ്വീകരിക്കാന്‍ വിശ്വാസികളോടൊപ്പം ജൂതന്മാരും ഉണ്ടായിരുന്നു. പ്രവാചകന് അങ്ങേഅറ്റത്തെ നയതന്ത്രജ്ഞതയോടെയാണ് പ്രവര്‍ത്തിച്ചത്. ജൂതന്മാരുമായി അദ്ദേഹം കരാറിലെത്തി. മദീനയെ ബാഹ്യശക്തികളില്‍ നിന്ന് രക്ഷിക്കുക. മദീനയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുക എന്നിവയായിരുന്നു മുഖ്യലക്ഷ്യം. ആവശ്യഘട്ടങ്ങളില്‍ മുസ്ലിംകളെ സഹായിക്കുമെന്നും, മറ്റേതെങ്കിലും വിഭാഗവുമായി ചേര്‍ന്ന് അവരെ ആക്രമിക്കുയില്ലെന്നും, ജൂതന്മാര്ക്ക് തങ്ങളുടെ വിശ്വാസവും ആചാരങ്ങളും നിലനിര്‍ത്താനുള്ള അവകാശവുമുണ്ടെന്നും കരാര്‍ ഉറപ്പാക്കി. ഈ കരാറില്‍ ഏര്‍പ്പെടുന്നതിന് ജൂതന്മാര്ക്ക് ഇതിനപ്പുറം താല്പര്യങ്ങളുണ്ടായിരുന്നു. തങ്ങളുടെ വാഗ്ദത്ത ഭൂമിയായ ഫലസ്തീനില്‍ നിന്ന് തങ്ങളെ പുറംതള്ളിയ ക്രൈസ്തവര്‍ക്കെതിരെ മുഹമ്മദ് തങ്ങളെ സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. പ്രവാചകനുമായി കരാറിലെത്തിയെങ്കിലും അവര്‍ ഒട്ടും സമാധാനചിത്തരായിരുന്നില്ല. ഇസ്ലാമിന്റെ പ്രചാരം അവരുടെ ഉറക്കം കെടുത്തി. അതിനാല്‍ അവര്‍ നിരന്തരം പ്രവാചകനെ പലവിധത്തിലും ശല്യം ചെയ്തുകൊണ്ടിരുന്നു. പ്രവാചകന് അവരോട് വളരെ മാന്യമായാണ് പെരുമാറിയിരുന്നത്. <br /><br />പക്ഷേ ദിനംപ്രതി മുസ്ലിംകളോടുള്ള ശത്രുത കടുത്തുവന്നു. യഹൂദര്‍ അങ്ങേഅറ്റം ആദരിക്കുന്ന അവരുടെ പണ്ഡിതന് അബ്ദുല്ലാഹിബ്നു സലാം കുടുംബസഹിതം ഇസ്ലാം സ്വീകരിച്ചത് അവരുടെ ശത്രുത വര്‍ദ്ധിക്കാനിടയാക്കി. ഈ സാഹചര്യത്തിലാണ് അവരുടെ പൂര്‍വകാല ചരിത്രം ദിവ്യബോധനത്തിലൂടെ അല്ലാഹു പ്രവാചകനെ അറിയിച്ചത്. ഇവരുടെ പെരുമാറ്റത്തില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന സന്ദേശമാണ് ആ സൂക്തങ്ങള്‍ മൊത്തത്തില്‍ നല്‍കുന്നത്. അതോടൊപ്പം അവരുടെ പൂര്‍വികര്‍ക്ക് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങള്‍ എടുത്തുപറയുന്നു. എപ്പോള്‍ മുതലാണ് അവര്‍ നിന്ദ്യരായതെന്നും. നിഷേധത്തിന് ദൈവത്തിന്റെ ശിക്ഷയെങ്ങനെയാണ് വന്നുപതിക്കുക എന്നൊക്കെ അതില്‍ വിശദീകരിക്കുന്നു. <br /><br />ഔസ്-ഖസ്റജ് വിഭാഗങ്ങളില്‍ നിന്ന് ഭൂരിഭാഗം പേര് ഇസ്ലാം സ്വീകരിച്ചിരുന്നെങ്കിലും അവര്‍ നേതാവാക്കാന്‍ തീരുമാനിച്ചിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യും അദ്ദേഹത്തിന്റെ കൂടെ ഒരു സംഘവും ബാഹ്യമായി ഇസ്ലാം സ്വീകരിക്കുകയും കപടന്മാരായി നിലകൊള്ളുകയും ചെയ്തു. ഇവര്‍ കാര്യമായി പരിശ്രമിച്ചത് ഇസ്ലാമിനെ ഉള്ളില്‍ നിന്ന് തുരങ്കം വെക്കുവാനാണ്. പുറമെ അവര്‍ അതിനായി ജൂതന്മാരെയും കൂട്ടുപിടിച്ചു. അതിനിടെ മക്കക്കാര്‍ മദീനയിലുള്ള ഇസ്ലാമിക ഭരണകൂടത്തെ നശിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ഇസ്ലാം മദീനയില്‍ ശക്തിപ്രാപിക്കുന്നത് തങ്ങളുടെ കച്ചവടതാല്പര്യങ്ങളെ ബാധിക്കുമെന്നവര്‍ കണക്കുകൂട്ടി. പ്രവാചകന് സ്വീകരിച്ച ചില തന്ത്രപരമായ നടപടികള്‍ അവരുടെ ഈ ധാരണയെ ശക്തിപ്പെടുത്തി. അവരുടെ വ്യാപാരമാര്‍ഗങ്ങളിലേക്ക് ചെറിയ സംഘങ്ങളെ അയച്ച് നാശനഷ്ടങ്ങളേല്‍പിച്ചു. കൊള്ളയോ യുദ്ധമോ ആയിരുന്നില്ല ഈ സംഘങ്ങളുടെ ആദ്യന്തിക ലക്ഷ്യം. മുസ്ലിംകളുമായി ഒരു ധാരണക്ക് പ്രേരിപ്പിക്കുക എന്നതായിരുന്നു. ഖുറൈശികള്‍ പക്ഷേ ഇവയെ ഒരു യുദ്ധ പ്രഖ്യാപനമായി കാണുകയും മുസ്ലികളെ നശിപ്പിക്കാന്‍ ഒരുങ്ങിപുറപ്പെടുകയും ചെയ്തു. ഇവരോടൊപ്പം ഒളിഞ്ഞുംതെളിഞ്ഞും മദീനയിലെ ജൂതന്മാരും പങ്കാളികളായി. കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നു അത്. ഒരു വിഭാഗത്തില്‍ നിന്ന് വിശ്വാസവഞ്ചന (കരാര്‍ ലംഘനം) ഭയപ്പെട്ടാല്‍ അവരുടെ കരാര്‍ അവരിലേക്കിട്ടുകൊടുക്കുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (അന്‍ഫാല്‍ 58) എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ അവരുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ പ്രവാചകന് നിര്‍ബന്ധിതനായി. തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ ജൂതന്മാരും കപടവിശ്വാസികളും ഇസ്ലാമിനെതിരില്‍ അവരവരുടേതായ പങ്ക് വഹിച്ചു. (കുറേകൂടിവിശദമായി അടുത്ത പോസ്റുകളില്‍ വായിക്കുക)CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com2tag:blogger.com,1999:blog-4778625382518084700.post-55744544433039929602009-10-22T04:32:00.000-07:002009-10-22T04:36:50.364-07:00തുടക്കംമുഹമ്മദ് നബി ദൈവത്തിന്റെ അന്ത്യദൂതനാണ്. പ്രവാചക പരമ്പരയിലെ അവസാന കണ്ണി. ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് അദ്ദേഹം ജീവിച്ചത്. അതിനാല്‍ ആ ജീവിതം തുറന്നുവെച്ച പുസ്തകം പോലെയാണ്. അതിലൊട്ടും അസ്പഷ്ടതയില്ല. നിഗൂഢതയില്ല. പ്രവാചകന്റേതുപോലെ ഇന്നോളം ലോകത്ത് ആരുടെയും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. ആ മഹദ് ജീവിതത്തിലെ ചെറുതും വലുതുമായ ഒന്നുപോലും അടയാളപ്പെടുത്താതിരുന്നിട്ടില്ല.<br />മുഹമ്മദ് നബിയുടെ പേരില്‍ ലോകത്തെവിടെയും സ്മാരകങ്ങളോ സ്തൂപങ്ങളോ ഇല്ല. ചിത്രങ്ങളോ പ്രതിമകളോ ഇല്ല. എന്നിട്ടും അദ്ദേഹത്തെപ്പോലെ അനുസ്മരിക്കപ്പെടുന്ന ആരുമില്ല. അനുകരിക്കപ്പെടുന്ന നേതാവില്ല. ജനകോടികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ജീവിക്കുന്നു. അവരുടെ മുഴുജീവിത ചര്യകളിലും പ്രവാചകന്റെ അദൃശ്യസാന്നിധ്യമുണട്.<br /><br />മുഹമ്മദ് നബി മക്കാമരുഭൂമിയിലാണ് ജനിച്ചത്. പിറവിക്കുമുമ്പേ പിതാവ് അബ്ദുല്ല പരലോകം പ്രാപിച്ചു. ആറാമത്തെ വയസ്സില്‍ മാതാവ് ആമിനയും അന്ത്യശ്വാസംവലിച്ചു. പിതാവിന്റെ അഭാവത്തില്‍ പരിരക്ഷണം ഏറ്റെടുത്ത പിതാമഹന് അബ്ദുല്‍മുത്ത്വലിബും പ്രവാചകന് എട്ടു വയസ്സ് പൂര്‍ത്തിയാകുംമുമ്പേ വിടപറഞ്ഞു. അതിനാല്‍ പില്ക്കാല സംരക്ഷണ ബാധ്യത വന്നുചേര്‍ന്നത് പിതൃവ്യന് അബൂത്വാലിബിലായിരുന്നു. അദ്ദേഹം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വ്യക്തിയായിരുന്നു. അനാഥത്വത്തോടൊപ്പം ദാരിദ്യ്രവും പ്രവാചകനെ പിടികൂടാന്‍ ഇതു കാരണമായി.<br /><br />ചെറുപ്രായത്തില്‍ തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദ് നബിക്ക് അക്ഷരാഭ്യാസം നേടാന്‍ അവസരം ലഭിച്ചില്ല. അതോടൊപ്പം അക്കാലത്തെ വൃത്തികേടുകള്‍ അദ്ദേഹത്തെ അല്പവും സ്പര്‍ശിച്ചതുമില്ല. അന്ധവിശ്വാസം, അനാചാരം, അധര്‍മം, അശ്ളീലത, അക്രമം, അനീതി, മദ്യപാനം, വ്യഭിചാരം, കളവ്, ചതി ഇതൊന്നും അദ്ദേഹത്തെ ഒട്ടും സ്വാധീനിച്ചില്ല. വിശുദ്ധജീവിതം നയിച്ച മുഹമ്മദ് നബി ജീവിതത്തിലൊരിക്കലും കള്ളം പറഞ്ഞില്ല. അതിനാല്‍ വിശ്വസ്തന് എന്നര്‍ഥം വരുന്ന 'അല്അമീന്' എന്ന അപരനാമത്തില്‍ അറിയപ്പെട്ടു. മക്ക, കവികളുടെയും പ്രസംഗകരുടെയും സാഹിത്യകാരന്മാരുടെയും നാടായിരുന്നു. എങ്കിലും മുഹമ്മദ്നബി സാഹിത്യ സദസ്സുകളിലോ മത ചര്‍ച്ചകളിലോ സംബന്ധിച്ചില്ല. നാല്പതു വയസ്സുവരെ ഒരൊറ്റ വരിപോലും ഗദ്യമോ പദ്യമോ രചിച്ചില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചില്ല. സര്‍ഗസിദ്ധിയുടെ അടയാളംപോലും അദ്ദേഹത്തില്‍ ദൃശ്യമായിരുന്നില്ല.<br /><br />നാല്പതാമത്തെ വയസ്സില്‍ മുഹമ്മദ്നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചു. ദൈവം തന്റെ ദാസരില്‍നിന്ന് മുഹമ്മദിനെ അന്ത്യദൂതനായി തെരഞ്ഞെടുത്തു. തുടര്‍ന്ന് ഇരുപത്തിമൂന്ന് വര്‍ഷക്കാലം പ്രവാചകന് ദിവ്യസന്ദേശങ്ങള്‍ ലഭിച്ചുകൊണടിരുന്നു. ആ ദിവ്യബോധനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍.<br />ലോകമെങ്ങുമുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമായി അവതീര്‍ണമായ ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍. അപ്രകാരം തന്നെ എക്കാലത്തെയും എവിടത്തെയും എല്ലാവര്‍ക്കുമുള്ള മാതൃകാപുരുഷനാണ് മുഹമ്മദ് നബി. അതിനാലാണ് അദ്ദേഹം ലോകാനുഗ്രഹിയെന്നും ലോകഗുരുവെന്നും വിശേഷിപ്പിക്കപ്പെടുന്നത്.<br />മാനവ ജീവിതത്തിന്റെ മുഴുമേഖലകളിലേക്കും ആവശ്യമായ മഹിതമാതൃകകള്‍ സമര്‍പ്പിച്ചശേഷമാണ് നബിതിരുമേനി ഇഹലോകവാസം വെടിഞ്ഞത്. (ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയ ലോകാനുഗ്രഹി എന്നപുസ്തകത്തിന്റെ ആമുഖത്തില്‍ നിന്ന്)CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com1tag:blogger.com,1999:blog-4778625382518084700.post-1035305320143712972009-10-20T20:32:00.000-07:002009-10-21T01:38:37.527-07:00അവര്‍ മുഹമ്മദ്നബിയെക്കുറിച്ച്'<strong>ലോ</strong>കത്ത് അത്യധികം സ്വാധീനം ചെലുത്തിയ മനുഷ്യരെ നയിക്കാന്‍ ഞാന്‍ മുഹമ്മദിനെ തെരഞ്ഞെടുത്തത് ചിലവായനക്കാരെ അത്ഭുതപ്പെടുത്തുകയും മറ്റുചിലരാല്‍ എതിര്‍ത്ത് ചോദ്യം ചെയ്യപ്പെടുകയും ചെയ്തേക്കാം. പക്ഷേ ചരിത്രത്തില്‍ മതപരവും മതേതരവുമായ തലത്തില്‍ പരമോന്നതമായി വിജമം വരിച്ച ഒരേ ഒരു മനുഷ്യന് അദ്ദേഹം മാത്രമാണ്.' - <em>മൈക്കല്‍ എഛ്. ഹാര്‍ട്ട്.</em><br /><br />'1. <strong>നേ</strong>താവ് അനുയായികള്‍ക്ക് സുസ്ഥിതി ഉണ്ടാക്കികൊടുക്കണം.<br />2. നേതാവ് അല്ലേങ്കില് നേതാവാകേണ്ടിയിരുന്നവര്‍ജനങ്ങള്‍ക്ക് ആപേക്ഷികമായി സുരക്ഷിതത്വം ലഭിക്കുന്ന ഒരു സാമൂഹ്യഘടനക്ക് രൂപം നല്‍കണം.<br />3. ഈ നേതാവ് തന്റെ ജനങ്ങള്‍ക്ക് ഒരു കൂട്ടം വിശ്വാസ പ്രമാണങ്ങള്‍ ഉണ്ടാക്കികൊടുക്കണം. <br /><br />'<strong>ഒ</strong>രുവേള, എല്ലാ കാലഘട്ടങ്ങളിലേയും ഏറ്റവും മഹാനായ നേതാവ് ഈ മൂന്ന് കര്ത്തവ്യനിര്വ്വഹണങ്ങളും സമ്മേളിച്ച് മുഹമ്മദ് ആയിരുന്നു. ഒരു ചെറിയ അളവില്‍ മോശയും അതുതന്നെ ചെയ്തു.' -<em>ജൂല്‍സ് മാസ്സര്‍മാന്‍.</em><br /><br />'<strong>മു</strong>ഹമ്മദ് ദയയുടെ ചൈതന്യമായിരുന്നു. അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ അദ്ദേഹത്തിന്റെ പ്രഭാവം അനുഭവിച്ചറിഞ്ഞവരും അതൊരിക്കലും മറക്കാത്തവരുമായിരുന്നു.' - <em>ദിവാന് ചന്ദ്ശര്മ</em><br /><br />'<strong>ഭൗ</strong>തിക സാഹചര്യങ്ങള്‍ ഇത്രയൊക്കെ മാറിയിട്ടും ചാഞ്ചല്യമന്യേ അവയെല്ലാം നേരുടാന്‍ സ്വയം സജ്ജമായ ഏതെങ്കിലും മനുഷ്യനുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു.' - <em>ആര്. വി.സി.ബോഡാലി.</em><br /><br />'<strong>തീ</strong>ര്‍ച്ചയായും ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്തൊരു ഭാഗ്യത്താല്‍ മുഹമ്മദ് മൂന്ന് കാര്യങ്ങളുടെ സ്ഥാപകനാണ്. ഒരു രാഷ്്ട്രത്തിന്റെ, ഒരു സാമ്രാജ്യത്തിന്റെ, ഒരു മതത്തിന്റെയും.'- <em>ആര്. ബോസ് വോര്ത് സ്മിത്</em><br /><br />'<strong>എ</strong>ല്ലാ മതാചാര്യന്മാരിലും വെച്ച് ഏറ്റവും വിജയം കൈവരിച്ചത് മുഹമ്മദ് ആണ്.' -<em>എന്‍സൈക്ലൊപീഡിയ ബ്രട്ടാനിക്ക</em><br /><br />'<strong>അ</strong>ത്യാവേശത്താല് അദ്ദേഹത്തെ മാനക്കേടിലാക്കാനുള്ള ഉദ്ദേശത്തോടെ ഈ മനുഷ്യന് ചുറ്റും കൂമ്പാരമാക്കപ്പെട്ട നുണകള്‍ നമ്മെ മാനക്കേടിലാക്കാന് മാത്രമേ ഉതകുകയുള്ളൂ.' <em>-തോമസ് കാര്ലൈന്</em><br /><br />'<strong>ല</strong>ക്ഷ്യത്തിന്റെ മഹത്വവും, മാര്‍ഗ്ഗങ്ങളുടെ ലഘുത്വവും, സംഭ്രമിപ്പിക്കുന്ന സാഫല്യവുമാണ് മാനവ പ്രതിഭയുടെ അളവുകോലെങ്കില്‍, ആധുനിക ചരിത്രത്തിലെ ഏതെങ്കിലുമൊരു മഹാനെ മുഹമ്മദുമായി താരതമ്യം ചെയ്യാന്‍ ആര്‍ക്കു ധൈര്യമുണ്ട്.' <em>- ലാ മാര്ട്ടിന്</em>CKLatheefhttp://www.blogger.com/profile/14167226566563864594noreply@blogger.com1